D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
ആർത്തവ അവധി സ്ത്രീകൾക്ക് നാണക്കേടല്ലേ? നാട്ടുകാരും വീട്ടുകാരും ഒക്കെ ഇത് അറിയില്ലേ? സർക്കാറിന്റെ നയത്തിനെതിരെ ആർ ശ്രീലേഖ
സർക്കാറിന്റെ നായർ പ്രഖ്യാപനത്തിൽ വിദ്യാർത്ഥികൾക്ക് മൂന്ന് ദിവസം ആർത്തവ അവധി എന്ന പ്രഖ്യാപനത്തിനെതിരെ ബിജെപി കൗൺസിലർ ആർ ശ്രീലേഖ. ഇനി ഓരോ മാസവും പെൺകുട്ടികൾ ഇങ്ങനെ ലീവ് എടുക്കുമ്പോൾ നാട്ടുകാരും കുടുംബക്കാരും വീട്ടുകാരും ഒക്കെ അറിയില്ലേ ഈ കുട്ടിയുടെ ആർത്തവ ഡേറ്റിനെ കുറിച്ച്. അതിൽ നാണക്കേട് ഒന്നുമില്ലേ എന്താണ് യഥാർത്ഥത്തിൽ സർക്കാർ ചെയ്തുകൊണ്ട് ഉദ്ദേശിക്കുന്നത് സ്ത്രീകളെ അബലകൾ ആകുവാൻ ആണോ എന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ഇതിനുപകരം എല്ലാ സ്കൂളുകളിലും പെൺകുട്ടികൾക്ക് സൗജന്യ നാപ്കിൻസ് അതിനുള്ള സജ്ജീകരണങ്ങൾ എന്നിവ ഒരുക്കുകയാണ് വേണ്ടത് പ്രധാനമായും വൃത്തിയുള്ള ശൗചാലയങ്ങൾ ഒരുക്കി നൽകുക എന്നീ കാര്യങ്ങളാണ് സർക്കാർ ഒരുക്കി നൽകേണ്ടത് എന്നും ശ്രീലേഖ വിമർശിച്ചു.
ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ പോയത്, നടപടികൾ ഇനിയും ഉണ്ടാകും; രമേശ് ചെന്നിത്തല
കേരളത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞത് എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.എന്തിനുവേണ്ടിയാണ് ഈ പണം ചെലവാക്കിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ല എന്ന് വ്യക്തമാണ്.അഴിമതിയും കൊള്ളയും നടത്തിയ സർക്കാരാണ് ഇവിടെ ഭരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടപടികൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എല്ലാ അഴിമതികളും പുറത്തുകൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. എന്നാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
യുഎസിൽ|പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മനുഷ്യക്കടത്തുകാർക്ക് ലൈംഗികാവശ്യത്തിന് വിൽക്കാൻ ശ്രമം; ഇന്ത്യക്കാരൻ പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ മനുഷ്യക്കടത്തുകാർക്ക് പണം നൽകിയ കേസിൽ 27 കാരനായ ഇന്ത്യക്കാരന് യുഎസിൽ 10 വർഷം തടവ് ശിക്ഷ ലഭിച്ചു. ഗുജറാത്തിലെ താമസക്കാരനായ കാവൻകുമാർ പട്ടേൽ നെബ്രാസ്കയിലെ ഒമാഹയിലെ ഒരു ഹോട്ടലിൽ ജീവനക്കാരനായിരുന്നു, കഴിഞ്ഞ വർഷം ജനുവരിയിൽ പെൺകുട്ടിയെ ആക്രമിച്ചു
മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിന്? സിപിഐ
സിഎംആർഎൽ- എക്സാലോജിക്ക് മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ കേസിൽ എന്തിനാണ് പ്രതിഷേധിക്കുന്നത് എന്ന് സിപിഐ. പാർട്ടിക്കകത്ത് ഇതിൽ പ്രതിഷേധം നടത്തേണ്ടതുണ്ടോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉടലെടുത്തതായി സൂചന.വ്യാഴാഴ്ച നടന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഭിന്നാഭിപ്രായം ഉയർന്നത്. പിണറായി വിജയന്റെ മകൾക്കെതിരായ കേസിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.
