തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷൻ മാർച്ചിൽ മുൻ ഡിജിപിയും എൻഡിഎ സ്ഥാനാർഥിയുമായ ആർ ശ്രീലേഖയുടെ പ്രതിഷേധ മാർച്ചിനെ വിമർശിച്ച് ഡിജിപി റവാഡ ചന്ദ്രശേഖർ. ശ്രീലേഖ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയും സഹപ്രവർത്തകയുമായിരുന്നു.സേനയോട് അനുഭാവപൂർവ്വം പെരുമാറണമായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.ശ്രീലേഖക്കെതിരായ കേസ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും റവാഡ ചന്ദ്രശേഖർ പ്രതികരിച്ചു.
‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളി വിവാദമായതിന് പിന്നാലെയാണ് കേസ് എടുത്തത്.കേസിലെ അഞ്ചാം പ്രതിയാണ് ആർ ശ്രീലേഖ. ഡെപ്യൂട്ടി മേയർ ആശാനാഥ് കേസിൽ ആറാം പ്രതിയാണ്. മുൻ ബിജെപിയിൽ നിന്നും പോലീസിനെതിരായ ഇത്തരം ആക്ഷേപങ്ങൾ വലിയ ചർച്ചകൾക്കാണ് തിരി കൊളുത്തിയത്.



