തമിഴ്നാട് നിയമസഭയിൽ നിന്ന് രാജിവച്ച എഐഎഡിഎംകെയിലെ മൂന്ന് എംഎൽഎമാർ തിങ്കളാഴ്ച മുഖ്യമന്ത്രി വിജയ് നയിക്കുന്ന ടിവികെയിൽ ചേർന്നു.മരഗതം കുമാരവേൽ, ജയകുമാർ, സത്യഭാമ എന്നീ എംഎൽഎമാർ തമിഴ്‌നാട് നിയമസഭാ സ്പീക്കർ ജെ.സി.ഡി. പ്രഭാകറിന് രാജി സമർപ്പിച്ചു. സ്പീക്കർ രാജി സ്വീകരിച്ചു.എഐഎഡിഎംകെയിലെ മുതിർന്ന നേതാവ് സിവി ഷൺമുഖത്തിന്റെ നേതൃത്വത്തിൽ 30 എംഎൽഎമാർ വിജയ് യുടെ ടിവികെ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഈ സംഭവം . എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ നിന്ന് ഇപ്പോൾ രാജിവച്ച മൂന്ന് എംഎൽഎമാരും ഈ വിമത വിഭാഗത്തിന്റെ ഭാഗമായിരുന്നു.
സി ജോസഫ് വിജയ് നയിക്കുന്ന തമിഴ്‌നാട് മന്ത്രിസഭയിലേക്ക് പാർട്ടി നിയമസഭാംഗങ്ങളായ എസ് രാജേഷ് കുമാറിനെയും പി വിശ്വനാഥനെയും ഉൾപ്പെടുത്തുന്നതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അംഗീകാരം നൽകിയതായും മെയ് 21 ന് അവർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അറിയിച്ചു. 59 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം കോൺഗ്രസ് തമിഴ്‌നാട് മന്ത്രിസഭയിൽ ചേരുന്നത് പാർട്ടിക്ക് ഒരു ചരിത്ര നിമിഷമായിരിക്കുമെന്ന് വേണുഗോപാൽ പറഞ്ഞു. വിജയ് നയിക്കുന്ന മന്ത്രിസഭയിൽ വിസികെ, ഐയുഎംഎൽ നോമിനികളും ചേരുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എഐഎഡിഎംകെ വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ആലോചിക്കുന്നില്ലെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രി വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിൽ എഐഎഡിഎംകെയുടെ വിമത വിഭാഗത്തെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്. അത്തരമൊരു നടപടി സർക്കാരിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്തുകയും തന്റെ പൊതു പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുകയും ചെയ്യുമെന്ന് എംപി കാർത്തി പി ചിദംബരം കർശനമായ മുന്നറിയിപ്പ് നൽകി.കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, ഐയുഎംഎൽ, എഐഎഡിഎംകെ നിയമസഭാംഗങ്ങളിലെ ഒരു വിഭാഗം എന്നിവരുടെ പിന്തുണയോടെ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിച്ച് പുതുതായി രൂപീകരിച്ച ഭരണകൂടം അധികാരത്തിൽ പ്രവേശിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നപ്പോൾ എഐഎഡിഎംകെ വിഭാഗത്തിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും അവരെ സർക്കാരിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന് കാർത്തി ഒരു മാധ്യമസമ്മേളനത്തിൽ ശക്തമായി പറഞ്ഞു.
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ മുൻ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കെ സ്റ്റാലിനെ സന്ദർശിച്ച് വിജയ്. ചെന്നൈ അൽവാർപേട്ടിലെ സ്റ്റാലിന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിനു ശേഷം സ്റ്റാലിനുമായി നടത്തുന്ന വിജയ്‌യുടെ ആദ്യ സന്ദർശനമാണിത്. തീര്‍ത്തും സൗഹാര്‍ദ്ദപരമായ സന്ദര്‍ശനമാണെന്നാണ് ഇരുവിഭാഗവും ഇതേക്കുറിച്ച് പരാമർശം നടത്തിയത്.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വം പരിഹരിക്കുന്നതിനായി നടൻ വിജയ്‌യും തമിഴ്‌നാട് ഗവർണർ ആർവി അർലേക്കറും വൈകുന്നേരം 4.30 ന് കൂടിക്കാഴ്ച നടത്തും.കോൺഗ്രസിൽ നിന്ന് അഞ്ച് പേരും വിടുതലൈ ചിരുതൈഗൽ കച്ചി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ എന്നിവയിൽ നിന്ന് രണ്ട് പേർ വീതവും ഭൂരിപക്ഷമായ 118 സീറ്റുകൾ മറികടന്നതോടെ വിജയ്ക്ക് ഒടുവിൽ അവകാശവാദം ഉന്നയിക്കാൻ ആവശ്യമായ എണ്ണം ലഭിച്ചതായി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
ടി.വി.കെ നേതാവ് സി. ജോസഫ് വിജയ് സർക്കാർ രൂപീകരിക്കുന്നതുവരെ ഡി.എം.കെ കാത്തിരിക്കുമെന്ന് പ്രസിഡന്റ് എം കെ സ്റ്റാലിൻ. ആറ് മാസം ശല്യപ്പെടുത്താതെ കാത്തിരിക്കും അദ്ദേഹത്തിന്റെ ഭരണം കാണണമെന്നും സ്റ്റാലിൻ പറഞ്ഞു. ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തിരഞ്ഞെടുപ്പോ ഉടൻ തന്നെ ഡി.എം.കെ ആഗ്രഹിക്കുന്നില്ലെന്ന് സൂചിപ്പിച്ച സ്റ്റാലിൻ, ടി.വി.കെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനൊപ്പം തന്റെ സർക്കാർ അവതരിപ്പിച്ച പദ്ധതികൾ പുതിയ സർക്കാർ തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു. സ്കൂൾ കുട്ടികൾക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി പുതിയ സർക്കാർ തുടരണം,സ്ത്രീ കുടുംബനാഥന്മാർക്ക് പ്രതിമാസം 1,000 രൂപ അലവൻസ് നൽകുന്നുണ്ടായിരുന്നു തങ്ങൾ.
