വിഡിഎസ് മന്ത്രിസഭയിലെ 20 യുഡിഎഫ് മന്ത്രിമാരുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍.ഇതിൽ അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയിലാണ് മന്ത്രിമാരാകുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാകും
വി ഡി സതീഷിനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി എഐസിസി നിരീഷകർ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാൽ. വി ഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിൽ താൻ അതീവ സന്തോഷവാനാണ് എന്നാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. ഹൈക്കമാന്റിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും സർക്കാരിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും താൻ വാഗ്ദാനം ചെയ്യുന്നതായും കെസി വേണുഗോപാൽ പ്രതികരിച്ചു. നേതൃത്വത്തിന്റെ തീരുമാനത്തെ അങ്ങേയറ്റം അച്ചടക്കളത്തോടെ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി പോര് ക്ലൈമാക്സിലേക്ക്. സുപ്രധാനമായ ആ തീരുമാനം എന്ന ഡൽഹിയിൽ നിന്ന് ഉണ്ടാകും എന്ന് സൂചന. വൈകിട്ട് ഏഴ് മണിക്ക് മുഖ്യമന്ത്രിയെ കോൺഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിക്കുമെന്നാണ് വിവരം. ഡൽഹിയിലേക്ക് വിളിപ്പിച്ച മുൻ കെപിസിസി അധ്യക്ഷന്മാരും മുതിർന്ന നേതാക്കളും വർക്കിംഗ് പ്രസിഡന്റുമാരുമായി ചർച്ച നടത്തിയതായാണ് വിവരം.
മുഖ്യമന്ത്രി ചർച്ച പുരോഗമിക്കവെ മുതിർന്ന നേതാവാണെന്ന പരിഗണന നൽകണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ലെന്നും ഉയർന്നുകൊണ്ടിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ അല്ല മാനദണ്ഡമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എം.എൽ.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. യുഡിഎഫ് നേടിയത് തിളക്കമാർന്ന വിജയമെന്നും അദ്ദേഹം പ്രതികരിച്ചു.
കേരളത്തിലെ യുഡിഎഫിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെ രാജ്യതലസ്ഥാനത്തെത്തിയ കെ സി വേണുഗോപാലിന് ഡൽഹി വിമാനത്താവളത്തിൽ ഉഗ്രൻ സ്വീകരണം. കെ സി വേണുഗോപാലിന് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് സ്വീകരണം ഒരുക്കിയത്. ചെണ്ടമേളം ഉള്‍പ്പെടെ വലിയ ലഭിച്ചതായി റിപ്പോർട്ട് . കെസിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകർ, അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് പ്രതികരിക്കുകയും ചെയ്തു.
നിയമസഭയിലെ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്നും മുഖ്യമന്ത്രി എന്ന സ്ഥാനത്തിൽ മാറ്റം വരുത്തി പിണറായി വിജയൻ. തന്റെ സോഷ്യൽ മീഡിയയിലെ ഔദ്യോഗിക ബയോയിൽ നിന്നും 'മുഖ്യമന്ത്രി' എന്ന പദം അദ്ദേഹം നീക്കം ചെയ്തു. പകരം "പോളിറ്റ് ബ്യൂറോ അംഗം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)" എന്നാണ് ഇപ്പോൾ പുതിയ വിവരങ്ങൾ ചേർത്തിരിക്കുന്നത്.