“അവർ നമ്മുടെ ഇടയിൽ നടക്കുന്നു”: വൈറ്റ് ഹൗസ് “ഏലിയൻസ്” വെബ്സൈറ്റ് ആരംഭിച്ചു? യാഥാർത്ഥ്യം അറിയാം
വൈറ്റ് ഹൗസ് ഒരു വെബ്‌സൈറ്റ് ആരംഭിച്ചിട്ടുണ്ട്. ആദ്യം ഇത് കാണുന്നവർക്ക് തോന്നുക അന്യഗ്രഹ ജീവികളെ കുറിച്ചാണ് ഈ വെബ്സൈറ്റിൽ പറയുന്നത് എന്നാണ് എന്നാൽ, അത് നിയമവിരുദ്ധമായി അമേരിക്കയിൽ പ്രവേശിച്ച വിദേശ പൗരന്മാരെക്കുറിച്ചാണ്. സൈറ്റിൽ തുറക്കുമ്പോൾ ആദ്യം കാണാൻ സാധിക്കുക അവർ നമുക്കിടയിൽ നടക്കുന്നു എന്ന വാചകമാണ്.അന്യഗ്രഹജീവികൾ നമുക്കിടയിൽ നടക്കുന്നുണ്ട്, നമ്മുടെ അയൽപക്കങ്ങളിൽ താമസിക്കുന്നുണ്ട്, നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മളുമായി ഇടപഴകുന്നു എന്നാണ് അനധികൃതമായി പ്രവേശിച്ച വിദേശ പൗരന്മാരെ കുറിച്ച് ട്രംപ് സൂചിപ്പിക്കുന്നത്. Aliens.gov എന്നാണ് വെബ്‌സൈറ്റിന്റെ പേര്. ബഹിരാകാശ പ്രമേയമുള്ള ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് വെബ്‌സൈറ്റാണിത്. അനധികൃതമായി തങ്ങുന്ന വിദേശ പൗരന്മാരെ ട്രാക്ക് ചെയ്യുന്ന ഒരു യുഎസ് മാപ്പ് ഇതിൽ ഉൾപ്പെടുന്നു.
“അവർ എന്നോട് ഒന്നും ചോദിച്ചിട്ടില്ല, വീണയുടെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്'” ; ഇഡി അന്വേഷണത്തിൽ പ്രതിപക്ഷ നേതാവ്
കഴിഞ്ഞദിവസം തന്റെ വീട്ടിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ പരിശോധനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . ഇ ഡി റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ തന്നോട് ഒന്നും ചോദിച്ചില്ലെന്നും മകൾ വീണ വിജയന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. താൻ അവിടെ ഉണ്ടായിരുന്നു എന്നുള്ളതാണ് വാസ്തവം പക്ഷേ തന്നോട് ഒന്നും തന്നെ ചോദിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനും അദ്ദേഹം മറുപടി നൽകി. എല്ലായിടത്തും സമാധാനപരമായ ഒരു പ്രതിഷേധമാണ് പ്രതീക്ഷിച്ചിരുന്നത് എന്നാണ് പിണറായി വിജയന്റെ പ്രതികരണം.ബിജെപി ഇതര പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്രം പ്രയോഗിക്കുന്ന ആയുധമാണ്
എന്തൊരു തമാശയാണ്? ജനങ്ങൾ പൊട്ടിച്ചിരിക്കും; സാമാന്യബുദ്ധിയും ഇല്ലേ? ഇഡി അന്വേഷണത്തിലെ ആരോപണങ്ങളിൽ മുഖ്യമന്ത്രി
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഈ ഡിറൈഡിൽ തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. എന്തൊക്കെ തമാശയാണ് ഇത് കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയെ പരീക്ഷിക്കരുത് എന്നും ഇതൊക്കെ സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ പോലും മനസ്സിലാകില്ലെയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ഹൈക്കോടതിയാണ് അന്വേഷണം തുടരാനായി ഉത്തരവിട്ടത്. അല്ലാതെ ഞാൻ തലേദിവസം ചെന്ന് പ്രധാനമന്ത്രിയോട് നാളെ പ്രതിപക്ഷ നേതാവിലെ വീട്ടിൽ ചെന്ന് ഒരു റെയ്ഡ് നടത്തണം എന്നൊന്നും പറഞ്ഞതല്ല. ഈ രാജ്യത്തിലെ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിയെ ചെന്ന് കാണാം. ആ അടിസ്ഥാനത്തിൽ തന്നെയാണ് താനും പ്രധാനമന്ത്രിയെ സന്ദർശിച്ചത്. അല്ലാതെ പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്താൻ ആവശ്യപ്പെടാനല്ല
ക്ഷേത്ര ദർശനത്തിന് ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങി; പൂജാരി അടക്കം മൂന്നുപേർ പിടിയിൽ
ക്ഷേത്രത്തിൽ വേഗം ദർശനം ലഭിക്കുന്നതിനുവേണ്ടി ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ പൂജാരി അടക്കം മൂന്നുപേർ പിടിയിൽ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് പൂജാരിമാർ മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങിയത്.ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് (എച്ച്ആർ & സിഇ) മന്ത്രി രമേശ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഭവം. ആളെ തിരിച്ചറിയാതിരിക്കാൻ വേണ്ടി മന്ത്രി മാസ്ക് ധരിച്ചാണ് എത്തിയത്.
