വടകരക്ക് സമീപത്ത് തിരുവള്ളൂർ ചാനിയം കടവിനു സമീപം മൂന്ന് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. തിരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം ലീഗ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയ പ്രദേശത്താണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്.ചാനിയം കടവ് – ശാന്തി നഗർ ഭാഗത്ത് നിടുമ്പ്രമണ്ണ റോഡിനു അടിയിലൂടെ പോകുന്ന ചാലിൽ ബക്കറ്റിൽ മണൽ നിറച്ചതിനുശേഷം അതിൽ സൂക്ഷിച്ച നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്.
മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണശാലയിൽ ഉണ്ടായ അപകടത്തിൽ ഇരയായവർക്ക് സഹായധനം പ്രഖ്യാപിച്ച് ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50000 രൂപ വീതവുമാണ് പ്രഖ്യാപിച്ചത്. അതേസമയം സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
പശ്ചിമേഷനിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹോർമൂസ് കടലിടുക്കിൽ രണ്ട് കണ്ടെയ്നർ കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തു. പാക്കിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടത് പിന്നാലെയാണ് വീണ്ടും ആക്രമണമെന്നാണ് സൂചന. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ അനിശ്ചിതമായ നീട്ടുകയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് പ്രഖ്യാപനം വന്ന മണിക്കൂറുകൾക്കകം തന്നെ ആക്രമണം ഉണ്ടായി.
മുണ്ടക്കിത്തോട് വെടിക്കെട്ടുപുരയിലെ ദുരന്തത്തിൽ രൂക്ഷ വിമർശനവുമായി തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ.ശ്രീലേഖ. തീകൊണ്ട് കളിക്കുന്ന ഇത്തരം പൂരങ്ങൾ നമുക്ക് ആവശ്യമുണ്ടോ എന്നാണ് ആർ ശ്രീലേഖ ചോദിക്കുന്നത്.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. ഡിജിറ്റൽ യുഗത്തിലെങ്കിലും പുനർചിന്തനം നടത്തണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ശ്രീലേഖ ആവശ്യപ്പെട്ടു.
വേമ്പിൻ കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഭജന ചൊല്ലുന്നതിനിടയിൽ നന്ദഗോവിന്ദം ഭജൻസ് ക്രിസ്തീയ ഗാനം ചൊല്ലിയത് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ഹിന്ദു ക്ഷേത്രത്തിൽ ക്രിസ്തീയ ഗാനം ആലപിച്ചുവെന്നാരോപിച്ച് ഒരുപറ്റം ആളുകൾ വിമർശനവുമായി രംഗത്തെത്തി. ഇപ്പോഴിതാ ഇതിനെതിരെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ക്ഷേത്രം കമ്മിറ്റി ഭാരവാഹികൾ. കഴിഞ്ഞ പതിനാലാം തീയതി ആയിരുന്നു ക്ഷേത്രത്തിൽ നന്ദഗോവിന്ദം ഭജൻസിന്റെ പരിപാടി നടന്നത്. ക്ഷേത്ര പുനർനിർമ്മാണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഭജന സംഘടിപ്പിച്ചത് എന്നും അവർ ഫ്രീ ആയിട്ടാണ് അമ്പലത്തിൽ പരിപാടി അവതരിപ്പിച്ചത് എന്നും ക്ഷേത്ര കമ്മിറ്റി പറയുന്നു.
മുണ്ടക്കിത്തോട് വെടിമരുന്ന് നിർമ്മാണശാലയിൽ ഉണ്ടായ വൻ സ്ഫോടനത്തെ തുടർന്ന് 13 പേർ മരിച്ചു. അഞ്ചുപേരുടെ നില ഇനിയും ഗുരുതരമായി തുടരുകയാണ്. മരിച്ചവർക്ക് 14 ലക്ഷം രൂപ ധനസഹായം നൽകും. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചു.ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായര്‍ അന്വേഷിക്കും.
ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്ഥാൻ.പാകിസ്താൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച നോട്ടാം പ്രകാരം മെയ് 24-ന് ഇന്ത്യൻ സമയം പുലർച്ചെ 05:30 വരെ ഈ നിരോധനം നിലനിൽക്കുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി നൽകിയ നോട്ടീസ് പ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ ഇന്ത്യൻ വിമാന കമ്പനികൾ പ്രവർത്തിക്കുന്നതുമായ യാതൊരു വിമാനങ്ങൾക്കും പാക്കിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ സാധിക്കില്ല. സൈനിക വിമാനങ്ങൾക്കും ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനികൾ പാട്ടത്തിനെടുത്ത വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.അതേസമയം പാക്കിസ്ഥാനെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് 24ന് പുലർച്ചെ അഞ്ചരയോടെ അവസാനിക്കും.
