അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നൽകി ഇറാന്‍.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിര്‍ദ്ദേശത്തില്‍ തൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്റെ യുദ്ധ പ്രഖ്യാപനം. യുദ്ധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചത്ഇറാനിയന്‍ സൈന്യത്തിന്റെ കേന്ദ്ര കമാന്‍ഡിലെ മുഹമ്മദ് ജാഫര്‍ അസദിയാണ്. അമേരിക്കയുടെ ഏത് നീക്കം നേരിടാനും സായുധ സേന പൂര്‍ണ്ണ സജ്ജമെന്നും ഇറാന്‍ വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം നിലവിൽ സ്തംഭിച്ചിരിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിൽ നിലവിൽ വെടിനിർത്തൽ പ്രാബല്യത്തിൽ ഉണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ടെലിഫോൺ സംഭാഷണങ്ങളും തുടരുകയാണ്.എന്നിരുന്നാലും ഇടക്കിടെ വെല്ലുവിളികളും ഉയർന്നു വരുന്നുണ്ട്. ഈ അനിശ്ചിതത്വങ്ങൾക്കിടയിലും, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അടുത്തിടെ നടത്തിയ ഒരു നീക്കം ഒരു കോളിളക്കം സൃഷ്ടിച്ചു. യുഎഇ ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ, ഇറാൻ, ഇറാഖ്, ലെബനൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് തങ്ങളുടെ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി.
മലയാളി യുവാവ് ദുബായിൽ കുത്തേറ്റു മരിച്ചു. കോഴിക്കോട് ചെറുവണ്ണൂർ മധുരബസാറിലെ നജാത്ത് മൻസിലിൽ ജസീൽ ആണ് കൊല്ലപ്പെട്ടത്. അൽഖൂസിലെ അൽമനാർ സെന്ററിന് പിറകിലുള്ള കെട്ടിടത്തിലാണ് സംഭവം നടക്കുന്നത്. മുറിയിലെ മറ്റ് സുഹൃത്തുക്കൾ തമ്മിലുള്ള വാക്കു തർക്കം പരിഹരിക്കുന്നതിനിടെ ജസീലിന് കുത്തേൽക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ജസീലിനെ ദുബായ് പോലീസ് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല