കോട്ടയം: പാലായിൽ സിപിഎം പ്രവർത്തകരും ബിജെപി പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. ബിജെപി നേതാവ് ഷോൺ ജോർജിന്റെ വീടിനു മുന്നിലായിരുന്നു കയ്യാങ്കളി. സിഎംആർഎൽ എക്സാലോജിക്ക് ഇടപാടുമായി ബന്ധപ്പെട്ട് ഷോൺ ജോർജ്ജും ഇടപെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഡയറക്ടറേറ്റ് പരിശോധന നടത്തിയതിന്റെ പ്രതിഷേധ പ്രകടനമായിരുന്നു ഷോൺ ജോർജിന്റെ വീടിന്റെ മുന്നിലും നടന്നത്. പ്രതിഷേധവുമായി സിപിഎം പ്രവർത്തകർ എത്തിയതോടെ പ്രദേശത്തെ ബിജെപി പ്രവർത്തകരും അവിടേക്ക് സംഘടിച്ച് എത്തുകയായിരുന്നു. പോലീസ് ബാരിക്കേടുകൾ ഉപയോഗിച്ച് ഇരു സംഘങ്ങൾക്കും നടക്ക് നിന്ന് ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാകാതിരിക്കാൻ പരിശ്രമിച്ചു. ഷോൺ ജോർജ് വീട്ടിലുള്ള സമയത്ത് ആയിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം. പ്രദേശത്താകെ സംഘാശാസ്ത്ര നിലനിൽക്കുകയാണ്. ഇരു കൂട്ടരുനിന്ന് നേർക്കുനേർ മുദ്രാവാക്യം വിളിക്കുന്ന സാഹചര്യമാണ്. 50 ഓളം ഡിവൈഎഫ്ഐ പ്രവർത്തകരും അത്രയും തന്നെ ബിജെപി പ്രവർത്തകരും സ്ഥലത്ത് സംഘടിച്ചു.



