D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ശബരിമല മണ്ഡലകാലത്ത് ഡ്യൂട്ടിക്ക് ഡോക്ടർമാരെ വിട്ടുതരില്ല; ദേവസ്വം ബോർഡിന് ആരോഗ്യവകുപ്പിന്റെ കത്ത്
ശബരിമല മണ്ഡലകാലത്ത് സന്നിധാനത്തേക്ക് ഡോക്ടർമാരെ വിട്ടുതരില്ലെന്ന് ആരോഗ്യവകുപ്പ്. സ്വന്തം നിലയിൽ ഡോക്ടർമാരെ കണ്ടെത്തുവാൻ നിർദ്ദേശിച്ചുകൊണ്ട് ആരോഗ്യവകുപ്പിന് കത്ത് അയച്ചു. സേവനത്തിനു വേണ്ടിവരുന്ന ആരോഗ്യ പ്രവർത്തകർക്ക് വേണ്ട രീതിയിലുള്ള സൗകര്യങ്ങൾ ഒരുക്കി നൽകാറില്ല എന്നാണ് പറയുന്നത്.ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സർവീസസാണ് ദേവസ്വം കമ്മീഷണർക്ക് കത്ത് നല്‍കിയത്.
പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ എനിക്ക് കഴിയില്ല ; താൻ അദ്ദേഹവുമായി രാഷ്ട്രീയപരമായി പോരാട്ടത്തിലാണ്; രാഹുൽ ഗാന്ധി
കേരളത്തിന്റെ പ്രതിപക്ഷ നേതാവായ പിണറായി വിജയനെ കെട്ടിപ്പിടിക്കാൻ തനിക്ക് സാധിക്കില്ലെന്ന് രാഹുൽ ഗാന്ധി. അദ്ദേഹവുമായി താൻ രാഷ്ട്രീയപരമായ പോരാട്ടത്തിൽ ആണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.രാഹുൽ ഗാന്ധിയുടെ ഇന്ത്യ യോഗത്തിലെ പ്രസംഗം പോർട്ട് കാസ്റ്റ് ആയി പുറത്തുവിട്ടപ്പോഴാണ് ഈ പരാമർശം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.ഇത്തരം പ്രാദേശികമായ രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് വേണം ഇന്ത്യ സഖ്യം ഒന്നിച്ച് മുന്നോട്ട് പോകാനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തൃണമൂൽ കോൺഗ്രസിൽ തനിക്ക് ധാരാളം സുഹൃത്തുക്കൾ ഉണ്ട്. തിരഞ്ഞെടുപ്പിൽ വൻവിജയം നേടാൻ ആകും എന്നായിരുന്നു അവരുടെ ഉറച്ച വിശ്വാസം. എന്നാൽ നിങ്ങൾ ഒരു സ്വപ്നലോകത്ത് ആണെന്ന് താൻ പറഞ്ഞത് അവർ വിശ്വസിച്ചിരുന്നില്ല.
മുരളീധരന് ഇപ്പോൾ മറുപടിയില്ല; ശരി തെറ്റുകൾ കാലം തെളിയിക്കും; വീണ ജോർജ്
സംസ്ഥാനത്ത് വീണ്ടും ബാധിച്ച സാഹചര്യത്തിൽ പോസ്റ്റുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. കെ മുരളീധരന് ഇപ്പോൾ മറുപടിയൊന്നും നൽകുന്നില്ല എന്നും ശരി തെറ്റുകൾ കാലം തെളിയിക്കട്ടെ എന്നും വീണ ജോർജ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ശേഷം നിപ്പയെ കുറിച്ച് ഒരു അവബോധക്കുറിപ്പമാണ് വീണാ ജോർജ് പങ്കുവെച്ചത്.രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം . അതിന് ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഇടതുപക്ഷസമീപനം .
