D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
എന്നെ ഒഴിവാക്കി തരണമെന്നും മത്സരിക്കാൻ ഇല്ലെന്നും പറഞ്ഞതാണ്; വീണ ജോർജ് കോപത്തിലാണ്
തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പൊട്ടിത്തെറിച്ച് മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്.മത്സരിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും ജില്ലാ നേതൃത്വം ആവശ്യം അംഗീകരിച്ചില്ലെന്ന് മത്സരിക്കാൻ മറ്റ് ആരുമില്ലെന്ന് പറഞ്ഞു നിർബന്ധിച്ചു എന്നും വീണാ ജോർജ് പറഞ്ഞു. സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തില്‍ ആയിരുന്നു തുറന്നടിച്ചത്.മണ്ഡലം സെക്രട്ടറി സ്വയം സ്ഥാനമൊഴിഞ്ഞത് സ്ഥാനാര്‍ത്ഥിക്ക് താല്പര്യമില്ലാത്തതിനാല്‍ ഒഴിഞ്ഞു എന്ന് തരത്തിൽ വരെ വാർത്തകൾ വളച്ചൊടിച്ചു. ഇക്കാര്യങ്ങളെല്ലാം തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് വീണ ജോർജ്. തനിക്കെതിരെ വിമർശനം വന്നപ്പോഴായിരുന്നു വീണാ ജോർജ് ഇത്തരത്തിൽ തിരിച്ചടിച്ചത്. ആറന്മുളയിൽ വീണാ ജോർജ് തോൽക്കാൻ കാരണം അവരുടെ സ്വഭാവം കൊണ്ടാണ് എന്നും പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല അനാവശ്യമായിട്ടുള്ള വിവാദങ്ങൾ ഉണ്ടാക്കി എന്നൊക്കെ വിമർശനം ഉയർത്തിയിരുന്നു.
ഒരു മേശയിൽ നിന്നും മറ്റൊന്നിലേക്ക് മാറുമോന്ന് ചോദിച്ചു! ഇടുക്കിയിൽ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്
വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടയിൽ ഉഗ്രൻ തല്ല്. വരന്റെ ബന്ധുക്കളും കാറ്ററിംഗ് ജീവനക്കാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഗ്രാമ്പീ സ്വദേശികളുടെ വിവാഹ സൽക്കാരത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ഭക്ഷണം വിളമ്പുമ്പോൾ ആയിരുന്നു കാറ്ററിംഗ് സർവീസുകാരും ബന്ധുക്കളും തമ്മിൽ തർക്കം ഉണ്ടായത്. വിവാഹ ചടങ്ങിന്റെ അവസാന നേരത്തായിരുന്നു വരന്റെ സഹോദരിയുടെ ഭർത്താവും മറ്റു ചില ബന്ധുക്കളും ഭക്ഷണം കഴിക്കുന്നതിനായി പന്തിയിൽ എത്തിയത്. കാറ്ററിംഗ് ജീവനക്കാർ വൃത്തിയാക്കി കൊണ്ടിരുന്ന ഒരു മേശയിൽ ആയിരുന്നു ഇവർ ഇരുന്നത്. അതിനാൽ തന്നെ അവിടെ നിന്നും മാറി മറ്റൊരു മേശയിലേക്ക് ഇരിക്കാമോ എന്ന് ചോദിച്ചതാണ് തർക്കത്തിൽ കലാശിച്ചത്.
കേരളം വി.ഡി. സതീശനൊപ്പം; പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് അണികളും പൊതുജനങ്ങളും
കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ സംബന്ധിച്ച് നിർണായകമായ തീരുമാനമെടുക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഹൈക്കമാന്റിനോടും സംസ്ഥാന നേതൃത്വത്തോടും വിനീതമായി അഭ്യർത്ഥിച്ച് പ്രവർത്തകരും അനുഭാവികളും. കേരളത്തിന്റെ രാഷ്ട്രീയ യാഥാർഥ്യവും ജനവികാരവും കണക്കിലെടുത്ത് വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഔദ്യോഗികമായി ഉയർത്തിക്കാട്ടണമെന്ന ആവശ്യം സോഷ്യൽ മീഡിയയിലും പൊതുവേദികളിലും ശക്തമാവുകയാണ്. കെ കരുണാകരനെയും ഉമ്മൻചാണ്ടിയെയും നെഞ്ചിലേറ്റിയ തലമുറകൾ പോലും ഇന്ന് വി ഡി സതീശനിൽ ആ പുതിയ പ്രതീക്ഷ കണ്ടെത്തുന്നു എന്നതാണ് ഈ ആവശ്യത്തിന് പിന്നിലെ പ്രധാന ഘടകം
ഞങ്ങടെ മുഖ്യമന്ത്രി വിഡിഎസ്; സതീശനെ അനുകൂലിച്ച് പ്രവർത്തകർ തെരുവിൽ
വി.ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യവുമായി കോൺ​ഗ്രസ് പ്രവർത്തകർ തെരുവിൽ. കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലെ അണികൾ റോഡിൽ ഇറങ്ങി അനുകൂലിച്ചത്.കെ.പി.സി.സി.യുടെ കർശന വിലക്കുകളെപ്പോലും അവഗണിച്ചുകൊണ്ടാണ് ആയിരക്കണക്കിന് പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രകടനം നടത്തിയത്. 'പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ' എന്നതായിരുന്നു പ്രവർത്തകരുടെ പ്രധാന മുദ്രാവാക്യം. പതിനാറാം കേരള നിയമസഭയുടെ അമരത്തേക്ക് വി.ഡി. സതീശൻ തന്നെ വരണമെന്നും, അദ്ദേഹം യു.ഡി.എഫിന്റെ കരുത്തുറ്റ ടീം ലീഡറാണെന്നും പ്രവർത്തകർ വാദിച്ചു.
