ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്ഥാൻ.പാകിസ്താൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച നോട്ടാം പ്രകാരം മെയ് 24-ന് ഇന്ത്യൻ സമയം പുലർച്ചെ 05:30 വരെ ഈ നിരോധനം നിലനിൽക്കുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി നൽകിയ നോട്ടീസ് പ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ ഇന്ത്യൻ വിമാന കമ്പനികൾ പ്രവർത്തിക്കുന്നതുമായ യാതൊരു വിമാനങ്ങൾക്കും പാക്കിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ സാധിക്കില്ല. സൈനിക വിമാനങ്ങൾക്കും ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനികൾ പാട്ടത്തിനെടുത്ത വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.അതേസമയം പാക്കിസ്ഥാനെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് 24ന് പുലർച്ചെ അഞ്ചരയോടെ അവസാനിക്കും.
ദളപതി വിജയ് നായകനാകുന്ന ജനനായകൻ എന്ന സിനിമയുടെ പകർപ്പ് ചോർന്ന സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് നടന്റെ അച്ഛൻ എസ് എ ചന്ദ്രശേഖർ. സിനിമയുടെ പകർപ്പ് ഇന്റർനെറ്റിൽ ചോർന്നു എന്ന വിവരം ലഭിച്ചപ്പോൾ തങ്ങൾക്ക് ഞെട്ടൽ ഉണ്ടായില്ല എന്നും ഇതെല്ലാം പ്രതീക്ഷിച്ചിരുന്നു എന്നും അദ്ദേഹം പ്രതികരിച്ചു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പല ആശങ്കകളും വിജയ് ആദ്യം തന്നെ പങ്കുവെച്ചിരുന്നതാണ്. ഇതൊക്കെ പ്രതീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.
തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സമർപ്പിച്ച ആസ്ഥിയിൽ പൊരുത്തക്കേട്. തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളെ കേന്ദ്രീകരിച്ചാണ് വിജയ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. പെരമ്പൂരിലും ട്രിച്ചിയിൽ നിന്നും ആണ് വിജയ് മത്സരിക്കുന്നത്. എന്നാൽ രണ്ട് മണ്ഡലങ്ങളിലും സമർപ്പിച്ച ആസ്തി വിവരങ്ങളിൽ 100 കോടി രൂപയുടെ വ്യത്യാസമാണ് കാണിച്ചിരിക്കുന്നത്.അതായത് പെരമ്പൂർ മണ്ഡലത്തിൽ 115.13 കോടി രൂപയുടെ ആസ്ഥിയാണ് കാണിച്ചിരിക്കുന്നത്
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയും ഭാര്യ സംഗീത സ്വർണ ലിംഗവും വേർപിരിയുന്ന കാര്യത്തിൽ ധാരണയിൽ എത്തിയതായി സൂചന. അഭിഭാഷകരുടെയും ഇരുകൂട്ടർക്കും അറിയാവുന്ന ഒരു ജ്യോത്സ്യന്റേയും മധ്യസ്ഥതയിലാണ് പരസ്പര ധാരണയോടെ വേർപിരിയാമെന്ന തീരുമാനത്തിലേക്ക് ദമ്പതികൾ എത്തിയത് എന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ന് സംഗീത നൽകിയ വിവാഹമോചന ഹർജിയിൽ കോടതി വാദം കേൾക്കാനിരിക്കെയാണ് ഒത്തുതീർപ്പായിയെന്ന തരത്തിലുള്ള വാർത്തകൾ എത്തുന്നത്.
ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യം 200ൽ അധികം സീറ്റുകൾ നേടി അധികാരം നിലനിർത്തുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ.
പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസ്വാമിക്കെതിരെയും ബിജെപിക്കെതിരെയും അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ കുടുംബത്തെ പവർ സെന്റർ എന്നു പരാമർശിച്ച പളനിസ്വാമിയുടെ പരിഹാസത്തിനും സ്റ്റാലിൻ മറുപടി നൽകി.
തമിഴ്നാട്ടിലെ വിരുദുനഗറിലെ പടക്ക നിർമ്മാണ യൂണിറ്റിൽ ഉഗ്രൻ സ്ഫോടനം. 17 പേർ മരിച്ചു. മൃതദേഹങ്ങൾ തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ചിന്നി ചിതറിയ അവസ്ഥയിലാണ്. കൂടാതെ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതീവ ഗുരുതരമായ ആറു പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് എന്നാണ് ലഭിക്കുന്ന വിവരം.
