D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
‘ഒരാളെ മുഖ്യമന്ത്രിയാക്കാന്‍ നാടൊന്നായി മുറവിളി കൂട്ടിയ അനുഭവം ചരിത്രത്തില്‍ വിരളം’; മോഹൻലാൽ
മുഖ്യമന്ത്രി വി ഡി സതീശന് അദ്ദേഹത്തിന്റെ മണ്ഡലമായ പറവൂരില്‍ നല്‍കുന്ന സ്വീകരണ പരിപാടിയില്‍ അതിഥിയായി എത്തി നടൻ മോഹൻലാൽ. കേരളം മുഖ്യമന്ത്രി വി സതീശന് വലിയ പ്രതീക്ഷയാണ് അർപ്പിച്ചിരിക്കുന്നത്, ഒരാളെ മുഖ്യമന്ത്രിയായി ലഭിക്കാൻ വേണ്ടി കേരളം മുറവിളി കൂട്ടിയ സംഭവം ആദ്യത്തേത് എന്നും മോഹൻലാൽ പറഞ്ഞു.വി ഡി സതീശനില്‍ സത്യസന്ധത, സുതാര്യത എന്നീ ഗുണങ്ങള്‍ പ്രകടമാണെന്നും ഏത് വെല്ലുവിളി നിറഞ്ഞ ഘട്ടത്തിലും അത് നിലനിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കട്ടേ എന്ന് ആശംസിക്കുന്നുവെന്നും മോഹന്‍ലാല്‍ ചടങ്ങിൽ പറഞ്ഞു.മോഹന്‍ലാലിനെക്കൂടാതെ ശ്രീകുമാരന്‍ തമ്പി, സലിംകുമാര്‍ തുടങ്ങിയ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
മുഖ്യമന്ത്രി വി ഡി സതീശന്റെ മോര്‍ഫ് ചെയ്ത ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചു; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
മുഖ്യമന്ത്രി വി ഡി സതീശന്റെ മോർഫ് ചെയ്ത ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ച് സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ.ഇടുക്കി നെടുങ്കണ്ടം കെഎസ്ആർടിസി യൂണിറ്റിലെ ഡൈവർ സുനിൽകുമാറിനെതിരെയാണ് അച്ചടക്ക നടപടി.കോട്ടയം സിഎംഡി സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ ഷോബി പി വിജയന്‍ നടത്തിയ അന്വേഷണത്തിൽ സുനിൽകുമാർ കുറ്റം ചെയ്തുവെന്ന് തെളിഞ്ഞതോടെയാണ് നടപടി. സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ നേതാക്കളെ അടക്കം അധിക്ഷേപിച്ച രംഗത്ത് വരരുത് എന്ന് ചട്ടം നിലനിൽക്കെയാണ് സുനിൽകുമാറിന്റെ ഈ നീക്കം.
വൈറ്റ് ഹൗസ് സുരക്ഷാ ചെക്ക് പോയിന്റിന് സമീപം വെടിവയ്പ്പ്; പ്രതിയായ 21കാരൻ അറസ്റ്റിൽ
വൈറ്റ് ഹൗസ് സുരക്ഷാ ചെക്ക് പോയിന്റിന് സമീപം ശനിയാഴ്ച വെടിയുതിർത്തയാൾ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥർ തിരിച്ച് വെടിയുതിർത്തതിനെ തുടർന്ന് യുഎസ് രഹസ്യാന്വേഷണ വിഭാഗം അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സമീപം നടക്കുന്ന മൂന്നാമത്തെ വെടിവയ്പ്പാണിത്. EDT വൈകുന്നേരം 6 മണിക്ക് ശേഷം "തന്റെ ബാഗിൽ നിന്ന് ഒരു ആയുധം പുറത്തെടുത്ത്" വെടിവയ്ക്കാൻ തുടങ്ങിയപ്പോൾ ആ മനുഷ്യൻ 17-ാം സ്ട്രീറ്റിലും പെൻസിൽവാനിയ അവന്യൂവിലും ആയിരുന്നുവെന്ന് നിയമ നിർവ്വഹണ ഏജൻസി X-ൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു. രഹസ്യ സേവന ഉദ്യോഗസ്ഥർ തിരിച്ചു വെടിയുതിർക്കുകയും പ്രതിയെ വെടിവയ്ക്കുകയും ചെയ്തു,
മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപം; പൊലീസുകാരന് സസ്‌പെൻഷൻ
മന്ത്രി കെ.എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ച സംഭവത്തിൽ പൊലീസുകാരന് സസ്‌പെൻഷൻ. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുജിത്തിനെയാണ് സസ്‌പെൻഡ് ചെയ്തത്. വാട്സ്ആപ്പ് ഗ്രൂപ്പിൽ ആണ് അധിക്ഷേപം. ജില്ലയിലെ പൊലീസ് ഫ്രണ്ട്‌സ് എന്ന വാട്സ്ആപ് ഗ്രൂപ്പിലായിരുന്നു മന്ത്രിക്കെതിരെ വിവാദപരമായ പരാമർശം നടത്തിയത്.ഉറക്കത്തിൽ പോലും മതം മാത്രം പറയുന്ന ഷാജി പിണറായിക്ക് മുന്നിൽ നിവർന്ന് നിൽക്കാൻ മുട്ടുവിറയ്ക്കുമെന്നായിരുന്നു അധിക്ഷേപം നടത്തിയത്.
