യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് വിലയിരുത്തൽ.ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ പ്രതികരിച്ചു. എന്നാൽ ഏതൊക്കെ സർവീസുകൾക്ക് ആനുകൂല്യം ലഭിക്കുമെന്നുള്ളതും സർക്കാർ വ്യക്തമാക്കിയിട്ടില്ല. എല്ലാ ബസ്സുകളിലും സൗജന്യ യാത്രയാണെങ്കിൽ 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക്.മന്ത്രിസഭയുടെ അംഗീകാരത്തോടെ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.അനുകൂലം ഓർഡിനറി ബസ്സിൽ മാത്രമായാൽ 57 കോടി,സിറ്റി ഫാസ്റ്റ് ഓർഡിനറി ബസ്സിൽ 90 കോടി എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കുന്നത്.ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കെഎസ്ആർടിസി എൻഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായും റിപ്പോർട്ട്.