ലോക്സഭയിൽ വനിതാ സംവരണ ബിൽ പരാജയപ്പെട്ടതോടെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീകളുടെ സ്വപ്നമാണ് പ്രതിപക്ഷം ഇല്ലാതാക്കിയത് എന്നും സ്ത്രീകളോട് ഈ വിഷയത്തിൽ താൻ മാപ്പ് ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പരാമർശിച്ചു
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ് തിരിച്ചടി. മൂന്ന് പന്തില്‍ ഏഴു റണ്‍സെടുത്ത് സഞ്ജു പുറത്ത്.പ്രഫുല്‍ ഹിംഗെ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ സിക്സർ അടിച്ച സഞ്ജു രണ്ടാം പന്തില്‍ സിംഗിളെടുത്ത് റുതുരാജ് ഗെയ്ക്‌വാദിന് സ്‌ട്രൈക്ക് കൈമാറി. പിന്നീട് നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ രണ്ടാം ഓവറിലെ ആദ്യ പന്തിലാണ് സഞ്ജുവിന് സ്‌ട്രൈക്ക് നേടാനായത്.
ലോക്സഭാ ചർച്ചകളിൽ നാടകീയത വളരെ അപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ, എന്നാൽ 2026 ഏപ്രിൽ 16 ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി സംസാരിക്കാൻ എഴുന്നേറ്റപ്പോൾ സഭ അസാധാരണമായ ഒരു കാര്യത്തിന് സാക്ഷ്യം വഹിച്ചു. അദ്ദേഹത്തിന്റെ പ്രസംഗം ഒരു പരമ്പരാഗത വാദമായിരുന്നില്ല, മറിച്ച് രൂപകങ്ങളും കടങ്കതകളും മൂടുപടങ്ങളും നിറഞ്ഞ ഒരു പ്രസംഗമായിരുന്നു. കോൺഗ്രസ് നേതാവ് ഒരു "മാന്ത്രികനെ" കുറിച്ച് സംസാരിച്ചു, നിഗൂഢമായ "16-ാം നമ്പർ" വിളിച്ചു, ദേശീയ രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന മറഞ്ഞിരിക്കുന്ന ശക്തികളെക്കുറിച്ച് സൂചന നൽകി
പാർലമെന്റ് ഭൂരിപക്ഷം ഇല്ലെന്ന് ഉറപ്പായിട്ടും വനിതാ സംവരണ മണ്ഡല പുനർ ബില്ലുകളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാകുന്നു. സാധാരണഗതിയിൽ ഒരു സർക്കാരും തങ്ങളുടെ ഭൂരിപക്ഷം ഇല്ലാത്ത കാര്യം പരസ്യമായി സമ്മതിക്കാറില്ലെങ്കിലും ഇവിടെ പരാജയം മുൻകൂട്ടി അറിഞ്ഞിട്ടും ബില്ലും ആയി മുന്നോട്ടു പോകാൻ ആണ് കേന്ദ്രസർക്കാറിന്റെ തീരുമാനം.
പൊള്ളാച്ചി വാൽപ്പാറ റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വാഹനാപകടം. സംഭവത്തിൽ 9 മലയാളികൾക്ക് ദാരുണാന്ത്യം. മലപ്പുറത്തുനിന്നും വിനോദയാത്രയ്ക്കായി പോയ അധ്യാപകരുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും രണ്ടു പുരുഷനും ഉൾപ്പെടുന്നു. പാങ് പള്ളിപ്പറമ്പ് GLP സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്.
തമിഴക വെട്രി കകം അധ്യക്ഷനും നടനുമായി വിജയിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. സിനിമ കണ്ട് ഇഷ്ടപ്പെടുകയാണെങ്കിൽ വേണമെങ്കിൽ വിസിൽ അടിക്കാം എന്നും എന്നാൽ ആ പേരിൽ നാട് വിട്ടു തരാൻ സാധിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. വിജയ് ഇതുവരെ ജനങ്ങളുടെ ഒരു പ്രശ്നത്തിലും ഇടപെട്ടിട്ടില്ല. സിനിമയിൽ അഭിനയിക്കുന്നതുപോലെ മുഖ്യമന്ത്രിയാകാം എന്നാണ് വിചാരം എങ്കിൽ അത് സാധിക്കില്ല എന്നും പ്രകാശ് രാജ്.