കൊച്ചി: ശബരിമല സ്വർണ്ണം ആക്ഷണത്തിൽ അന്വേഷണം അവസാനഘട്ടത്തിൽ എത്തിയെന്ന് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ സംഘം ഹൈക്കോടതിയെ അറിയിച്ചു. ഒപ്പം തന്നെ വിഗ്രഹങ്ങളുടെ പിന്നിൽ സ്ഥാപിക്കുന്ന പ്രഭാ മണ്ഡലത്തിലെയും വാതിലിന്റെയും സാമ്പിളുകൾ ശേഖരിക്കും. പരിശോധനയ്ക്ക് ഹൈക്കോടതി എസ്ഐടിക്ക് അനുമതി നൽകി. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. ഹർജി ഈ മാസം 18 ന് വീണ്ടും പരിഗണിക്കും.
സ്മാർട്ട് ക്രിയേഷൻസ് 2019ൽ പ്രത്യേകതരം ഉപ്പ് ഉപയോഗിച്ച് പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം വേർതിരിച്ചെടുത്തു എന്നും അന്വേഷണസംഘം ഹൈക്കോടതിയെ അറിയിച്ചു.ഇതിന്റെ സാമ്പിൾ ലാബ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും എസ്.ഐ.ടി. ഈ സാമ്പിളുകളുടെ ലാബ് പരിശോധനാഫലം മോഷണത്തിന്റെ പൂർണ്ണമായ വിവരം ലഭിക്കാൻ വളരെ നിർണായകമാണ്.



