പാലക്കാട്: തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ കേരളം മുറ്റം നോക്കിയ ഒരു മണ്ഡലമാണ് പാലക്കാട്. മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ നടൻ രമേഷ് പിഷാരടി വിജയിച്ചു. 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേരടി പാലക്കാട് നിന്നും വിജയം കൈപ്പിടിയിലാക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ രമേശ് പിഷാരടിക്ക് 55302 വോട്ടുകളാണ് നേടാനായത്. ശോഭാ സുരേന്ദ്രൻ 42880 ഫോട്ടോകളോടെ മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അതേസമ എൽഡിഎഫ്ന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എം ആർ റസാഖിനെ ഇരുപത്തിയേഴ്ത്തി ഇരുനൂറ്റി എഴുപത്തിയേഴ് വോട്ടുകളെ നേടാൻ സാധിച്ചിട്ടുള്ളൂ. അതേസമയം രമേശ് പിഷാരിയുടെ വിജയം അപ്രതീക്ഷിതമാണെന്നും പറയാൻ സാധിക്കും. പ്രഖ്യാപനം മുതൽ മറ്റ് സ്ഥാനാർത്ഥികളിൽ നിന്നും വളരെ വലിയ രീതിയിലുള്ള അവഹേളനവും താരം നേടി വന്നിരുന്നു. ഷാഫി പറമ്പിൽ മികച്ച പ്രകടനം മണ്ഡലത്തിൽ കാഴ്ചവച്ചിരുന്നെങ്കിലും പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തലിന്റെ ലൈംഗിക കേസുകൾ മണ്ഡലത്തിൽ യുഡിഎഫിന്റെ സ്വീകാര്യത കുറഞ്ഞുവോ എന്ന സംശയവും ഉടലെടുത്തിരുന്നു. എന്നാൽ പാലക്കാടൻ ജനത കൈ മുറുക്കെ പിടിച്ചിരിക്കുന്നു എന്നതാണ് രമേശ് പിഷാരടിയുടെ വിജയത്തോടെ കണക്കാക്കാൻ സാധിക്കുന്നത്. അതേസമയം തന്നെ മുൻവർഷങ്ങളിലെ ട്രെൻഡ് നോക്കുമ്പോൾ ബിജെപിയുടെ രണ്ടാം സ്ഥാനത്ത് എത്തുന്നത് നിസ്സാരമായി തള്ളിക്കളയാനും സാധിക്കില്ല. ഭാവിയിൽ ബിജെപിക്ക് സീറ്റ് ഉറപ്പിക്കാൻ സാധിക്കുന്ന മണ്ഡലങ്ങളിൽ ഒന്നായി പാലക്കാട് മാറുന്നതിന്റെ സൂചനയാണിത്.



