D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
കെസിയെ ഹൈക്കമാന്റ് നിർദ്ദേശിക്കും? കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്നറിയാം
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രി ആരാണ് ഇന്നറിയാം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെഎസ്ഇബി വേണുഗോപാലിനെ ഹൈക്കമാന്റെ
ധർമ്മടത്ത് പിണറായി വിജയന് തിളക്കമല്ലാത്ത വിജയം! പരമ്പരാഗത പാർട്ടി വോട്ടുകൾ പോലും കിട്ടിയില്ല
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടത്തുനിന്നും വിജയിച്ചു മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. വിജയിച്ചു എന്ന് പറയുമെങ്കിലും അതൊരു തിളക്കമാർന്ന വിജയമായിരുന്നില്ല. മുക്കിയും മൂളിയും ഇത്തവണ നിയമസഭയിൽ എത്തി എന്ന് മാത്രം പറയാം. ആദ്യത്തെ ആറ് റൗണ്ടുകൾ പിന്നിടുമ്പോൾ പിണറായി വിജയനെതിരെ കരുത്ത് കാട്ടിയിരുന്നു ബിപി അബ്ദുൽ റഷീദ്. മണിക്കൂറുകൾ നീണ്ട അനശ്വരത്വത്തിൻ ഒടുവിലാണ് മുഖ്യമന്ത്രി വീണ്ടും ലീഡ് തിരിച്ചുപിടിച്ചത്. ഒടുവിൽ ഇപ്പോൾ 19247 വോട്ടുകൾ നേടിയാണ് പിണറായി വിജയൻ ധർമ്മടത്തുനിന്നും വിജയിച്ചത്. ആകെ നേടിയ വോട്ട് 85614 ആണ്.
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മറികടന്നത് അച്ഛന്റെ ഭൂരിപക്ഷം; വമ്പിച്ച വിജയം
പുതുപ്പള്ളിയിൽ നിന്നും വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് ചാണ്ടി ഉമ്മൻ. ഇതോടെ അച്ഛൻ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷവും മകൻ മറികടന്നിരിക്കുകയാണ്. ചാണ്ടി ഉമ്മന് പുതുപ്പള്ളി നൽകിയത് 52907 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷമാണ്. വളരെ വ്യത്യസ്തമായ പ്രചരണ ശൈലിയായിരുന്നു ചാണ്ടിയമ്മൻ പിന്തുടർന്നത്. ഫ്ലക്സ് ബോർഡുകളോ പോസ്റ്ററുകളോ ഇല്ലാതെ സൈക്കിളിൽ യാത്ര ചെയ്താണ് ജനങ്ങളോട് സംവതിക്കാനായിചാണ്ടി ഉമ്മൻ എത്തിയത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോടികൾ ഒഴുക്കുന്ന പതിവി രീതിയിൽ നിന്നും വളരെ വ്യത്യസ്തമായി ആയിരുന്നു ഈ പ്രചരണ രീതി.
ഇന്നുമുതൽ ഞാൻ നേമത്തെ ജനങ്ങളുടെ പ്രധാന സേവകൻ! വിജയത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖർ
നേമത്തെ കഴിഞ്ഞതവണ വി ശിവൻകുട്ടി പൂട്ടിച്ച അക്കൗണ്ട് വീണ്ടും തുറന്ന് ബിജെപി. ഒ രാജഗോപാലിന് പിന്നാലെ നേമത്തുനിന്നും രാജീവ് ചന്ദ്രശേഖർ നിയമസഭയിലേക്ക് വിജയിച്ചു. ബിജെപി മത്സരിക്കാൻ ഇറങ്ങിയപ്പോൾ പൂട്ടും താക്കോലും അവരുടെ കയ്യിൽ ആണെന്നാണ് യുഡിഎഫും എൽഡിഎഫും വെല്ലുവിളിച്ചിരുന്നത്. നേമത്തിലെയും ചാത്തന്നൂരിലെയും ജനങ്ങൾ അതിൽ ഇപ്പോൾ കൃത്യമായ മറുപടി നൽകിയിരിക്കുകയാണ്.
“കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച”; ഇന്ന് ടിപിയുടെ രക്തസാക്ഷിത്വ ദിനം കൂടി
ടിപി ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തിൽ വടകരയിൽ നിന്നും വമ്പൻ ഭൂരിപക്ഷത്തിൽ മുന്നേറി കെ കെ രമ. രമയ്ക്ക് മണ്ഡലത്തിൽ 8000ത്തിന് അടുത്ത് ഭൂരിപക്ഷമാണ് നേടാൻ ആയത്. വിജയത്തിളക്കത്തിൽ നിൽക്കുമ്പോൾ തന്റെ ഭർത്താവും സിപിഎം നേതാവുമായിരുന്ന ടിപി ചന്ദ്രശേഖരനെ അനുസ്മരിച്ച് കെ കെ രമ. പിന്നിട്ട 6 റൗണ്ടുകൾ മതി കേരളമേ ഇതു മതി. കുലംകുത്തി എന്ന ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ട കാലത്തിനുശേഷം ടി പി ചന്ദ്രശേഖരന് കഴിഞ്ഞു എന്നാണ് കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചത്.
മറ്റാരുണ്ട് എന്നല്ലേ ചോദ്യം? ഞങ്ങളുണ്ട്! പോസ്റ്റുമായി വി ഡി സതീശൻ
കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ വമ്പിച്ച സീറ്റുകളുടെ വിജയം നേടിയതിന് പിന്നാലെ ഫേസ്ബുക്കിൽ പോസ്റ്റ്മായി മുൻപ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽഡിഎഫിന്റെ ആപ്തവാക്യങ്ങൾ ചൂണ്ടിക്കാട്ടി കൊണ്ടാണ് സതീശന്റെ മറുപടി. മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ മറ്റാരുണ്ടെന്ന് നിങ്ങൾ ചോദിച്ചില്ലേ ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ.. ടീം യുഡിഎഫ് കേരളം ജയിച്ചു ഇനി യുഡിഎഫ് നയിക്കും എന്നും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
രമേഷ് പിഷാരടിയെ കൈപിടിച്ചു കയറ്റി പാലക്കാട്; പാലക്കാട് വിജയിച്ചു
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ കേരളം മുറ്റം നോക്കിയ ഒരു മണ്ഡലമാണ് പാലക്കാട്. മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ നടൻ രമേഷ് പിഷാരടി വിജയിച്ചു. 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേരടി പാലക്കാട് നിന്നും വിജയം കൈപ്പിടിയിലാക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ രമേശ് പിഷാരടിക്ക് 55302 വോട്ടുകളാണ് നേടാനായത്. ശോഭാ സുരേന്ദ്രൻ 42880 ഫോട്ടോകളോടെ മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അതേസമ എൽഡിഎഫ്ന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എം ആർ റസാഖിനെ ഇരുപത്തിയേഴ്‌ത്തി ഇരുനൂറ്റി എഴുപത്തിയേഴ് വോട്ടുകളെ നേടാൻ സാധിച്ചിട്ടുള്ളൂ. അതേസമയം രമേശ് പിഷാരിയുടെ വിജയം അപ്രതീക്ഷിതമാണെന്നും പറയാൻ സാധിക്കും.
ഇഞ്ചോടിഞ്ച് പോരാട്ടം! പിണറായി വിജയന് കദളിപ്പഴം വഴിപാട്; പോസ്റ്റൽ വോട്ടുകളിൽ UDF മുന്നിൽ
വോട്ടെണ്ണി തുടങ്ങുമ്പോൾ മുൻ മുഖ്യമന്ത്രി പിണറായി വിജയന് കദളിപ്പഴം പാൽ വഴിപാട് നടത്തി ആരാധകർ. ആലപ്പുഴ വെട്ടിക്കോട് അമ്പലത്തിൽ കദളിപ്പഴം പാൽ വഴിപാട് കഴിപ്പിച്ചിരിക്കുകയാണ്. ചോതി നക്ഷത്രത്തിൽ ആണ് വഴിപാട് നടത്തിയത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ മറ്റൊരാൾ വിഷ്ണു പൂജയും വഴിപാട് നടത്തിയിട്ടുണ്ട്. അതേസമയം ആദ്യ മണിക്കൂറിൽ യുഡിഎഫ് പോസ്റ്റൽ വോട്ടുകളിൽ മുന്നിൽ. എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ എൽഡിഎഫ് ആയിരുന്നു ലീഡ് ചെയ്തത്. പിന്നീട് ലീഡ് യുഡിഎഫ് ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് ബേപ്പൂരിൽ പി വി അൻവർ പിന്നിലാണ്. മുഹമ്മദ് റിയാസ് ആണ് മുന്നിൽ.. അമ്പലപ്പുഴയിലും എൽഡിഎഫ് പിന്നിലേക്ക് തള്ളി.