പാകിസ്ഥാന്റെ അഭ്യർത്ഥനപ്രകാരം, ട്രംപ് പ്രോജക്റ്റ് ഫ്രീഡം താൽക്കാലികമായി നിർത്തിവച്ചു; ഉപരോധം തുടരും
ഇറാനുമായി കരാറിൽ ഒപ്പുവെക്കുന്നതിനായി, ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തേക്ക് നയിക്കാനുള്ള അമേരിക്കൻ സൈന്യത്തിന്റെ ശ്രമമായ 'പ്രൊജക്റ്റ് ഫ്രീഡം' യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് താൽക്കാലികമായി നിർത്തിവച്ചു. എന്നിരുന്നാലും, യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഒരു കരാറിലേക്കുള്ള ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, ഇറാനിയൻ തുറമുഖങ്ങൾക്കെതിരായ യുഎസ് ഉപരോധം നിലനിൽക്കുമെന്ന് അമേരിക്കൻ കമാൻഡർ ഇൻ ചീഫ് പറഞ്ഞു.
ആരാകും മുഖ്യമന്ത്രി? വി ഡി സതീശന് 6 പേരുടെ പിന്തുണ മാത്രം, കെ സിക്ക് 46 MLAമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയെ പിന്തുണച്ച് 8 പേർ
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചോ​ദ്യത്തിന്റെ ഉത്തരം ഇപ്പോഴും അനശ്ചിത്വത്തിൽ. വിഡി സതീശന്റെ പേര് ഉയർന്നു വരുന്നണ്ടെങ്കിലും കോണ്ഡഹ്സിനകത്തു നിന്നും പിന്തുണ കുറവെന്ന് സൂചന. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം.കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂർത്തിയായി. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു.
‘തോൽവിക്ക് കാരണം പിണറായി വിരുദ്ധ വികാരം: പിണറായി പ്രതിപക്ഷ നേതാവാകരുത് ’: സിപിഐ
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിൽ തോൽക്കാൻ കാരണം പിണറായിയോടുള്ള ജനങ്ങളുടെ എതിർപ്പാണെന്ന് സിപിഐ.പിണറിയാ വിരുദ്ധത സംസ്ഥാനത്ത് ആഞ്ഞടിച്ചതാണ് യുഡിഎഫിന് അനുകൂലമായതെന്ന് സിപിഐ നേതാക്കൾ പ്രതികരിച്ചു. ന്യൂനപക്ഷങ്ങൾക്ക് എതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങളെ ഒരു തവണ പോലും മുഖ്യമന്ത്രി എതിർത്തില്ല.കൂടാതെ വീട്ടിൽ പോയി ചോദിക്കൂ, ഡാഷ്മോൻ, ചെറ്റത്തരം പരാമർശങ്ങൾ തിരിച്ചടിച്ചെന്നും പാർട്ടിയിലെ എതിർ ശബ്ദങ്ങളെ അടിച്ചമർത്തിയത് തിരിച്ചടിക്ക് വഴിവെച്ചു എന്നും വിമർശനം.
പാർട്ടിയാണ് വലുത് നേതാക്കളല്ല! കണ്ണൂരിൽ പിണറായിക്കും ഗോവിന്ദനും എതിരെ അണികൾ
കോളയാട് പഞ്ചായത്തിലെ ഈരായിക്കൊല്ലിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും എം വി ഗോവിന്ദനും എതിരെ ഫ്ലക്സ് ബോർഡുകൾ ഉയരുന്നു. പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും ചിത്രത്തിൽ തെറ്റ് എന്ന അടയാളപ്പെടുത്തി എം സ്വരാജിന്റെയും പി ജയരാജന്റെയും ചിത്രം വെച്ച് ഇനി ഇവർ നയിക്കട്ടെ എന്നാണ് ഫ്ലക്സ് ബോർഡ് നൽകുന്ന സൂചന. പാർട്ടിയാണ് വലുത് നേതാക്കൾ അല്ല എന്നും ഇനി ഇവർ നയിക്കട്ടെ എന്ന് പി ജയരാജന്റെയും എം സ്വരാജിന്റെയും ചിത്രങ്ങളെ ചൂണ്ടിക്കാട്ടിക്കൊണ്ട് പറയുന്നു.
