ചെന്നൈ: ടി.വി.കെ നേതാവ് സി. ജോസഫ് വിജയ് സർക്കാർ രൂപീകരിക്കുന്നതുവരെ ഡി.എം.കെ കാത്തിരിക്കുമെന്ന് പ്രസിഡന്റ് എം കെ സ്റ്റാലിൻ. ആറ് മാസം ശല്യപ്പെടുത്താതെ കാത്തിരിക്കും അദ്ദേഹത്തിന്റെ ഭരണം കാണണമെന്നും സ്റ്റാലിൻ പറഞ്ഞു. ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തിരഞ്ഞെടുപ്പോ ഉടൻ തന്നെ ഡി.എം.കെ ആഗ്രഹിക്കുന്നില്ലെന്ന് സൂചിപ്പിച്ച സ്റ്റാലിൻ, ടി.വി.കെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനൊപ്പം തന്റെ സർക്കാർ അവതരിപ്പിച്ച പദ്ധതികൾ പുതിയ സർക്കാർ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി പുതിയ സർക്കാർ തുടരണം,സ്ത്രീ കുടുംബനാഥന്മാർക്ക് പ്രതിമാസം 1,000 രൂപ അലവൻസ് നൽകുന്നുണ്ടായിരുന്നു തങ്ങൾ.
വിജയ് സ്ത്രീകൾക്ക് 2,500 രൂപ വാഗ്ദാനം ചെയ്തിട്ടുണ്ട് നിലവിൽ. ആ വാഗ്ദാനം പാലിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് സ്റ്റാലിൻ പറഞ്ഞു. 2021 ലെ പ്രകടന പത്രികയിൽ പാർട്ടി നൽകിയ വാഗ്ദാനങ്ങളിൽ 90% തന്റെ സർക്കാർ നിറവേറ്റിയതായി ഡി.എം.കെ പ്രസിഡന്റ് പറഞ്ഞു. കേന്ദ്രത്തിന്റെ നിയന്ത്രണം കാരണം നീറ്റ് നിർത്തലാക്കൽ പോലുള്ളവ സാധിച്ചിട്ടില്ല.ഈ തിരഞ്ഞെടുപ്പിലും, ഞങ്ങൾക്ക് നൽകാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ ഞങ്ങൾ വാഗ്ദാനം ചെയ്തിട്ടുള്ളൂ. ടിവികെയ്ക്ക് ഈ വാഗ്ദാനങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് താൻ കരുതുന്നില്ലെന്നും റേഷൻ കാർഡ് ഉടമകളുടെ ഓരോ കുടുംബത്തിനും പ്രതിവർഷം ആറ് സൗജന്യ എൽപിജി സിലിണ്ടറുകൾ നൽകുമെന്ന വിജയിയുടെ വാഗ്ധാനത്തെ പരാമർശിച്ചു കൊണ്ടു പറഞ്ഞു. അവർ അങ്ങനെ ചെയ്താൽ ഞങ്ങൾ സന്തുഷ്ടരായിരിക്കുമെന്നും കൂട്ടിച്ചേർത്തു.



