ബീഹാറിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ കൊന്ന് കത്തിച്ചു. ബീഹാറിലെ അര എന്ന സ്ഥലത്താണ് ദാരുണമായ സംഭവം. സഞ്ജു കുമാരി എന്ന യുവതിയാണ് ഭർത്താവിന്റെ വീട്ടുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയായ ശേഷം കൊല്ലപ്പെട്ടത്. എല്ലാവിധ ആഡംബരത്തോടുകൂടി തന്നെയായിരുന്നു സഞ്ജു കുമാരിയെ മാതാപിതാക്കൾ വിവാഹം ചെയ്തു അയച്ചത്. എന്നാൽ വിവാഹത്തിന്റെ അന്നെത്തിയ വരനും കൂട്ടരും തങ്ങൾക്ക് ഒരു മാല കൂടി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ സമയമുണ്ടല്ലോ അത് തരാമെന്ന് ആയിരുന്നു സഞ്ജുവിന്റെ വീട്ടുകാരുടെ പ്രതികരണം. എന്നാൽ ഈ മറുപടിയാണ് ഭർത്താവായ വിനോദ് പാലിന്റെ വീട്ടുകാരെ പ്രകോപിപ്പിച്ചത്.
വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടയിൽ ഉഗ്രൻ തല്ല്. വരന്റെ ബന്ധുക്കളും കാറ്ററിംഗ് ജീവനക്കാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഗ്രാമ്പീ സ്വദേശികളുടെ വിവാഹ സൽക്കാരത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ഭക്ഷണം വിളമ്പുമ്പോൾ ആയിരുന്നു കാറ്ററിംഗ് സർവീസുകാരും ബന്ധുക്കളും തമ്മിൽ തർക്കം ഉണ്ടായത്. വിവാഹ ചടങ്ങിന്റെ അവസാന നേരത്തായിരുന്നു വരന്റെ സഹോദരിയുടെ ഭർത്താവും മറ്റു ചില ബന്ധുക്കളും ഭക്ഷണം കഴിക്കുന്നതിനായി പന്തിയിൽ എത്തിയത്. കാറ്ററിംഗ് ജീവനക്കാർ വൃത്തിയാക്കി കൊണ്ടിരുന്ന ഒരു മേശയിൽ ആയിരുന്നു ഇവർ ഇരുന്നത്. അതിനാൽ തന്നെ അവിടെ നിന്നും മാറി മറ്റൊരു മേശയിലേക്ക് ഇരിക്കാമോ എന്ന് ചോദിച്ചതാണ് തർക്കത്തിൽ കലാശിച്ചത്.
കൊച്ചിയിലെ 24 കാരി കൂട്ട് ബലാത്സംഗത്തിനിര
യായി. ആൺ സുഹൃത്തിന്റെ മുന്നിൽ വച്ചാണ് മൂന്നുപേർ ചേർന്ന് 24 വയസ്സുകാരിയെ പീഡിപ്പിച്ചത്. കൊച്ചി നഗരത്തിലെ ആളൊഴിഞ്ഞ ഒരു ബഹുനില കെട്ടിടത്തിന് മുകളിൽ വച്ച് ആണ് സംഭവം. ഒടുവിൽ രക്ഷപ്പെടുന്നതിനായി യുവതി പൂർണ നഗ്നയായി ഓടി ഒരു കടയിലേക്ക് കയറുകയുകയായിരുന്നു.തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ് , കൊല്ലം സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി അതുലിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.യുവതിയെ മണിക്കൂറുകളോളം പീഡിപ്പിച്ചു എന്നാണ് സൂചന.എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ റിസർവേഷൻ സെന്ററിന് പിന്നിലെ വിവേകാനന്ദ റോഡിൽ വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ബ്യു മോണ്ടേ ഹോട്ടലിന്റെ പത്താംനിലയിൽ വെച്ചാണ് പീഡനം നടന്നത്. സുഹൃത്തിന് ഒപ്പം മുകളിലേക്ക് പോവുകയായിരുന്ന യുവതിയെ അവിടെ വെച്ച് മദ്യപിക്കുകയായിരുന്ന പ്രതികൾ പിന്തുടരുകയും പീഡിപ്പിക്കുകയും ആയിരുന്നു
സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമകേസിൽ കുറ്റപത്രം സമർപ്പിച്ചു. രഞ്ജിത്ത് കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് റിപ്പോർട്ട്. കേസിൽ മറ്റു വകുപ്പുകൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ കൃത്യത്തിനുശേഷം ഒളിവിൽ പോകാൻ രഞ്ജിത്തിനെ ആരെങ്കിലും സഹായിച്ചതിന് തെളിവുകളും ലഭിച്ചിട്ടില്ല.ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെങ്കിലും രഞ്ജിത്ത് അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് തെളിവുകൾ ഇല്ലെന്നും അന്വേഷണ സംഘം.
അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍.എല്‍.നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസ് ഇനി ക്രൈബ്രാഞ്ച് അന്വേഷിക്കും.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കി.
നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു. അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് പോലീസിനോട് പറഞ്ഞു. പ്രതി സജിയെ വീടിനടുത്തുള്ള കടയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഒളിവിൽപ്പോയ സജിയ്ക്കായുള്ള തിരച്ചിലിൽ ആയിരുന്നു പൊലീസ്. ദിവസങ്ങൾക്ക് ശേഷം ഇന്നാണ് സജിയെ പൊലീസ് പിടികൂടുന്നത്.
കണ്ണൂർ പേരാവൂർ കൊളക്കാട് മകൻ അമ്മയെ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ ഗീതമ്മയാണ് (50) കൊല്ലപ്പെട്ടത്. ലഹരിക്ക് അടിമയായ 25കാരനായ മകൻ ക്രിസ്റ്റിയെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. മഹിളാമോർച്ച ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ട ഗീതമ്മ . ഇന്നലെ രാത്രിയിൽ അമ്മയും മകനും തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിന്നാലെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തപകയായിരുന്നു. പ്രതി അയൽവാസിയുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ്.
സിഖ് സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മതപരമായി അധിക്ഷേപിക്കുകയും ചെയ്ത കേസിൽ 32 കാരനായ ജോൺ ആഷ്ബിക്ക് ജീവപര്യന്തം തടവ്. കുറഞ്ഞത് 14 വർഷം തടവ് അനുഭവിക്കേണ്ടി വരും. ഒക്ടോബറിൽ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ വാൽസാലിലാണ് ആക്രമണം നടന്നത്.ജോൺ ആഷ്ബി ഇരയെ ബസിൽ നിന്ന് പിന്തുടർന്ന് വീട്ടിലേക്ക് പോയ ശേഷമാണ് കൃത്യം നടത്തിയത്.
പാലായിൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട ഉള്ളന്നൂർ പാറയിരുക്കുന്നതിൽ പടിഞ്ഞാറ്റേതിൽ സുബിൻ പി. വർഗീസിന്റെ ഭാര്യ ഷേബ റേയ്ച്ചൽ (ലക്ഷ്മി ആർ പണിക്കർ - 30 ) ആണ് മരിച്ചത്. ഷേബ താമസിക്കുന്ന കെഴുവംകുളത്തെ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
ശനിയാഴ്ച വൈകിട്ടോടെ ആണ് സംഭവം.. കരിക്കകം റെയിൽവേ പാല സമീപത്ത് വച്ചാണ് തർക്കം ഉണ്ടായത്. തർക്കത്തിനിടെ കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് യുവാവിനെ കുത്തുകയായിരുന്നു.