തിരുവനന്തപുരം: ജഗതിയിൽ അനധികൃതമായി ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലദേശി വനിതകള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് സ്വദേശിനികളായ റുമ ചര്‍ണാഭ (21), റിമ ഷെയ്ഖ് (21) എന്നിവരാണ് അറസ്റ്റിലായത്. പാസ്‌പോര്‍ട്ടോ മറ്റ് അനുബന്ധ രേഖകളോ ഇല്ലാതെയാണ് ബംഗ്ലദേശി വനിതകള്‍ കേരളത്തില്‍ എത്തിയതെന്ന് മ്യൂസിയം പൊലീസ്.
ഇവര്‍ ബംഗാള്‍ സ്വദേശികള്‍ എന്ന വ്യാജേന ജഗതിയിലെ സ്പായില്‍ തെറാപിസ്റ്റുകളായി ജോലി ചെയ്യുകയായിരുന്നു. സ്ഥാപനത്തിന്റെ ഉടമകളായ തിരുവല്ലം സ്വദേശി നിഹു ഹുസൈന്‍ (29), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണന്‍ (34) എന്നിവരും അറസ്റ്റിലായി.