ആരോഗ്യപ്രശ്നം! മാസപ്പടി കേസിൽ വീണ വിജയൻ നാളെ ED ക്ക് മുന്നിൽ ഹാജരാകില്ല
മാസപ്പടി കേസിൽ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുൻപാകെ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിന്റെ മകളുമായ വീണ വിജയൻ ഹാജരാകില്ല. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ മറ്റൊരു ദിവസം ഹാജരാകാമെന്ന് വീണ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ അറിയിച്ചു.ആവശ്യമായ രേഖകൾ ഇഡിക്ക് കൈമാറാൻ ഒരുക്കമാണെന്നും വീണയുടെ ഇ മെയിലില്‍ അറിയിച്ചു. അഭിഭാഷകർ ഹാജരായി രേഖകൾ കൈമാറുമെന്നാണ് വീണ ഇഡിയെ അറിയിച്ചത്. അതേസമയം ഹാജരാക്കുന്നതിന് വീണ വിജയന് മറ്റൊരു ദിവസം അനുവദിച്ചു നൽകാമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
തീയായി ഓപ്പറേഷന്‍ തൂഫാന്‍ : സംസ്ഥാന വ്യാപക റെയ്ഡില്‍ 192 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 192 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ നിന്നായി ആകെ എം.ഡി.എം.എ (31.15 ഗ്രാം), കഞ്ചാവ് (3.59089 കി.ഗ്രാം), കഞ്ചാവ് ബീഡി (113 എണ്ണം) എന്നിവ പിടിച്ചെടുത്തു.
കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിച്ചു
കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് 43 കാരൻ ചികിത്സയിൽ. കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. അതേസമയം രോഗിയുടെ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട മിംസ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ ക്വാറന്റൈനിൽ പോകേണ്ടി വരും. ആരോ​ഗ്യമന്ത്രി കെ മുരളീധരൻ അടിയന്തര യോ​ഗം വിളിക്കാൻ നിർദേശം നൽകി. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് ചുമതല നൽകി.
ചത്തൂടെ എന്നായിരുന്നു ചോദ്യം; സലിംകുമാറിനെതിരായ സൈബർ ആക്രമണത്തിൽ പ്രതികരിച്ചു മുഖ്യമന്ത്രി
സലിം കുമാറിനെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. രോഗബാധിതനായി കിടന്ന സലിംകുമാറിനെതിരെ വലിയ രീതിയിലുള്ള അറ്റാക്കാണ് സോഷ്യൽ ഇടങ്ങളിൽ നടന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. പോയി ചത്തൂടെ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ അതിനുമാത്രം അയാൾ എന്ത് തെറ്റാണ് ചെയ്തത് എന്ന് വി ഡി സതീശൻ ചോദിച്ചു. മരിച്ചു കഴിഞ്ഞതിനുശേഷവും അദ്ദേഹത്തിന് എതിരെ വലിയ രീതിയിലുള്ള അറ്റാക്കുകളാണ് നടന്നത്.നമ്മുടെ കേരളത്തിലാണോ ഇത് നടക്കുന്നത്. ദേശീയ അവാര്‍ഡ് നേടിയ നടനാണ്, മലയാളികളെ കുടുകുടെ ചിരിപ്പിച്ച നടനാണ്. സുഖമില്ലാതെ കിടക്കുമ്പോള്‍, ചത്തുകൂടെ എന്നാണ് ചോദിച്ചത്. ആരാണ് ഇതിന്റെ പിറകില്‍.
സംവിധായകൻ ഭാരതി രാജ അന്തരിച്ചു
പ്രശസ്ത സംവിധായകൻ ഭാരതി രാജ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ വസതിയിൽ വച്ചായിരുന്നു അന്ത്യം.ഇയക്കുനര്‍ ഇമയം’ അഥവാ സംവിധാനത്തിന്റെ ഹിമാലയം എന്നാണ് ഭാരതീരാജ അറിയപ്പെട്ടിരുന്നത്. 1970 കാലങ്ങളിൽ തമിഴ് സിനിമാലോകം ഒരു നാലു മുറിക്കുള്ളിൽ സ്റ്റുഡിയോ തുള്ളൽ മാത്രമായിരുന്നു ഒതുങ്ങിയിരുന്നത് എന്നാൽ അതിനെ ചിത്രീകരണം സ്റ്റുഡിയോയ്ക്ക് പുറത്തേക്ക് കൊണ്ടുവന്ന സംവിധായകനായിരുന്നു ഭാരതി രാജ.സംവിധാനത്തിനു പുറമേ, തിരക്കഥാകൃത്തായും നിര്‍മ്മാതാവായും നടനായും ഭാരതീരാജ തിളങ്ങി.
