തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികേരത്തിൽ കയറിയതിന് പിന്നാലെ ജനപ്രിയ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. വയോജനങ്ങൾക്ക് വേണ്ടി പ്രത്യേക വകുപ്പ് ഉണ്ടാകുമെന്ന് ഉൾപ്പെടെയാണ് പ്രഖ്യാപനങ്ങൾ നടത്തിയത്. യുഡിഎഫിന്റെ തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വാഗ്ദാനമായിരുന്ന ഇന്ദിരാഗാന്ധി പ്രകാരം ജൂൺ 15 മുതൽ കെഎസ്ആർടിസി സ്ത്രീകളുടെ യാത്ര സൗജന്യമാക്കുമെന്ന് വ്യക്തമാക്കി. ആശാന്മാരുടെ ഹോണറേറിയം 12000 രൂപയായി ഉയർത്തി. സാമ്പത്തിക നില മെച്ചപ്പെട്ടാൽ ഇനിയും കൂട്ടുമെന്ന് ആശമാർക്ക് യുഡിഎഫ് നൽകിയ വാക്ക് പാലിച്ചെന്നും വീട് സതീശൻ മുഖ്യമന്ത്രിയായ ശേഷമുള്ള ആദ്യ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കൂടാതെ അങ്കണവാടി ജീവനക്കാരുടെ വേദനത്തിൽ ആയിരം രൂപയുടെ വർദ്ധനവും പ്രഖ്യാപിച്ചു.. പാചക തൊഴിലാളികൾക്കും ആയിരം രൂപ കൂട്ടിയിട്ടുണ്ട്.. കൂടാതെ മുൻ മന്ത്രിയും അമ്പലപ്പുഴ എംഎൽഎയുമായ ജി സുധാകരനെ പ്രൊ ടെം സ്പീക്കറായി തിരഞ്ഞെടുത്തു



