സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമകേസിൽ കുറ്റപത്രം സമർപ്പിച്ചു. രഞ്ജിത്ത് കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് റിപ്പോർട്ട്. കേസിൽ മറ്റു വകുപ്പുകൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ കൃത്യത്തിനുശേഷം ഒളിവിൽ പോകാൻ രഞ്ജിത്തിനെ ആരെങ്കിലും സഹായിച്ചതിന് തെളിവുകളും ലഭിച്ചിട്ടില്ല.ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്തിനെതിരെ തെളിവുകളുണ്ടെങ്കിലും രഞ്ജിത്ത് അതിജീവിതയെ ഭീഷണിപ്പെടുത്തിയതിന് തെളിവുകൾ ഇല്ലെന്നും അന്വേഷണ സംഘം.
അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റല്‍ കോളജ് ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി ആര്‍.എല്‍.നിതിന്‍ രാജ് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട കേസ് ഇനി ക്രൈബ്രാഞ്ച് അന്വേഷിക്കും.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖര്‍ ഉത്തരവിറക്കി.
നെടുങ്കണ്ടത്ത് അമ്മയേയും മൂത്ത സഹോദരന്റേയും കൊന്നശേഷം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ ഇളയ മകൻ സജി പിടിയിൽ. എന്നാൽ തന്നെ തിരഞ്ഞു നടന്ന പോലീസിനെ മരത്തിൽ കയറിയിരുന്ന് നിരീക്ഷിക്കുകയായിരുന്നുവെന്ന് പോലീസ്. മൃതദേഹം കിട്ടിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചതറിഞ്ഞ സജി സമീപത്ത് ഏലത്തോട്ടത്തിൽ ഒളിച്ചിരിക്കുകയായിരുന്നു. മരം കയറുന്നതിൽ പ്രഗൽഭനായ പ്രതി പോലീസിന്റെ ഓരോ നീക്കങ്ങളും മരത്തിന്റെ മുകളിലിരുന്ന് നിരീക്ഷിച്ചു. തിങ്കളാഴ്ചയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.
നെടുങ്കണ്ടം ഇരട്ടക്കൊലപാതകത്തിൽ പ്രതി കുറ്റം സമ്മതിച്ചു. അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് പോലീസിനോട് പറഞ്ഞു. പ്രതി സജിയെ വീടിനടുത്തുള്ള കടയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് ഒളിവിൽപ്പോയ സജിയ്ക്കായുള്ള തിരച്ചിലിൽ ആയിരുന്നു പൊലീസ്. ദിവസങ്ങൾക്ക് ശേഷം ഇന്നാണ് സജിയെ പൊലീസ് പിടികൂടുന്നത്.
കണ്ണൂർ പേരാവൂർ കൊളക്കാട് മകൻ അമ്മയെ കഴുത്തറുത്തു കൊന്നു. കൊളക്കാട് താന്നിക്കുന്നിലെ മഠത്തിപറമ്പിൽ ഗീതമ്മയാണ് (50) കൊല്ലപ്പെട്ടത്. ലഹരിക്ക് അടിമയായ 25കാരനായ മകൻ ക്രിസ്റ്റിയെ കേളകം പോലീസ് അറസ്റ്റ് ചെയ്തു. മഹിളാമോർച്ച ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് കൊല്ലപ്പെട്ട ഗീതമ്മ . ഇന്നലെ രാത്രിയിൽ അമ്മയും മകനും തമ്മിലുണ്ടായ വാക്കു തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. പിന്നാലെ കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തപകയായിരുന്നു. പ്രതി അയൽവാസിയുടെ സഹായത്തോടെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ്.
ജഗതിയിൽ അനധികൃതമായി ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലദേശി വനിതകള്‍ ഉള്‍പ്പെടെ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗ്ലദേശ് സ്വദേശിനികളായ റുമ ചര്‍ണാഭ (21), റിമ ഷെയ്ഖ് (21) എന്നിവരാണ് അറസ്റ്റിലായത്. പാസ്‌പോര്‍ട്ടോ മറ്റ് അനുബന്ധ രേഖകളോ ഇല്ലാതെയാണ് ബംഗ്ലദേശി വനിതകള്‍ കേരളത്തില്‍ എത്തിയതെന്ന് മ്യൂസിയം പൊലീസ്.