രമേഷ് പിഷാരടിയെ കൈപിടിച്ചു കയറ്റി പാലക്കാട്; പാലക്കാട് വിജയിച്ചു
തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ കേരളം മുറ്റം നോക്കിയ ഒരു മണ്ഡലമാണ് പാലക്കാട്. മണ്ഡലത്തിൽ മികച്ച ഭൂരിപക്ഷത്തോടെ നടൻ രമേഷ് പിഷാരടി വിജയിച്ചു. 12000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രമേരടി പാലക്കാട് നിന്നും വിജയം കൈപ്പിടിയിലാക്കിയത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ രമേശ് പിഷാരടിക്ക് 55302 വോട്ടുകളാണ് നേടാനായത്. ശോഭാ സുരേന്ദ്രൻ 42880 ഫോട്ടോകളോടെ മണ്ഡലത്തിൽ തോൽവി ഏറ്റുവാങ്ങിയിരിക്കുന്നു. അതേസമ എൽഡിഎഫ്ന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച എം ആർ റസാഖിനെ ഇരുപത്തിയേഴ്‌ത്തി ഇരുനൂറ്റി എഴുപത്തിയേഴ് വോട്ടുകളെ നേടാൻ സാധിച്ചിട്ടുള്ളൂ. അതേസമയം രമേശ് പിഷാരിയുടെ വിജയം അപ്രതീക്ഷിതമാണെന്നും പറയാൻ സാധിക്കും.
അൻവർ കമ്മലിടാൻ റെഡിയല്ലേ? പി എ മുഹമ്മദ് റിയാസ് ബേപ്പൂരിൽ വിജയിച്ചു
2026 ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ നിന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ച് മുൻമന്ത്രി പി എ മുഹമ്മദ് റിയാസ്.81849 വോട്ടുകളാണ് മണ്ഡലത്തിൽ മുഹമ്മദ് റിയാസ് നേടിയത്. അതേസമയം പി വി അൻവർ മണ്ഡലത്തിൽ തോറ്റ സ്ഥിതിക്ക് നേരത്തെ നടത്തിയ വെല്ലുവിളികൾ ആണ് ഇപ്പോൾ ചർച്ചയാകുന്നത്. ബേപ്പൂരിൽ പി എ മുഹമ്മദ് റിയാസ് ജയിച്ചാൽ തല മൊട്ടയടിച്ച് കമ്മലിട്ട് നടക്കും എന്നായിരുന്നു പി വി അൻവറിന്റെ വെല്ലുവിളി. ഇനി അതും കൂടി രാഷ്ട്രീയ കേരളം സാക്ഷിയാകുമോ എന്നാണ് ചർച്ച.
ജനവിധി വെളിവാകാൻ ഇനി മണിക്കൂറുകൾ മാത്രം — കേരളം ഇടത്തോട്ട് തിരിയുമോ, വലത്തോട്ട് നീങ്ങുമോ, അല്ലെങ്കിൽ തൂക്കുസഭയിലേക്കോ? അടുത്ത അഞ്ചുവർഷം സംസ്ഥാനഭരണം ആരുടെ കരങ്ങളിലാകും
കേരളം ആകാംക്ഷയോടെ കാത്തിരിക്കുന്ന ജനവിധി വ്യക്തമാകാൻ ഇനി മണിക്കൂറുകളുടെ കാര്യമാണ്. ഇന്ന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങുന്നതോടെ, രാഷ്ട്രീയ കേരളം ശ്വാസംമുട്ടി കാത്തിരിക്കുന്ന കണക്കുകൾ ഒരൊന്നായി പുറത്തുവരും. മുന്നണികളിലെ ആവേശം ഉച്ചസ്ഥിതിയിലാണ് — ഭരണമാറ്റമാണോ, ഭരണത്തുടർച്ചയാണോ, അല്ലെങ്കിൽ തൂക്കുസഭയോ എന്നത് മണിക്കൂറുകൾക്കകം വെളിവാകും. അന്തരീക്ഷച്ചൂട് കുറഞ്ഞെങ്കിലും, രാഷ്ട്രീയ ചൂട് കുതിച്ചുയരുകയാണ്. ബാലറ്റ് പെട്ടി തുറക്കുന്ന നിമിഷം, അടുത്ത അഞ്ച് വർഷത്തെ കേരളത്തിന്റെ ഭരണം ആരുടെ കൈകളിലാകുമെന്ന് വ്യക്തമായിത്തീരും.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പോര് ; ഹൈക്കമാന്‍ഡ് ഇടപെടുന്നു
കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട പോരിൽ ഇടപെടാൻ ഹൈക്കമാൻഡ്. ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയതായി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി വ്യക്തമാക്കി. ഘടകകക്ഷികള്‍ സ്വതന്ത്രമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. എംഎല്‍എമാരുടെ അഭിപ്രായങ്ങള്‍ കൂടി തേടുമെന്നും റിപ്പോർട്ട്‌. കോണ്‍ഗ്രസ് ഹൈക്കമാന്റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ദീപാദാസ് മുന്‍ഷി പറഞ്ഞു. വലിയ ആത്മവിശ്വാസമുണ്ടെന്നും വന്‍ മാര്‍ജിനില്‍ വിജയിക്കുമെന്നും ദീപാദാസ് മുന്‍ഷി പ്രതികരിച്ചു.
Advertisement