കോട്ടയം: തിരഞ്ഞെടുപ്പിലെ കനത്ത കുത്തോൽമിക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം പി ഗോവിന്ദനും എന്ന് വിമർശനം. എം.വി ഗോവിന്ദന്റെ ശൈലി പ്രത്യേകിച്ച് മാധ്യമങ്ങളെ കൈകാര്യം ചെയ്തത് ശരിയായില്ല.പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും പരസ്പരമുള്ള ഒരു ഫോക്കസ് ആണ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത്.തിരഞ്ഞെടുപ്പിൽ സിപിഐയുടെ പല അണികളും യുഡിഎഫിന് ക്രോസ് വോട്ട് ചെയ്തതും തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയായി മാറി. അധികാര കേന്ദ്രീകരണത്തിന് വേണ്ടി എം വി ഗോവിന്ദൻ നടത്തിയ ചില നീക്കങ്ങളും തിരിച്ചടിയായി.തളിപ്പറമ്പിൽ പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തിരിച്ചടിയായി എന്നും ഇത് പാർട്ടിയുടെ വിജയ സാധ്യതകളെ ബാധിച്ചു എന്നും വിമർശനം ഉയർന്നു.
അതേസമയം കോടിയേരി ബാലകൃഷ്ണന് പകരക്കാരൻ ആകാൻ പിണറായി വിജയന് സാധിച്ചില്ലെന്നും വിമർശനം.കേരള കോൺഗ്രസ് എംന്റെ ഇത്തരത്തിലുള്ള പരസ്യ ആരോപണങ്ങളിൽ സിപിഎം നേതൃത്വത്തിന് അതൃപ്തി.മുന്നണി യോഗത്തിൽ ചർച്ച ചെയ്യപ്പെടേണ്ട ഇത്തരം കാര്യങ്ങൾ പരസ്യമായി ഉന്നയിച്ചതിനാണ് വിമർശനം.



