ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു. പെരിന്തൽമണ്ണ സ്വദേശിനി ചേരികല്ലൻ ഷഫ്‌ന മരിച്ചത്. 25 വയസ്സായിരുന്നു. ഇവരുടെ ഭർത്താവ് മുൻഷാദിനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ശ്രീകാര്യത്ത് 20 കാരിയായ യുവതിയും സുഹൃത്തും ചേർന്ന് 19കാരനായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി. ഇൻസ്റ്റഗ്രാം വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ശേഷം നേരിൽ കാണണമെന്ന് ആവശ്യപ്പെട്ട് ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിക്കുകയും അവിടെവച്ച് മർദ്ദിച്ച അവശനാക്കി പണവും ഫോണും കവരുകയും ചെയ്തു.
പാലായിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഉള്ളന്നൂർ പാറയിരുക്കുന്നതിൽ പടിഞ്ഞാറ്റേതിൽ സുബിൻ പി. വർഗീസിന്റെ ഭാര്യ ഷേബ റേയ്ച്ചൽ (ലക്ഷ്മി ആർ പണിക്കർ - 30 ) ആണ് മരിച്ചത്. ഷേബ താമസിക്കുന്ന കെഴുവംകുളത്തെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ലൂസിയാനയിൽ ഒരു പിതാവ് സ്വന്തം കുട്ടികളുൾപ്പെടെ എട്ട് കുട്ടികളെ വെടിവച്ചു കൊന്നു. ഒന്നു മുതൽ 14 വയസ്സു വരെയുള്ള കുട്ടികളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രാദേശികസമയം രാവിലെ 5 മണിയോടെ ആയിരുന്നു സംഭവം. തോക്കുധാരിയായ ആക്രമി 10 പേരുടെ നേരെ വെടിയുതിർക്കുകയായിരുന്നു. 31 കാരനായ ഷാമർ എൽകിൻസ് ആണ് തന്റെ മക്കളെയടക്കം അതിദാരുണമായി കൊലപ്പെടുത്തിയത്.
മലയാളി യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിലെ നജാത്ത് മൻസിലിൽ ജസീൽ ആണ് കൊല്ലപ്പെട്ടത്. അൽഖൂസിലെ അൽമനാർ സെന്ററിന് പിറകിലുള്ള കെട്ടിടത്തിലാണ് സംഭവം നടക്കുന്നത്. മുറിയിലെ മറ്റ് സുഹൃത്തുക്കൾ തമ്മിലുള്ള വാക്കു തർക്കം പരിഹരിക്കുന്നതിനിടെ ജസീലിന് കുത്തേൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല
ശനിയാഴ്ച വൈകിട്ടോടെ ആണ് സംഭവം.. കരിക്കകം റെയിൽവേ പാല സമീപത്ത് വച്ചാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് യുവാവിനെ കുത്തുകയായിരുന്നു.
കാർ കുഴിയിലേക്ക് മറിഞ്ഞതോടെ പുറത്തിറങ്ങിയ അതുലിനെ സംഘം മാരകമായി വെട്ടിപ്പരിക്കേൽപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ അതുലിനെ ഉടൻ തന്നെ കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
"നീയില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല" എന്ന് യുവാവ് യുവതിക്ക് മെസ്സേജ് അയച്ചതാണ് ഭർത്താവിനെ പ്രകോപിപ്പിച്ചത്. സന്ദേശം കണ്ട ഉടനെ പ്രകോപിതനായ ഭർത്താവ് യുവാവിനെ ആക്രമിക്കുകയായിരുന്നു.