D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
യൂറോപ്പ്യൻ സഖ്യകക്ഷികൾക്കുള്ള സൈനിക സഹായം വെട്ടിക്കുറയ്ക്കാൻ ട്രംപ്
യൂറോപ്യൻ സഖ്യകക്ഷികളെ സഹായിക്കുന്നതിന് ലഭ്യമായ സൈനിക സംഭാവനകൾ ഗണ്യമായി കുറയ്ക്കാൻ യുഎസ് ഉദ്ദേശിക്കുന്നതായി റിപ്പോർട്ട്.യുദ്ധവിമാനങ്ങൾ, യുദ്ധക്കപ്പലുകൾ, ആകാശത്ത് ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ എന്നിവയുൾപ്പെടെ ഉള്ള സൈനിക സഹായങ്ങൾ കുറയ്ക്കുവാനാണ് നീക്കം.നാറ്റോ സഖ്യം അഭൂതപൂർവമായ സമ്മർദ്ദത്തിലാണ്, ചില യൂറോപ്യൻ രാജ്യങ്ങൾ വാഷിംഗ്ടൺ പൂർണ്ണമായും പിന്മാറിയേക്കുമെന്ന് ആശങ്കാകുലരാണ്. യൂറോപ്യൻ സഖ്യകക്ഷികൾ അവരുടെ സൈന്യത്തിന് വേണ്ടത്ര പണം ചെലവഴിക്കാത്തതിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവരെ രൂക്ഷമായി വിമർശിക്കുകയും ജർമ്മനിയിൽ നിന്ന് ആയിരക്കണക്കിന് സൈനികരെ പിൻവലിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.
റെയ്ഡിന് പിന്നാലെ വീണ വിജയന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകൾ വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ട്. സി എം ആർ എൽ -എക്‌സാലോജിക്ക് മാസ പടിക്കേസിൽ ആയിരുന്നു ഇഡി റെയ്ഡ് നടത്തിയത്. ഇതിന് പിന്നാലെയാണ് വീണ വിജയന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ടുകൾ എത്തുന്നത്.എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിര നിക്ഷേപത്തിന്റെ രേഖകള്‍ ഇഡി പിടിച്ചെടുത്തിരുന്നു.പരിശോധനയില്‍ നിരവധി കുറ്റകരമായ രേഖകള്‍/ അക്കൗണ്ടുകള്‍, ഡിജിറ്റല്‍ തെളിവുകള്‍, നിക്ഷേപങ്ങള്‍/ബാങ്ക് എഫ്ഡി എന്നിവ കണ്ടെത്തിയതായി സിമന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.ലഭിച്ച രേഖകള്‍ പരിശോധിച്ചു വരികയാണ്.
പോലീസിനൊ ആഭ്യന്തരവകുപ്പിനോ ഈ റെയ്ഡ് സംബന്ധിച്ച ഒരു വിവരവും ഇല്ല; രമേശ് ചെന്നിത്തല
കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും കേരള പോലീസിനൊ ആഭ്യന്തരവകുപ്പിനോ നൽകിയിട്ടില്ല എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് തുടങ്ങിയതിനുശേഷം പിണറായിയിലും കോഴിക്കോടും ആളുകൾ സംഘടിക്കുന്നത് കണ്ട് ക്രമസമാധാനം നിലനിർത്തുക എന്ന ഉദ്ദേശത്തോടെ പോലീസ് സ്വമേധയാ എത്തുക ആണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം അറിയിച്ചു. ഈ രണ്ടു സ്ഥലത്തും ഒരു പ്രശ്നങ്ങളും ഇല്ലാതെ ഇഡി ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് തിരിച്ചു പോവുകയാണ് ഉണ്ടായത്. എന്നാൽ തിരുവനന്തപുരത്ത് ഉണ്ടായത് ആസൂത്രിതമായ ആക്രമണം ആണ്. പിണറായിയിലും കോഴിക്കോടും ഉണ്ടാകാത്ത ആക്രമണം തിരുവനന്തപുരത്ത് എങ്ങനെയാണ് ഉണ്ടായത് എന്നും ആഭ്യന്തര മന്ത്രി ചോദിക്കുന്നു. ബോധപൂർവ്വം ഇവിടെ ആക്രമണം നടത്തുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ED റെയ്ഡ്: പാലായിൽ ഷോൺ ജോർജിന്റെ വീടിനു മുന്നിൽ ബിജെപി സിപിഎം പ്രവർത്തകർ ഏറ്റുമുട്ടി
പാലായിൽ സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ബിജെപി നേതാവ് ഷോൺ ജോർജിന്റെ വീടിനു മുന്നിലായിരുന്നു കയ്യാങ്കളി. സിഎംആർഎൽ എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് ഷോൺ ജോർജ്ജും ഇടപെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഡയറക്ടറേറ്റ് പരിശോധന നടത്തിയതിന്റെ പ്രതിഷേധ പ്രകടനമായിരുന്നു ഷോൺ ജോർജിന്റെ വീടിന്റെ മുന്നിലും നടന്നത്. പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ എത്തിയതോടെ പ്രദേശത്തെ ബിജെപി പ്രവർത്തകരും അവിടേക്ക് സംഘടിച്ച് എത്തുകയായിരുന്നു. പോലീസ് ബാരിക്കേടുകൾ ഉപയോഗിച്ച് ഇരു സംഘങ്ങൾക്കും നടക്ക് നിന്ന് ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പരിശ്രമിച്ചു.