മാസപ്പടി കേസിൽ ഇ ഡി അന്വേഷണം തടയണം: ഹൈക്കോടതിയിൽ അപ്പീൽ നൽകി CMRL
സിഎംആർഎൽ- എക്സാലോജിക്ക് മാസപ്പടി കേസിൽ ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യവുമായി സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചു.നേരത്തെ സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ വിജയനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനിടെയാണ് സിഎംആർഎൽ വീണ്ടും ഇടിയുടെ അന്വേഷണം തടയണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.
മുഖ്യമന്ത്രി വി ഡി സതീശന് വിമർശിച്ച സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്തു; സ്കൂൾ പ്രിൻസിപ്പലിന് സസ്പെൻഷൻ
മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്ത സർക്കാർ സ്കൂളിലെ പ്രിൻസിപ്പൽ സസ്പെൻഷൻ. തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്കൂൾ പ്രിൻസിപ്പലിനാണ് നടപടി നേരിടേണ്ടിവന്നത്. ആറ്റിങ്ങൽ ഗവൺമെന്റ് ബോൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെയാണ് സസ്പെൻഡ് ചെയ്തത്. വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കുകയാണ് സസ്പെൻഷൻ നേരിടേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്കുവെച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ വിദ്യാർഥികളിലും അധ്യാപകരിലും രാഷ്ട്രീയ ദ്രവീകരണത്തിന് അധ്യാപകൻ ശ്രമിച്ചതും ഉത്തരവിൽ പരാമർശം. കൂടാതെ അധ്യാപകനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്
ന്യൂയോർക്കിൽ ആഡംബര ‘സെക്കൻഡ് ഹോമുകൾക്ക്’ പുതിയ നികുതി
നഗരത്തിലെ ആഡംബര സെക്കൻഡ് വീടുകൾക്ക് പുതിയ നികുതി ഏർപ്പെടുത്താൻ ന്യൂയോർക്ക് സംസ്ഥാന നിയമനിർമ്മാതാക്കൾ അംഗീകാരം നൽകി. തന്റെ അഭിലാഷമായ താങ്ങാനാവുന്ന വില അജണ്ടയ്ക്ക് ധനസഹായം നൽകുന്നതിനായി സമ്പന്നരായ സ്വത്തുടമകൾക്ക് നികുതി വർദ്ധിപ്പിക്കാനുള്ള മേയർ സൊഹ്‌റാൻ മംദാനിയുടെ പ്രചാരണത്തിന് ഇത് ഒരു വലിയ വിജയമാണ്.സംസ്ഥാന ബജറ്റിന്റെ ഭാഗമായി ബുധനാഴ്ച പൈഡ്-എ-ടെറെ നികുതി പാസാക്കി, 1 മില്യൺ ഡോളറോ അതിൽ കൂടുതലോ വിലമതിക്കുന്ന പ്രൈമറി അല്ലാത്ത വീടുകളെയാണ് ഇത് ലക്ഷ്യമിടുന്നത്. ഈ നടപടി പ്രതിവർഷം 500 മില്യൺ ഡോളർ വരെ അധിക വരുമാനം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പെരുമ്പാവൂരില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ മോഡല്‍ മുങ്ങി മരിച്ചു
പരസ്യ ചിത്രീകരണത്തിന് വേണ്ടി എത്തിയ മോഡൽ പാറമടയിൽ മുങ്ങി മരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി ആണ് മരിച്ചത്.26 വയസ്സായിരുന്നു. പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം ഉണ്ടായത് . സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു വെള്ളത്തിൽ നീന്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചതെന്നും റിപ്പോർട്ട്‌.
Advertisement