രത്തന്‍ യു ഖേല്‍ക്കര്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറി; നിയമന ഉത്തരവിറങ്ങി
കേരളത്തിൻ്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തൻ യു ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസ് സെക്രട്ടറി ആയി നിയമിച്ചു കൊണ്ടുള്ള ഉത്തരവിറങ്ങി. നിയമന ഉത്തരവ് ഇന്ന് വൈകിട്ട് പുറത്തിറങ്ങി. 2003 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോ​ഗസ്ഥനാണ് രത്തൻ യു ഖേൽക്കർ. കണ്ണൂർ കളക്ടറായും കേരള മെഡിക്കൽ മിഷൻ ഡയറക്ടറായും സേവനം അനുഷ്ടിച്ചിട്ടിച്ച വ്യക്തിയാണ് രത്തൻ യു ഖേൽക്കർ. രത്തൻ ഖേൽക്കറിൻ്റെ പേര് നിർദേശിച്ചത് മുഖ്യമന്ത്രി വി ഡി സതീശനാണ്.പേഴ്‌സണൽ സ്റ്റാഫായിട്ട് നിയമിച്ചിട്ടുള്ളത് 20 പേരെയാണ് . നിയമനത്തിനെതിരെ സിപിഐഎം ഉൾപ്പടെ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചത് ഗൗരവമുള്ള പ്രശ്നമാണെന്ന് പി രാജീവ് പ്രതികരിച്ചു.നേരത്തേ മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫുകളെ നിയമിച്ച് ഉത്തരവിറക്കിയിരുന്നു.
ഇടതുപക്ഷ രാഷ്ട്രീയ കൂട്ടായ്മ’; പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ വി കുഞ്ഞികൃഷ്ണൻ
വി കുഞ്ഞികൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്‌. ഇടത് രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനാണ് നീക്കം. വി കുഞ്ഞികൃഷ്ണൻ അനുകൂലികളുടെ കൂട്ടായ്‌മയായ ജാഗ്രതയുടെ നേതൃത്വത്തിൽ ആകും പാർട്ടി രൂപീകരിക്കുകയെന്നും റിപ്പോർട്ട്‌. കണ്ണൂർ ജില്ല സെക്രട്ടറി കെ.കെ രാഗേഷ് നടത്തിയ പ്രസ്താവനയ്ക്കെതിരെകഴിഞ്ഞ ദിവസം സിപിഐഎം വി. കുഞ്ഞികൃഷ്ണൻ എംഎൽഎ രംഗത്തെത്തിയിരുന്നു.
‘അഭിനയത്തിൽ തുടരണം, ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല’; നടൻ ജഗദീഷ്
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് നടൻ ജഗദീഷ്. ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ടവർ സമീപിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചു. അഭിനയത്തിൽ തന്നെ തുടരാനാണ് താത്പര്യമെന്നും 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ പരിഗണിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും യോഗ്യരായ പലരും സിനിമ മേഖലയിൽ തന്നെ ഉണ്ടെന്നും ജഗദീഷ് പറഞ്ഞു . താനാരുടേയും പേര് നിർദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എൽഡിഎഫ് സർക്കാറിന്റെ കാലത്തായിരുന്നു റസൂൽ പൂക്കുട്ടി ആയത്. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് റസൂൽ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്. പദവികൾ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചർച്ചയിൽ പേരുണ്ട്.
മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്
നടൻ മമ്മൂട്ടിക്ക് എംജി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്.ഗവർണർ തിങ്കളാഴ്ച നടക്കുന്ന ചടങ്ങിൽ ഡോക്ടറേറ്റ് നൽകും. മമ്മൂട്ടിയെ കൂടാതെ നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ ,വാസ്കുലർ സർജൻ ഡോ. എൻ. രാധാകൃഷ്ണൻ എന്നിവർക്കും ഓണററി ബിരുദം നൽകും.ഇന്ത്യൻ സിനിമയ്ക്ക്‌ നൽകിയ സമഗ്ര സംഭാവന പരിഗണിച്ചാണ് മമ്മൂട്ടിക്ക് ഇത് നൽകുന്നത്.കേരള സർവകലാശാലയുടെയും കലിക്കറ്റ് സർവകലാശാലയുടെയും ഡോക്ടറേറ്റ്‌ ലഭിച്ചിട്ടുണ്ട്‌. അദ്ദേഹം മൂന്ന് തവണ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.
ലഹരിക്കെതിരെ ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്; ജനമൈത്രി പൊലീസ് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല
പൊലീസ് സേന ജനങ്ങൾക്കുള്ളതാണെന്നും നിയമം വെല്ലുവിളിക്കുന്നവരെവെറുതെ വിടില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തിൽ യുവാക്കളിൽ പടർന്നു പിടിച്ചിരിക്കുന്ന ലഹരി മരുന്നുകളുടെ ഉപയോഗം വേരോടെ പിഴുതെറിയും എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് എന്ന പേരിൽ പോലീസ് പുതിയ പദ്ധതി ആരംഭിക്കും. പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ മുഖം നൽകുമെന്നും സ്റ്റേഷനിലെത്തുന്നവരെ ഗുഡ് മോണിങ്ങ് ആശംസിച്ച് സ്വീകരിക്കും. ജനമൈത്രി പോലീസ് കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ജൂൺ ഒന്നിന് ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് പ്രവർത്തനമാരംഭിക്കും.പുറത്തുനിന്ന് മയക്കുമരുന്ന് വരുന്ന സംസ്ഥാനങ്ങളിലെ ഡിജിപി മാരുമായി സംസ്ഥാന ഡിജിപി ബന്ധപ്പെടും. പുകയില ഉൽപന്നങ്ങൾ സ്കൂൾ പരിസരങ്ങളിൽ വിൽക്കുന്ന ആളുകളെ കർശനമായി പൊലീസ് നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. ‌
112 കോടി നഷ്ടമുണ്ടാക്കും! കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര സർക്കാരിന് വെല്ലുവിളിയാകുമോ?
യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്ന് വിലയിരുത്തൽ.ജൂൺ 15 മുതൽ പദ്ധതി നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ പ്രതികരിച്ചു. എന്നാൽ ഏതൊക്കെ സർവീസുകൾക്ക് ആനുകൂല്യം ലഭിക്കുമെന്നുള്ളതും സർക്കാർ വ്യക്തമാക്കിയിട്ടില്ല. എല്ലാ ബസ്സുകളിലും സൗജന്യ യാത്രയാണെങ്കിൽ 112 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്ക്.മന്ത്രിസഭയുടെ അംഗീകാരത്തോടെ പദ്ധതി നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം.അനുകൂലം ഓർഡിനറി ബസ്സിൽ മാത്രമായാൽ 57 കോടി,സിറ്റി ഫാസ്റ്റ് ഓർഡിനറി ബസ്സിൽ 90 കോടി എന്നിങ്ങനെയാണ് നഷ്ടം കണക്കാക്കുന്നത്.ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് കെഎസ്ആർടിസി എൻഡി ഗതാഗത വകുപ്പ് സെക്രട്ടറിക്ക് കൈമാറിയതായും റിപ്പോർട്ട്‌.
ഇന്ത്യ ഷോർട്ട് റേഞ്ച് ബാലിസ്റ്റിക് മിസൈൽ ‘അഗ്നി-1’ വിജയകരമായി പരീക്ഷിച്ചു
ഒഡീഷയിലെ ചാന്ദിപൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്ന് ഇന്ത്യ വെള്ളിയാഴ്ച ഹ്രസ്വ-ദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-1 മിസൈൽ വിജയകരമായി പരീക്ഷിച്ചു, ഇത് രാജ്യത്തിന്റെ തന്ത്രപരമായ പ്രതിരോധ ശേഷിയുടെ മറ്റൊരു സാധൂകരണമായി മാറി. പ്രതിരോധ മന്ത്രാലയം പറയുന്നതനുസരിച്ച്, 2026 മെയ് 22 ന് സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡിന്റെ ആഭിമുഖ്യത്തിൽ വിക്ഷേപണം നടത്തി. പരീക്ഷണം മിസൈൽ സംവിധാനത്തിന്റെ എല്ലാ പ്രവർത്തനപരവും സാങ്കേതികവുമായ പാരാമീറ്ററുകൾ
Advertisement