തിരുവനന്തപുരം : പിണറായി വിജയനെ മുഖ്യമന്ത്രിയായി തീരുമാനിച്ചില്ലയിൽ നിന്നും പിന്നോട്ടില്ല എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.പാർട്ടി ഏകകണ്ഠമായാണ് പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തിരഞ്ഞെടുത്തത് അഭിപ്രായവ്യത്യാസം ഉണ്ട് എന്നത് മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും അദ്ദേഹം പ്രതികരിച്ചു. കൂടാതെ പാർട്ടി സെക്രട്ടറിക്ക് നേരെയുള്ള വിമർശനങ്ങൾ സംബന്ധിച്ച് ചോദ്യത്തിന് ഞങ്ങളെ അല്ലാതെ പിന്നെ ആരെ വിമർശിക്കാൻ എന്നായിരുന്നു എം.വി ഗോവിന്ദന്റെ മറുപടി പരിഹാസ രൂപേണ മറുപടി നൽകിയത്. തോൽവിയുടെ പശ്ചാത്തലം ചർച്ച ചെയ്യപ്പെടുന്നുണ്ട്. എന്നാൽ അതൊരിക്കലും നേതൃ മാറ്റത്തെക്കുറിച്ച് അല്ല.കൂടാതെ ഈ തീരുമാനം പുനഃപരിശോധിക്കണമെന്ന് ജില്ലാ കമ്മിറ്റികളിൽ നിന്ന് സമ്മർദ്ദം ഉണ്ടെന്ന വാർത്തകളും അദ്ദേഹം തള്ളി. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത തോൽവിയിൽ പിണറായി വിജയനും പാർട്ടി സെക്രട്ടറിയായ എംവി ഗോവിന്ദനും വലിയ രീതിയിലുള്ള വിമർശനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഇരുവരുടെയും ദാസ്യവും ശൈലിയും ആണ് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്ക് കാരണമെന്നാണ് നിരീക്ഷണം.