ഈ ഡി സംഘത്തിന് നേരെയുള്ള സിപിഎം പ്രവർത്തകരുടെ ആക്രമം; റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരായി നടന്ന ആക്രമണത്തിൽ കേന്ദ്രമന്ത്രാലയം സംസ്ഥാന സർക്കാരിനോട് റിപ്പോർട്ട് തേടി. കൃത്യനിർവഹണം നടത്തുന്നതിനിടെയാണ് ഇ ഡി ഉദ്യോഗസ്ഥർക്ക് ആക്രമണം നേരിടേണ്ടി വന്നതെന്നും ഡ്രൈവർക്ക് പരിക്കേറ്റ സാഹചര്യമുണ്ടായതെന്നും എന്നാൽ വിലയിരുത്തലയിലാണ് ആഭ്യന്തരമന്ത്രാലയം. സംസ്ഥാന പോലീസ് മേധാവിയോടും സംഭവത്തിൽ വിശദീകരണം തേടുമെന്നാണ് സൂചന. കൂടാതെ ഇ ഡി ഉദ്യോഗസ്ഥർ പരാതി നൽകാനും സാധ്യത. ഉടൻതന്നെ പരാതി തയ്യാറാക്കി നൽകാനും സാധ്യത. സമാനമായി പശ്ചിമബംഗാളിൽ എൻഫോർ സിമന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ ആക്രമണം ഉണ്ടായപ്പോൾ കനത്ത നടപടികളാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്വീകരിച്ചിരുന്നത്.
” തല പോയാലും പോരാടും, കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്താൻ നോക്കരുത് ” ; മുഹമ്മദ് റിയാസ്
ഈഡി റേഡിൽ പ്രതിഷേധവുമായി മുൻമന്ത്രിയും എംഎൽഎയും ആയ പി എ മുഹമ്മദ് റിയാസ്. മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മുൻമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിലും കൂടാതെ കോഴിക്കോടുള്ള മുഹമ്മദ് റിയാസിന്റെ വീട്ടിലും റെയ്ഡ് നടത്തിയിരുന്നു.പരിശോധന സമയത്ത് താൻ ഇവിടെയില്ലായിരുന്നുവെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഏത് തരത്തിലും ഭീഷണി വന്നാലും തല പോയാലും നിന്ന് പോരാടുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. ഇതൊന്നും കാണിച്ച് കമ്മ്യൂണിസ്റ്റുകാരെ ഭയപ്പെടുത്തുവാൻ നോക്കരുത്. കേന്ദ്രസർക്കാരും സംഘപരിവാറും കാണിക്കുന്ന തെറ്റായ നിലപാടുകളെ ഇനിയും തുറന്നു കാണിക്കും.ഇഡിയല്ല ആര് വന്നാലും മുന്നോട്ടുപോകും. രാഷ്ട്രീയ പ്രവർത്തനം ശക്തമായി മുന്നോട്ടുകൊണ്ടുപോകും. മറ്റ് വശങ്ങളിൽ പ്രതികരിക്കാനില്ലെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.
പിണറായി വിജയന്റെ വീട്ടിൽ ED റെയ്ഡ്; സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും
മോൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഇന്ന് രാവിലെ ആരംഭിച്ച റെയ്ഡ് എട്ടു മണിക്കൂറോളം നീണ്ടുനിന്നു. ബിജെപിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ അജണ്ടയാണ് റെയ്ഡിന് പിന്നിലെന്നാണ് സിപിഐഎം ആരോപിക്കുന്നത്. അതേസമയം പരിശോധനയിൽ ഇടി ഉദ്യോഗസ്ഥർക്ക് ഒന്നും കണ്ടെത്താൻ സാധിച്ചില്ല. മാത്രമല്ല ഇ ഡി യുടെ റെയ്ഡിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് സിപിഎം പ്രവർത്തകർ വലിയ രീതിയിലുള്ള പ്രതിഷേധമാണ് അഴിച്ചുവിടുന്നത്. തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരുടെ വാഹനം പ്രവർത്തകർ തടയുകയും കാർ അടിച്ച് തകർക്കുകയും ചെയ്തു. പിന്നീട് മുതിർന്ന നേതാക്കൾ എത്തിയാണ് പ്രവർത്തകരെ നിയന്ത്രണത്തിൽ ആക്കിയത്. മുൻമന്ത്രിയും എംഎൽഎയും ആയ പി എ മുഹമ്മദ് റിയാസിന്റെ വീട്ടിലും റെയ്ഡ് നടന്നിരുന്നു
Advertisement