സിജെപിയുടെ സോഷ്യൽ മീഡിയ അക്കൗണ്ട് ഇന്ത്യയിൽ മരവിപ്പിച്ചതിന് പിന്നാലെ കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകൻ അഭിജീത് ദിപ്കെ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിച്ച വധഭീഷണി സന്ദേശങ്ങൾ പങ്കിട്ടു. പൊതുജനവികാരം, നിരാശ, പരാതികൾ എന്നിവയ്ക്ക് വഴിയൊരുക്കുന്ന വഴിയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഗുണമെന്ന് മുതിർന്ന കോൺഗ്രസ് എംപി ശശി തരൂർ മുന്നറിയിപ്പ് നൽകിയിരുന്നു.
ടി പി ചന്ദ്രശേഖരന്റെ വധക്കേസ് പുനരന്വേഷിക്കണം എന്ന് നടത്തണമെന്ന് കെ കെ രമ എംഎല്‍എ. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ താന്‍ സമീപിച്ചിട്ടില്ലെന്നും പ്രചരിച്ച വാര്‍ത്ത വാസ്തവവിരുദ്ധമാണെന്നും കെ കെ രമ പ്രതികരിച്ചു.
ഇത്തരമൊരു നീക്കമോ ആലോചനയോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണെന്നും കെ കെ രമ. എങ്ങനെ വ്യാജ വാര്‍ത്ത പ്രചരിച്ചുവെന്ന് അറിയാന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലിന്റെ പ്രതിനിധിയോട് നേരിട്ട് കെ കെ രമ സംസാരിച്ചുവെന്നുമാണ് വിവരം. ആര്‍എംപി നേതാവ് എന്‍ വേണുവും വാര്‍ത്ത പൂര്‍ണമായി തള്ളിയതായാണ് റിപ്പോർട്ട്.
തിരുവഞ്ചൂർ രാധാകൃഷ്ണനെ നിയമസഭാ സ്പീക്കറായി തിരഞ്ഞെടുത്തു. പ്രോടെം സ്പീക്കർ ജി. സുധാകരൻ്റെ നിയന്ത്രണത്തിലാണ് സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ പതിനാറാം കേരള നിയമസഭയുടെ സ്പീക്കർ ആയി അധികാരമേറ്റു .കേരള ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാർത്ഥികൾ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിച്ചു. എൽ.ഡി.എഫിൽനിന്ന് എ.സി. മൊയ്തീനും എൻ.ഡി.എ.യിൽ നിന്ന് ബി.ബി. ഗോപകുമാറും മത്സരിച്ച മറ്റ് രണ്ട് പേർ. മുഖ്യമന്ത്രി വി.ഡി. സതീശനാണ് സ്പീക്കർ തിരഞ്ഞെടുപ്പിൽ ആദ്യം വോട്ട് രേഖപ്പെടുത്തിയത്.