തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ട്. സി എം ആർ എൽ -എക്‌സാലോജിക്ക് മാസ പടിക്കേസിൽ ആയിരുന്നു ഇഡി റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെയാണ് വീണ വിജയന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ടുകൾ എത്തുന്നത്.എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ ഇഡി പിടിച്ചെടുത്തിരുന്നു.പരിശോധനയില്‍ നിരവധി കുറ്റകരമായ രേഖകള്‍/ അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍/ബാങ്ക് എഫ്ഡി എന്നിവ കണ്ടെത്തിയതായി സിമന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ലഭിച്ച രേഖകള്‍ പരിശോധിച്ചു വരികയാണ്. സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി സ്വീകരിച്ച ആളുകളെ തിരിച്ചറിഞ്ഞുവെന്നും അന്വേഷണം പുരോഗമിക്കുന്നുവെന്നും ഇ ഡി പ്രതികരിച്ചു.
അതേസമയം റെയ്ഡിൽ നിന്നും ഒരു തെളിവും ലഭിച്ചിട്ടില്ല എന്നാണ് സിപിഎം നേതാക്കൾ മാധ്യമങ്ങളോട് പ്രതികരിച്ചത്. മാത്രമല്ല നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപി കോൺഗ്രസ് രാഷ്ട്രീയ അജണ്ടയാണ് എൻഫോ ഡയറക്ടറേറ്റിന്റെ ഈ പരിശോധനയ്ക്ക് പിന്നിൽ എന്നാണ് സിപിഎം ആരോപിക്കുന്നത്.



