ചേർത്തലയിൽ വിഷു ആശംസയുടെ കാർഡിൽ ചിക്കൻ മന്തിക്ക് അരികിൽ ആർത്തിയോടെ ഇരിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം പ്രചരിപ്പിച്ചതിന് റസ്റ്റോറന്റ് ഉടമയ്ക്കെതിരെ കേസ്. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമയായ അർഷാദിനെ പോലീസ് അറസ്റ്റ് ചെയ്തു. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
കേരളത്തിന്റെ ശുചിത്വ പ്രതിസന്ധി കേരളം വിദ്യാഭ്യാസത്തിലും സാമൂഹ്യ പുരോഗതിയിലും മുന്നിൽ നിൽക്കുന്ന സംസ്ഥാനമായി ലോകം മുഴുവൻ അറിയപ്പെടുന്നു. ആരോഗ്യരംഗത്തും മനുഷ്യവികസന സൂചികകളിലും കേരളം ഏറെ മുന്നിലാണ്. എന്നാൽ അതേ കേരളത്തിന്റെ നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെ അഭിമുഖീകരിക്കുന്ന ഒരു വലിയ വൈരുധ്യമാണ് പൊതുസ്ഥലങ്ങളിലെ അശുചിത്വം. റോഡിന്റെ വക്കുകൾ, ചാലുകൾ, നദീതീരങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന വസ്തുക്കൾ, പാലങ്ങൾക്കു കീഴിലുള്ള ഇടങ്ങൾ, ബസ് സ്റ്റാൻഡുകൾ—ഇവിടങ്ങളിലൊക്കെ കെട്ടിക്കിടക്കുന്ന മാലിന്യം ഇന്ന് കേരളത്തിന്റെ പൊതുചിത്രമായി മാറിയിരിക്കുന്നു.പ്രത്യേകിച്ച് തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ പോലും മാലിന്യം തള്ളുന്ന സംഭവങ്ങൾ പതിവാണ്. നഗരസഭയും വിവിധ സർക്കാർ ഏജൻസികളും ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും, അടുത്ത ദിവസം തന്നെ വീണ്ടും അതേ സ്ഥലത്ത് മാലിന്യം കെട്ടിക്കിടക്കുന്നത് കാണാം.
കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകണം എന്ന കാര്യത്തിൽ തനിക്ക് വ്യക്തിപരമായ അഭിപ്രായം ഉണ്ടെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ എം പി. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡ് ആണെന്നും തന്റെ അഭിപ്രായം ഹൈക്കമാന്റിനെ അറിയിക്കും, ഇതൊന്നും മാധ്യമങ്ങളോട് പറയേണ്ട കാര്യം ഇല്ലെന്നും കെ സുധാകരൻ പ്രതികരിച്ചു. ഫലം വരുന്നതിന് മുൻപ് ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും പ്രതികരണം.
യുഡിഎഫിന് ഭരണം ലഭിച്ചാൽ മുഖ്യമന്ത്രിപദം ആരെക്കുറിച്ചായിരിക്കുമെന്ന ചർച്ചകൾ സജീവമായിരിക്കുന്ന സാഹചര്യത്തിൽ, കേരള ഭരണത്തിന് വ്യക്തമായ ദിശാബോധം നൽകാൻ കഴിയുന്ന നേതാവായി കെ സി വേണുഗോപാലിനെ കെ സുധാകരൻ എംപി പരിഗണിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കെ സി വേണുഗോപാലിന്റെ സാന്നിധ്യം കേരള രാഷ്ട്രീയത്തിന് നിർണായകമാണെന്ന് തെളിയിച്ചതായും, വിജയത്തിന് പിന്നിലെ പ്രധാന പ്രേരകശക്തിയായി അദ്ദേഹം പ്രവർത്തിച്ചതായും സുധാകരൻ അഭിപ്രായപ്പെട്ടു. കേരളത്തിന് ആവശ്യമായത് ഇത്തരത്തിലുള്ള ദൂരദർശനമുള്ള നേതൃത്വമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു
ചായയിൽ ലഹരിമരുന്ന് കലർത്തി വീട്ടുകാരെ അബോധാവസ്ഥയിലാക്കിയ ശേഷം മോഷണവും ലൈംഗിക അതിക്രമവും നടന്ന സംഭവത്തിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പൂർ ∙ ബിജ്നോറിൽ 15 വയസ്സുകാരിയെ ഉപയോഗിച്ച് കുടുംബാംഗങ്ങളെ മയക്കിയ ശേഷം കവർച്ച നടത്തിയതും പിന്നീട് കൂട്ടബലാത്സംഗം നടന്നതുമായ സംഭവത്തിലാണ് നടപടി. അറസ്റ്റിലായവരിൽ ഒരാൾ പെൺകുട്ടിയുടെ ആൺസുഹൃത്താണെന്ന് പൊലീസ് അറിയിച്ചു.
കൊയിലാണ്ടിയിൽ വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടയിൽ ഗുണ്ട് പൊട്ടിത്തെറിച്ച് 16 കാരന് ദാരുണാന്ത്യം. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ അദ്വൈത് ആണ് മരിച്ചത്.
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രധാന പരാമർശവുമായി സുപ്രീം കോടതി. ലക്ഷങ്ങളുടെ വിശ്വാസത്തെ തെറ്റ് എന്ന് പറയാൻ സാധിക്കില്ല എന്നാണ് സുപ്രീംകോടതി പരാമർശം നടത്തിയത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെതാണ് നിരീക്ഷണം. യുവതി പ്രവേശന വിലക്കിനെ പിന്തുണയ്ക്കുന്നവരുടെ വാദം കേൾക്കാതെ വിലക്ക് റദ്ദാക്കുന്നതെങ്ങനെയെന്ന് ജ. എം.എം. സുന്ദരേഷ് ആരാഞ്ഞു. കൂടാതെ യുവതി പ്രവേശനത്തിന് വേണ്ടി സുപ്രീംകോടതിയെ സമീപിച്ചത് വിശ്വാസികൾ അല്ല എന്നും സുന്ദരേഷ് ഇന്നും വാദിച്ചു.
വോട്ടർമാർക്ക് വ്യാപകമായി പണവും സാരിയും നൽകുന്നു എന്ന് കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. തെളിവ് ലഭിച്ചത് ഇന്നാണെന്നും കെപിസിസി ജനറൽ സെക്രട്ടറി ചന്ദ്രൻ പറയുന്നു.
ബൈ ബൈ പിണറായി എന്നും പ്രായമായില്ലേ വിശ്രമിക്കൂ എന്നും രേവന്ത് റെഡ്ഡി പറഞ്ഞു. കേരളം ഭരിക്കാൻ യുവത്വം റെഡിയാണെന്നും തെലങ്കാന കേരളത്തെ പിന്തുണയ്ക്കുന്നുവെന്നും രേവന്ദ് പറഞ്ഞു.
ശ്രീലേഖയ്ക്ക് വേണ്ടി നടത്തിയ പരിപാടിയിൽ തന്റെ പേര് പരാമർശിച്ചില്ല എന്നും പകരം കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പരാമർശിച്ചത് എന്നും ആരോപിച്ചാണ് ശ്രീലേഖ പിണങ്ങി ഇറങ്ങിയത്.