ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക( LANA) യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ സാഹിത്യ ചർച്ച ഏപ്രിൽ 25 ശനിയാഴ്ച നടക്കും. പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണയുടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോവൽ " ലീക്ക് 86" ആണ് ഇത്തവണ ചർച്ച ചെയ്യപ്പെടുക. ശനിയാഴ്ച രാവിലെ 10 മണിക്ക് (CST) സൂം (Zoom) പ്ലാറ്റ്‌ഫോമിലാണ് സമ്മേളനം നടക്കുന്നത്. "9 mm ബെരേറ്റ " എന്ന പ്രശസ്തമായ നോവലിനു ശേഷം വിനോദകൃഷ്ണ ലിസ്റ്റ് പുതിയ നോവലാണ് "ലീക്ക് 86". 80 കാലഘട്ടങ്ങളിലെ കേരളത്തിലെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് വളരെ ആഴത്തിൽ ആവിഷ്കരിക്കുന്ന കൃതിയാണിത്.
ഗ്രേറ്റർ റിച്ച്മണ്ട് അസോസിയേഷൻ ഓഫ് മലയാളീസ് (ഗ്രാമം) സംഘടിപ്പിച്ച ഗ്രാമോത്സവം 2026 അതിമനോഹരമായി അരങ്ങേറി. വിർജീനിയയിലെ റിച്ച്മണ്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. മലയാളി സമൂഹത്തിന്റെ ഐക്യവും കരുത്തും വിളിച്ചോതിയ സംഗമം 2026 ലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. പ്രസിഡന്റിന്റെ സ്വാഗത പ്രസംഗത്തോടെയും ഭദ്രദീപം കൊളുത്തിയും ആണ് പരിപാടികൾക്ക് തുടക്കമായത്. തന്റെ പ്രസംഗത്തിൽ കമ്മ്യൂണിറ്റി അംഗങ്ങളുടെ സഹകരണത്തിനും സ്പോൺസർമാരുടെ പിന്തുണയ്ക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. അതിനുപുറമെ നിലവിലെ അംഗങ്ങളെ ആദരിക്കാനും പുതിയ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്താനുമുള്ള വേദിയായി ഗ്രാമോത്സവം മാറി.
ഇറാന്റെ പ്രതിനിധികളുമായി പാക്കിസ്ഥാനിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പങ്കെടുത്തേക്കും എന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിൽ വച്ച് നടക്കുന്ന ചർച്ചയിൽ ഡൊണാൾഡ് ട്രംപ് നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ സംവദിക്കും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള വെടി നിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കും. ഇതിനിടെയാണ് പാകിസ്താനിൽ വച്ച് രണ്ടാംഘട്ട ചർച്ച നടക്കാൻ ഒരുങ്ങുന്നത്.
ലൂസിയാനയിൽ ഒരു പിതാവ് സ്വന്തം കുട്ടികളുൾപ്പെടെ എട്ട് കുട്ടികളെ വെടിവച്ചു കൊന്നു. ഒന്നു മുതൽ 14 വയസ്സു വരെയുള്ള കുട്ടികളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രാദേശികസമയം രാവിലെ 5 മണിയോടെ ആയിരുന്നു സംഭവം. തോക്കുധാരിയായ ആക്രമി 10 പേരുടെ നേരെ വെടിയുതിർക്കുകയായിരുന്നു. 31 കാരനായ ഷാമർ എൽകിൻസ് ആണ് തന്റെ മക്കളെയടക്കം അതിദാരുണമായി കൊലപ്പെടുത്തിയത്.
മേയർ പദവിയിൽ 100 ദിവസം പൂർത്തിയാക്കിയ വേളയിൽ പുതിയ പദ്ധതികളുമായി സോഹ്‌റാൻ മംദാനി. റേഷൻ കട അതായത് പലചരക്ക് കട ആരംഭിക്കുന്നതായാണ് പ്രഖ്യാപനം. അതിൽ ആദ്യത്തേത് ന്യൂയോർക്കിലാണ്. എന്നാൽ പ്രഖ്യാപനം മുതൽ തന്നെ വിമർശനങ്ങളും ആശങ്കകളും ഉയർന്നുവരികയാണ്.