തമിഴ്നാട് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി വിജയ് മാറിയതിന് തൊട്ടുപിന്നാലെ, നിർണായകമായ രാഷ്ട്രീയ സാഹചര്യത്തിൽ അകപ്പെട്ട നടൻ വിജയ്ക്ക് പിന്തുണയുമായി ഡിഎംകെ, എംഎൻഎം, വിസികെ, സിപിഐ എന്നിവയുൾപ്പെടെ നിരവധി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ അംഗസംഖ്യ ഇല്ലെന്ന് ആരോപിച്ച് ഗവർണർ ആർവി അർലേക്കർ നടനും രാഷ്ട്രീയക്കാരനുമായ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ വിസമ്മതിച്ചതായി റിപ്പോർട്ട് വന്നതിനെത്തുടർന്ന് പാർട്ടികൾ നടപടിയെ "അസ്വീകാര്യം" എന്നും ജനവിധിയോടുള്ള "അനൗപചാരികത" എന്നും വിശേഷിപ്പിച്ചു.
തമിഴ്നാട്ടിൽ അപ്രതീക്ഷിതമായ വമ്പൻ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ പോകുന്ന വിജയിയുടെ ടിവികെയുടെ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം ഉണ്ടാകുമെന്ന് സൂചന.CSI മധ്യകേരള മഹായിടവക സെക്രട്ടറി പ്രവീൺ മന്ത്രിയാകാൻ സാധ്യതയേറി. കേരളത്തോട് ചേർന്ന് കിടക്കുന്ന കന്യാകുമാരി ജില്ലയിലെ വിളവൻകോട് മണ്ഡലത്തിൽ നിന്നാണ് മലയാളിയായ പ്രവീൺ തിരഞ്ഞെടുക്കപ്പെട്ടത്.പാറശ്ശാലയോട് ചേർന്ന് തമിഴ്നാട്ടിലുള്ള ചെറിയകൊല്ല സ്വദേശിയാണ് പ്രവീൺ.20970 വോട്ടിനാണ് പ്രവീൺ TVK സ്ഥാനാർഥി മൈക്കിൾ കുമാറിനെ പരാജയപ്പെടുത്തിയത്
തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകാൻ വിജയ്. AIADMKയുടെയും കോൺഗ്രസിന്റെയും പിന്തുണ ലഭിച്ചു.വിജയ് ലോക്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കണ്ട് മടങ്ങി.ദീർഘനാളത്തെ ഡിഎംകെ ബന്ധം ഉപേക്ഷിച്ച് കോൺഗ്രസും എൻഡിഎ സഖ്യം വിട്ട് AIADMKയും വിജയ്ക്ക് പിന്തുണ നൽകിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുക്കുമെന്നും റിപ്പോർട്ട്.
തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ ചരിത്രം കുറിച്ചുകൊണ്ട് മിന്നും വിജയം കാഴ്ചവയ്ക്കുകയാണ് തമിഴ് വെട്രി കഴകം നേതാവും നടനുമായ വിജയ്. അപ്രതീക്ഷിതമായ വിജയമാണ് വിജയിയുടെ പാർട്ടി തമിഴ്നാട്ടിൽ നേടിയത്. പിന്നാലെ സന്തോഷം പങ്കിടാൻ നടി തൃഷ നടന്റെ വീട്ടിലെത്തി. നടിയുടെ പിറന്നാൾ ദിനം കൂടിയായിരുന്നു ഇന്ന്. വിജയുടെ പനയൂരിലെ വസതിയിലേക്ക് ആണ് പ്രിയ സുഹൃത്തിന്റെ ഈ ചരിത്രമാർന്ന വിജയത്തിൽ പങ്കാളിയാകാനായി ഓടിയെത്തിയത്.