പ്രിയദർശിനി; സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും KSRTCയിൽ സൗജന്യ യാത്ര തിങ്കളാഴ്ച മുതൽ
സ്ത്രീകൾക്കും ട്രാൻസ് വിഭാഗങ്ങൾക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി ജൂൺ 15 ന് ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ആദ്യഘട്ടം ഓർഡിനറി ബസ്സുകളിലാണ് സൗജന്യ യാത്ര ലഭ്യമാവുക. സ്ത്രീകൾക്കും ട്രാൻസ് വിഭാഗത്തിനും പ്രായ, വരുമാന ഭേദമെന്യേ സൗകര്യം ലഭ്യമാകും. മാസം 70 കോടി രൂപ വരെ സര്‍ക്കാരിന് ബാധ്യത വരുത്തുന്നതാണ് പദ്ധതി. സൗജന്യ യാത്രമൂലം കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന വരുമാനനഷ്ടം സർക്കാർ നികത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.
ഓവർലോഡ് കേസുകളിൽ മോട്ടോർ വാഹന വകുപ്പിന് അനുകൂല വിധി; 3.43 ലക്ഷം രൂപ പിഴ ഈടാക്കാൻ ഉത്തരവ്
അനുവദനീയമായ പരിധിയിൽ കൂടുതൽ ഭാരം കയറ്റി സർവീസ് നടത്തിയ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടികൾ ശരിവെച്ച് കോടതി. എറണാകുളം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മോട്ടോർ വാഹന വകുപ്പ് രജിസ്റ്റർ ചെയ്ത നാല് ഓവർലോഡ് കേസുകളിലായി ആകെ 3,43,500 രൂപ പിഴ വിധിച്ചു. അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മേരി ബിന്ദു ഫെർണാണ്ടസ് അധ്യക്ഷയായ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. വാഹന ഉടമകളിൽ നിന്ന് 1,71,000 രൂപയും ഡ്രൈവർമാരിൽ നിന്ന് 1,72,500 രൂപയും പിഴയായി ഈടാക്കും.
ഇപ്പെന്തായി? വെള്ളാപ്പള്ളിയെ പരസ്യമായി തള്ളി സിപിഎം; ബോധം ഉണ്ടായി എന്ന് എംവി ഗോവിന്ദൻ
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പരസ്യമായി തള്ളി പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വെള്ളാപ്പള്ളിയുടെ നിലപാടുകൾ അന്നുതന്നെ കാട്ടി തള്ളി കറങ്ങിയിട്ടുണ്ട് എന്നും ശക്തമായ നിലപാടുകൾ അന്നുതന്നെ സ്വീകരിച്ചിട്ടുണ്ട് എന്നും ന്യായീകരണം.വെള്ളാപ്പള്ളി നടേശന്റെ മുസ്ലിം വിരുദ്ധ പരാമർശത്തെ സിപിഐഎം നേതാക്കൾ വേണ്ടത്ര മറുപടി പറഞ്ഞില്ലെന്ന പ്രചാരണത്തിനാണ് മുൻതൂക്കം ഉണ്ടായതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: ടി വീണയ്ക്ക് ഇഡി യുടെ സമൻസ്
സിഎംആര്‍എല്‍-എക്‌സാലോജിക് മാസപ്പടി ഇടപാട് കേസില്‍ മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച ഇ ഡി ഉദ്യോഗസ്ഥരുടെ മുൻപാകെ ഹാജരാകണം എന്നാണ് നോട്ടീസ്.വീണയ്ക്കും സിഎംആര്‍ംഎല്‍ ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇപ്പോള്‍ ഇഡി സമന്‍സ് നല്‍കിയിരിക്കുന്നതെന്നാണ് സൂചന.
Advertisement