തിരഞ്ഞെടുപ്പിലെ കനത്ത കുത്തോൽമിക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി എം പി ഗോവിന്ദനും എന്ന് വിമർശനം. എം.വി ഗോവിന്ദന്റെ ശൈലി പ്രത്യേകിച്ച് മാധ്യമങ്ങളെ കൈകാര്യം ചെയ്തത് ശരിയായില്ല.പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും പരസ്പരമുള്ള ഒരു ഫോക്കസ് ആണ് ഇപ്പോൾ പാർട്ടിയിൽ നടക്കുന്നത്.തിരഞ്ഞെടുപ്പിൽ സിപിഐയുടെ പല അണികളും യുഡിഎഫിന് ക്രോസ് വോട്ട് ചെയ്തതും തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയായി മാറി. അധികാര കേന്ദ്രീകരണത്തിന് വേണ്ടി എം വി ഗോവിന്ദൻ നടത്തിയ ചില നീക്കങ്ങളും തിരിച്ചടിയായി.തളിപ്പറമ്പിൽ പി കെ ശ്യാമളയെ മത്സരിപ്പിച്ചത് തിരിച്ചടിയായി എന്നും ഇത് പാർട്ടിയുടെ വിജയ സാധ്യതകളെ ബാധിച്ചു എന്നും വിമർശനം ഉയർന്നു.
കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ ഫ്ലക്സ് ബോർഡുകൾ ഉയരുന്നു. പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും ചിത്രത്തിൽ തെറ്റ് എന്ന അടയാളപ്പെടുത്തി എം സ്വരാജിന്റെയും പി ജയരാജന്റെയും ചിത്രം വെച്ച് ഇനി ഇവർ നയിക്കട്ടെ എന്നാണ് ഫ്ലക്സ് ബോർഡ് നൽകുന്ന സൂചന. പാർട്ടിയാണ് വലുത് നേതാക്കൾ അല്ല എന്നും ഇനി ഇവർ നയിക്കട്ടെ എന്ന് പി ജയരാജന്റെയും എം സ്വരാജിന്റെയും ചിത്രങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് പറയുന്നു.
കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗം ഇല്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൽ മൂന്നാമതും വരുക ഇടതുപക്ഷ സർക്കാർ ആണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഇടതുപക്ഷ മുന്നണിക്ക് വിജയസാധ്യതയുണ്ടെന്നാണ് എക്സിറ്റ് പോളിന് ഉള്ളിലും കാണാനായത്.ജന വിധി നാലാം തീയതി അറിയാം. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച അടക്കം ഒരുപാട് പ്രശ്നങ്ങൾ രൂപം കൊണ്ടു. എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി വിലയിരുത്തി.