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക( LANA) യുടെ നേതൃത്വത്തിൽ നടക്കുന്ന പ്രതിമാസ സാഹിത്യ ചർച്ച ഏപ്രിൽ 25 ശനിയാഴ്ച നടക്കും. പ്രശസ്ത നോവലിസ്റ്റ് വിനോദ് കൃഷ്ണയുടെ ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ നോവൽ " ലീക്ക് 86" ആണ് ഇത്തവണ ചർച്ച ചെയ്യപ്പെടുക. ശനിയാഴ്ച രാവിലെ 10 മണിക്ക് (CST) സൂം (Zoom) പ്ലാറ്റ്‌ഫോമിലാണ് സമ്മേളനം നടക്കുന്നത്. "9 mm ബെരേറ്റ " എന്ന പ്രശസ്തമായ നോവലിനു ശേഷം വിനോദകൃഷ്ണ ലിസ്റ്റ് പുതിയ നോവലാണ് "ലീക്ക് 86". 80 കാലഘട്ടങ്ങളിലെ കേരളത്തിലെ സാമൂഹ്യ ജീവിതത്തെക്കുറിച്ച് വളരെ ആഴത്തിൽ ആവിഷ്കരിക്കുന്ന കൃതിയാണിത്.
ദളപതി വിജയ് നായകനാകുന്ന ജനനായകൻ എന്ന സിനിമയുടെ പകർപ്പ് ചോർന്ന സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് നടന്റെ അച്ഛൻ എസ് എ ചന്ദ്രശേഖർ. സിനിമയുടെ പകർപ്പ് ഇന്റർനെറ്റിൽ ചോർന്നു എന്ന വിവരം ലഭിച്ചപ്പോൾ തങ്ങൾക്ക് ഞെട്ടൽ ഉണ്ടായില്ല എന്നും ഇതെല്ലാം പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പല ആശങ്കകളും വിജയ് ആദ്യം തന്നെ പങ്കുവെച്ചിരുന്നതാണ്. ഇതൊക്കെ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
ഗ്രേറ്റർ റിച്ച്മണ്ട് അസോസിയേഷൻ ഓഫ് മലയാളീസ് (ഗ്രാമം) സംഘടിപ്പിച്ച ഗ്രാമോത്സവം 2026 അതിമനോഹരമായി അരങ്ങേറി. വിർജീനിയയിലെ റിച്ച്മണ്ടിൽ വച്ചായിരുന്നു ചടങ്ങുകൾ. മലയാളി സമൂഹത്തിന്റെ ഐക്യവും കരുത്തും വിളിച്ചോതിയ സംഗമം 2026 ലെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. പ്രസിഡന്റിന്റെ സ്വാഗത പ്രസംഗത്തോടെയും ഭദ്രദീപം കൊളുത്തിയും ആണ് പരിപാടികൾക്ക് തുടക്കമായത്. തന്റെ പ്രസംഗത്തിൽ കമ്മ്യൂണിറ്റി അംഗങ്ങളുടെ സഹകരണത്തിനും സ്പോൺസർമാരുടെ പിന്തുണയ്ക്കും അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തി. അതിനുപുറമെ നിലവിലെ അംഗങ്ങളെ ആദരിക്കാനും പുതിയ കമ്മിറ്റി അംഗങ്ങളെ പരിചയപ്പെടുത്താനുമുള്ള വേദിയായി ഗ്രാമോത്സവം മാറി.
ഭർത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊന്നു. പെരിന്തൽമണ്ണ സ്വദേശിനി ചേരികല്ലൻ ഷഫ്‌ന മരിച്ചത്. 25 വയസ്സായിരുന്നു. ഇവരുടെ ഭർത്താവ് മുൻഷാദിനെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
മുണ്ടത്തിക്കോടിൽ തൃശ്ശൂർ പൂരത്തിനുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻസ്ഫോടനം. നാലുപേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. 40 ഓളം തൊഴിലാളികളാണ് വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്നത്. 14 പേരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവഗുരുതരമാണ്.