ഇറാനെതിരെയുള്ള സൈനിക നീക്കം അവസാനിപ്പിക്കുന്നതിന് വേണ്ടി ബുധനാഴ്ച ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയം യുഎസ് സെനറ്റ് വീണ്ടും തള്ളിയതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള നാലാമത്തെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. 47 പേരു മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത് എന്നാൽ 52 പേർ പ്രമേയത്തെ എതിർക്കുകയായിരുന്നു. ഭൂരിഭാഗം റിപ്പബ്ലിക് അംഗങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചു.
ഇസ്രയേലും ലെബനനും തമ്മിൽ 10 ദിവസത്തെ താൽക്കാലിക യുദ്ധവിരാമത്തിന് കാരണമായത് താനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ മധ്യസ്ഥതയാണ് ഇതിന് കാരണം എന്നാണ് ട്രംപിന്റെ അവകാശവാദം. ലോകത്താകമാനം ഇതുവരെ ഒമ്പത് യുദ്ധങ്ങൾ തന്റെ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇത് പത്താമത്തേത് ആണെന്നും ട്രംപ് അവകാശപ്പെട്ടു.
ദളപതി വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രകടനപത്രിക പുറത്ത്. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകികൊണ്ടാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് എല്ലാമാസവും 2500 രൂപ, ഒരു കുടുംബത്തിന് പ്രതിവർഷം ആറ് സൗജന്യ പാചക വാതക സിലിണ്ടറുകൾ, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ട് സാരിയും, ഒന്ന് മുതൽ 12 ക്ലാസ് വരെ പഠിയ്ക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പ്രതിവർഷം 15000 രൂപ എന്നിങ്ങനെയാണ് ടിവിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
ചരിത്രപരമായ ഇസ്രയേൽ ലെബനൻ കൂടിക്കാഴ്ച നാളെ നടക്കും. ഇരു രാജ്യങ്ങളുടെയും ഭരണത്തലവന്മാർ വ്യാഴാഴ്ച നേരിട്ട് സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. 34 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ച മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള നിർണായക നീക്കമായാണ് നിരീക്ഷിക്കുന്നത്.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക( LANA) യുടെ ഈ വർഷത്തെ റീജിയണൽ കൺവെൻഷൻ സെപ്റ്റംബറിൽ നടക്കും. സെപ്റ്റംബർ 25, 26, 27 തീയതികളിലായാണ് കൺവെൻഷൻ നടക്കുന്നത്. അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ വച്ചാണ് പ്രൗഡഗംഭീരമായ പരിപാടി അരങ്ങേറുക. മലയാള സാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ വി.ജെ ജെയിംസ് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
അമേരിക്കയുടെ ഉപരോധം നിലനിൽക്കെ ഇറാന്റെ പടുകൂറ്റൻ എണ്ണക്കപ്പൽ ഹോർമൂസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. രണ്ടു ദശലക്ഷം ബാരൽ ക്രൂഡോയിൽ വഹിക്കുവാൻ ശേഷിയുള്ള എണ്ണക്കപ്പലാണ് സുഗമമായി ഹോർമൂസ് കടന്നുവെന്ന് ഇറാൻ അവകാശപ്പെടുന്നത്. ഇറാന്റെ വാർത്ത ഏജൻസിയായ ഫാർസാണ് ഇറാനിയൻ എണ്ണ കപ്പൽ വിജയകരമായി കടലിടുക്ക് കടന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. ഇത് അമേരിക്കയുടെ ഉപരോധങ്ങൾക്കും മേഖലയിൽ ഏർപ്പെടുത്തിയ സൈനിക സമ്മർദ്ദങ്ങൾക്കും കനത്ത വെല്ലുവിളിയായി മാറിയെന്നും ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിന് വേണ്ടി ഇറാൻ കൊതിക്കുകയാണെന്നും യുദ്ധം ഏകദേശം അവസാനിച്ചതാണെന്നുമാണ് ട്രംപിന്റെ അവകാശവാദം. തന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് ഇറാൻ ഇതിനോടകം ആണവായുധം കൈവശപ്പെടുത്തുന്നത് തടയാൻ സാധിച്ചതെന്നും യുസ് പ്രസിഡന്റ് പറയുന്നു.