ഇറാനെതിരെയുള്ള സൈനിക നീക്കം അവസാനിപ്പിക്കുന്നതിന് വേണ്ടി ബുധനാഴ്ച ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയം യുഎസ് സെനറ്റ് വീണ്ടും തള്ളിയതായി റിപ്പോർട്ട്. യുദ്ധം അവസാനിപ്പിക്കാനുള്ള നാലാമത്തെ ശ്രമമാണ് ഇതോടെ പരാജയപ്പെട്ടത്. 47 പേരു മാത്രമാണ് പ്രമേയത്തെ അനുകൂലിച്ചത് എന്നാൽ 52 പേർ പ്രമേയത്തെ എതിർക്കുകയായിരുന്നു. ഭൂരിഭാഗം റിപ്പബ്ലിക് അംഗങ്ങളും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പിന്തുണച്ചു.
ഇസ്രയേലും ലെബനനും തമ്മിൽ 10 ദിവസത്തെ താൽക്കാലിക യുദ്ധവിരാമത്തിന് കാരണമായത് താനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ മധ്യസ്ഥതയാണ് ഇതിന് കാരണം എന്നാണ് ട്രംപിന്റെ അവകാശവാദം. ലോകത്താകമാനം ഇതുവരെ ഒമ്പത് യുദ്ധങ്ങൾ തന്റെ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇത് പത്താമത്തേത് ആണെന്നും ട്രംപ് അവകാശപ്പെട്ടു.
ദളപതി വിജയിയുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ പ്രകടനപത്രിക പുറത്ത്. സ്ത്രീ ശാക്തീകരണത്തിന് മുൻഗണന നൽകികൊണ്ടാണ് പ്രകടനപത്രിക പുറത്തിറക്കിയത്. 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് എല്ലാമാസവും 2500 രൂപ, ഒരു കുടുംബത്തിന് പ്രതിവർഷം ആറ് സൗജന്യ പാചക വാതക സിലിണ്ടറുകൾ, സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബത്തിലെ പെൺകുട്ടികൾക്ക് വിവാഹത്തിന് ഒരു പവൻ സ്വർണവും പട്ട് സാരിയും, ഒന്ന് മുതൽ 12 ക്ലാസ് വരെ പഠിയ്ക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പ്രതിവർഷം 15000 രൂപ എന്നിങ്ങനെയാണ് ടിവിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ
ചരിത്രപരമായ ഇസ്രയേൽ ലെബനൻ കൂടിക്കാഴ്ച നാളെ നടക്കും. ഇരു രാജ്യങ്ങളുടെയും ഭരണത്തലവന്മാർ വ്യാഴാഴ്ച നേരിട്ട് സംസാരിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. 34 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഈ കൂടിക്കാഴ്ച മേഖലയിൽ സമാധാനം പുനസ്ഥാപിക്കുന്നതിനുള്ള നിർണായക നീക്കമായാണ് നിരീക്ഷിക്കുന്നത്.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക( LANA) യുടെ ഈ വർഷത്തെ റീജിയണൽ കൺവെൻഷൻ സെപ്റ്റംബറിൽ നടക്കും. സെപ്റ്റംബർ 25, 26, 27 തീയതികളിലായാണ് കൺവെൻഷൻ നടക്കുന്നത്. അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ വച്ചാണ് പ്രൗഡഗംഭീരമായ പരിപാടി അരങ്ങേറുക. മലയാള സാഹിത്യത്തിലെ പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ വി.ജെ ജെയിംസ് കൺവെൻഷനിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
