സ്ത്രീകൾക്കും ട്രാൻസ് വിഭാഗങ്ങൾക്കുമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പ്രിയദർശിനി കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി ജൂൺ 15 ന് ആരംഭിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി സതീശൻ അറിയിച്ചു. ആദ്യഘട്ടം ഓർഡിനറി ബസ്സുകളിലാണ് സൗജന്യ യാത്ര ലഭ്യമാവുക. സ്ത്രീകൾക്കും ട്രാൻസ് വിഭാഗത്തിനും പ്രായ, വരുമാന ഭേദമെന്യേ സൗകര്യം ലഭ്യമാകും. മാസം 70 കോടി രൂപ വരെ സര്‍ക്കാരിന് ബാധ്യത വരുത്തുന്നതാണ് പദ്ധതി. സൗജന്യ യാത്രമൂലം കെഎസ്ആര്‍ടിസിക്കുണ്ടാകുന്ന വരുമാനനഷ്ടം സർക്കാർ നികത്തും എന്നാണ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാന സർക്കാറിന്റെ ഇന്ദിരാഗാന്ധിയിൽ ഉൾപ്പെടുന്നതാണ് ഈ പദ്ധതിയും. പ്രായഭേദമന് എല്ലാവർക്കും സൗജന്യ യാത്രയാണ് ലക്ഷ്യമിടുന്നത്. യാതൊരുവിധത്തിലുള്ള ഉപാധികളും കൂടാതെ തന്നെ എല്ലാവർക്കും സൗജന്യ യാത്ര ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.



