കോഴിക്കോട് സ്വദേശി ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഷിംജിതയെ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡി അപേക്ഷ നൽകി. കുന്നമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഈ മാസം അഞ്ചിന് അപേക്ഷ പരിഗണിക്കും. ബസിൽ വെച്ച് ദീപക്ക് ലൈംഗിക അതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ദീപക്കിനെ മോശമായി ചിത്രീകരിക്കുന്ന ഏഴോളം വീഡിയോകൾ യുവതി മൊബൈലിൽ പകർത്തിയതായും ഇവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് മുൻപായി എഡിറ്റ് ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇരുവരും യാത്ര ചെയ്ത ബസിലെ ജീവനക്കാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ദീപക്കിന്റെ കുടുംബം പ്രതിക്കെതിരെ കർശന നടപടി വേണമെന്ന നിലപാടിലാണ്.
ദീപക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഷിംജിതയുടെ ഫോൺ പരിശോധിച്ച പോലീസിന് യുവതി ലൈംഗിക അതിക്രമത്തിന് ഇരയായി എന്ന വാദത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ദീപക്കിനെ മോശമായി ചിത്രീകരിക്കുന്ന ഏഴോളം വീഡിയോകൾ യുവതി മൊബൈലിൽ പകർത്തിയതായും ഇവ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതിന് മുൻപായി എഡിറ്റ് ചെയ്തതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇരുവരും യാത്ര ചെയ്തിരുന്ന 'അൽ അമീൻ' ബസിലെ ജീവനക്കാരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തി.



