തിരുവഞ്ചൂർ രാധാകൃഷ്ണനെ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കർ ജി. സുധാകരൻ്റെ നിയന്ത്രണത്തിലാണ് സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി അധികാരമേറ്റു .കേരള ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാർത്ഥികൾ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചു. എൽ.ഡി.എഫിൽനിന്ന് എ.സി. മൊയ്തീനും എൻ.ഡി.എ.യിൽ നിന്ന് ബി.ബി. ഗോപകുമാറും മത്സരിച്ച മറ്റ് രണ്ട് പേർ. മുഖ്യമന്ത്രി വി.ഡി. സതീശനാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്.
യു.ഡി.എഫിനുള്ളത് 102 അംഗങ്ങളാണ് . എൽ.ഡി.എഫിനുള്ളത് 35 അംഗങ്ങളാണ് . എൻ.ഡി.എ.യ്ക്ക് മൂന്നും. ആസാധു വോട്ടുകൾ ഇല്ലാ. ഭൂരിപക്ഷം എത്ര കുറഞ്ഞാലും സ്പീക്കർ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷം മത്സരിക്കുന്നത് സാധാരണമാണ്. രാഷ്ട്രീയത്തിലും നിയമസഭാ ജീവിതത്തിലും വിശേഷപ്പെട്ട പ്രഗൽഭ്യം തെളിയിച്ചയാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനു പിന്നാലെ പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണനെ പിണറായി വിജയൻ അനുമോദിച്ചു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന് പുതിയ സ്പീക്കറെ ചെയറിലേക്ക് ആനയിച്ചു.