ജനവിധി വെളിവാകാൻ ഇനി മണിക്കൂറുകൾ മാത്രം — കേരളം ഇടത്തോട്ട് തിരിയുമോ, വലത്തോട്ട് നീങ്ങുമോ, അല്ലെങ്കിൽ തൂക്കുസഭയിലേക്കോ? അടുത്ത അഞ്ചുവർഷം സംസ്ഥാനഭരണം ആരുടെ കരങ്ങളിലാകും
കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനവിധി വ്യക്തമാകാൻ ഇനി മണിക്കൂറുകളുടെ കാര്യമാണ്. ഇന്ന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങുന്നതോടെ, രാഷ്ട്രീയ കേരളം ശ്വാസംമുട്ടി കാത്തിരിക്കുന്ന കണക്കുകൾ ഒരൊന്നായി പുറത്തുവരും. മുന്നണികളിലെ ആവേശം ഉച്ചസ്ഥിതിയിലാണ് — ഭരണമാറ്റമാണോ, ഭരണത്തുടർച്ചയാണോ, അല്ലെങ്കിൽ തൂക്കുസഭയോ എന്നത് മണിക്കൂറുകൾക്കകം വെളിവാകും. അന്തരീക്ഷച്ചൂട് കുറഞ്ഞെങ്കിലും, രാഷ്ട്രീയ ചൂട് കുതിച്ചുയരുകയാണ്. ബാലറ്റ് പെട്ടി തുറക്കുന്ന നിമിഷം, അടുത്ത അഞ്ച് വർഷത്തെ കേരളത്തിന്റെ ഭരണം ആരുടെ കൈകളിലാകുമെന്ന് വ്യക്തമായിത്തീരും.
തിരഞ്ഞെടുപ്പ് ആഘോഷം കൊഴുപ്പിക്കാൻ മദ്യം; 2 പേർ പിടിയിൽ
തിരഞ്ഞെടുപ്പ് ആഘോഷത്തിനായി കൊണ്ടുപോവുകയായിരുന്ന മദ്യക്കുപ്പികൾ പിടികൂടി എക്സൈസ് സംഘം. അറുപതോളം കുപ്പി വിദേശ മദ്യവുമായി എത്തിയ രണ്ടു പേരെയാണ് പിടികൂടിയത്.കാളികാവ് വെന്തോടം പടിയിൽ വെച്ച് എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേരെയാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ ഒളിപ്പിച്ച നിലയിലും രണ്ടു ബാഗുകളിലുമാണ് മദ്യം സൂക്ഷിച്ചിരുന്നത്.
പിണറായി തന്നെ ഇനിയും മുഖ്യമന്ത്രി! യുഡിഎഫ് ഭരണത്തിൽ വന്നാൽ കലഹം തീരില്ല; വെള്ളാപ്പള്ളി നടേശൻ
കേരളത്തിൽ പിണറായി സർക്കാർ തന്നെ ഇനിയും വരും എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് ഫലങ്ങളിൽ ഒന്നും കാര്യം ഇല്ലെന്നും അതെല്ലാം ഇപ്പോഴും മാറിമറിയാറുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് ഭരണത്തിൽ വരാൻ സാധ്യതയില്ല എന്നും അഥവാ വന്നാൽ തന്നെ അവർ തമ്മിലുള്ള കലഹം തീരാൻ തന്നെ സമയമെടുക്കും എന്നും വെള്ളാപ്പള്ളി നടേശൻ. ഇപ്പോൾതന്നെ മുഖ്യമന്ത്രിപദത്തിനു വേണ്ടി കലഹം ആരംഭിച്ചു കഴിഞ്ഞു.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര്; രമേശ് ചെന്നിത്തലയ്ക്കായി പത്രപരസ്യം നല്‍കിയ പ്രജിന്‍ ബാബുവിന് കാരണം കാണിക്കല്‍ നോട്ടീസ്
രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയജീവിതം ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ ഫോക്കസ് ഫീച്ചറായി മുഴുവന്‍ പേജ് പരസ്യം നല്‍കിയ സംഭവത്തിൽ തിരുവനന്തപുരം ഡിസിസി ജനറല്‍ സെക്രട്ടറി എ പ്രിജിന്‍ ബാബുവിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ നിര്‍ദ്ദേശപ്രകാരം എ പ്രിജിന്‍ ബാബുവിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമായി വിലയിരുത്തി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
Advertisement