അമേരിക്കയുടെ ഉപരോധം നിലനിൽക്കെ ഇറാന്റെ പടുകൂറ്റൻ എണ്ണക്കപ്പൽ ഹോർമൂസ് കടലിടുക്ക് കടന്നതായി റിപ്പോർട്ട്. രണ്ടു ദശലക്ഷം ബാരൽ ക്രൂഡോയിൽ വഹിക്കുവാൻ ശേഷിയുള്ള എണ്ണക്കപ്പലാണ് സുഗമമായി ഹോർമൂസ് കടന്നുവെന്ന് ഇറാൻ അവകാശപ്പെടുന്നത്. ഇറാന്റെ വാർത്ത ഏജൻസിയായ ഫാർസാണ് ഇറാനിയൻ എണ്ണ കപ്പൽ വിജയകരമായി കടലിടുക്ക് കടന്നുവെന്ന് റിപ്പോർട്ട് ചെയ്തത്. ഇത് അമേരിക്കയുടെ ഉപരോധങ്ങൾക്കും മേഖലയിൽ ഏർപ്പെടുത്തിയ സൈനിക സമ്മർദ്ദങ്ങൾക്കും കനത്ത വെല്ലുവിളിയായി മാറിയെന്നും ഫാർസ് റിപ്പോർട്ട് ചെയ്യുന്നു.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിക്കുകയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിന് വേണ്ടി ഇറാൻ കൊതിക്കുകയാണെന്നും യുദ്ധം ഏകദേശം അവസാനിച്ചതാണെന്നുമാണ് ട്രംപിന്റെ അവകാശവാദം. തന്റെ കൃത്യസമയത്തുള്ള ഇടപെടലാണ് ഇറാൻ ഇതിനോടകം ആണവായുധം കൈവശപ്പെടുത്തുന്നത് തടയാൻ സാധിച്ചതെന്നും യുസ് പ്രസിഡന്റ് പറയുന്നു.
അതുല്യ സംഗീതജ്ഞ ആശ ഭോസ്ലേയുടെ വിയോഗ വാർത്ത റിപ്പോർട്ട് ചെയ്തതിന് ജിയോ ന്യൂസിന് നോട്ടീസ് അയച്ച് പാക്കിസ്ഥാൻ. തങ്ങൾക്കെതിരെ പാക്കിസ്ഥാൻ നടപടി സ്വീകരിച്ചതായി ജിയോ ന്യൂസിന്റെ മാനേജിംഗ് ഡയറക്ടറും പാക്കിസ്ഥാനിലെ അസോസിയേഷൻ ഓഫ് ഇലക്ട്രോണിക് മീഡിയ എഡിറ്റേഴ്സ് ആൻഡ് ന്യൂസ് ഡയറക്ടർമാരുടെ പ്രസിഡന്റുമായ അസ്ഹർ അബ്ബാസ് വ്യക്തമാക്കി.
അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് വേദിയായ ഹോട്ടലിലെ ബിൽ അടക്കാത്ത സംഭവം ആഗോളതലത്തിൽ പാക്കിസ്ഥാന് വലിയ നാണക്കേടായി മാറുന്നു. 2026 ഏപ്രിൽ 10 മുതൽ 12 വരെ ഇസ്ലാമാബാദിൽ വച്ച് നടന്ന ഉന്നതതല യുഎസ് ഇറാൻ ചർച്ചകൾക്ക് വേദിയായ സെറീന ഹോട്ടലിലെ ബില്ലുകൾ അടച്ചു തീർക്കുന്നതിലാണ് പാക്കിസ്ഥാൻ പരാജയപ്പെട്ടത്.
ഇതുപ്രകാരം യുഎസ്, മെക്സിക്കോ, കാനഡ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് ഇനി ചിലവ് കൂടും. 24 മണിക്കൂറിൽ പണം അടക്കുകയാണെങ്കിൽ പുതിയ നിരക്കുകൾ പ്രകാരം ആദ്യത്തെ ബാഗിന് $50 അതായത് ഏകദേശം 4,150 രൂപയാകും.
ചർച്ച വിജയകരമായാൽ പശ്ചിമേഷ്യയിലെ യുദ്ധഭീതി ഒഴിയും എന്നാണ് റിപ്പോർട്ട്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരന്തരമായി ഇറാനെതിരെ ഭീഷണി മുഴക്കുന്നതിനിടയിലാണ് സമാധാന ചർച്ചകളും നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.