ഇറാന്റെ പുതിയ 14 പോയിന്റ് സമാധാന നിർദ്ദേശം പുനഃപരിശോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ അതിന്റെ സാധ്യതകളിൽ അദ്ദേഹം സംശയവും പ്രകടിപ്പിച്ചു. കഴിഞ്ഞ 47 വർഷമായി ഇറാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ഇതുവരെ വലിയ വില നൽകിയിട്ടില്ല എന്നും അദ്ദേഹം വാദിച്ചു. ഇറാന്റെ പദ്ധതി സ്വീകാര്യമാകുമെന്ന് തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാൻ തങ്ങൾക്ക് അയച്ചുതന്ന പദ്ധതി ഉടൻ അവലോകനം ചെയ്യും. പക്ഷേ കഴിഞ്ഞ 47 വർഷമായി അവർ മനുഷ്യരാശിക്കും ലോകത്തിനും ചെയ്തതിന് വലിയ വില ഇതുവരെ നൽകിയിട്ടില്ലാത്തതിനാൽ അത് സ്വീകാര്യമാകുമെന്ന് സങ്കൽപ്പിക്കാൻ കഴിയില്ല എന്ന് ട്രംപ് പറഞ്ഞു.
ഒരു സാഹചര്യത്തിലും ഇറാനെ ആണവായുധങ്ങൾ സ്വന്തമാക്കാൻ അനുവദിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കാരണം ഇത് മുഴുവൻ ലോകത്തിന്റെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ്. അതുകൊണ്ടാണ് ഇറാനെതിരെ സംഘർഷത്തിൽ ഏർപ്പെടാൻ അമേരിക്ക നിർബന്ധിതരായതെന്നും വ്യക്തമാക്കി.
വെള്ളിയാഴ്ച ഫ്ലോറിഡയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെയാണ് പരാമർശം. നമ്മൾ ഇത് ചെയ്തില്ലായിരുന്നെങ്കിൽ, അവർ ആണവായുധങ്ങൾ കൈവശം വയ്ക്കുമായിരുന്നു, ഇസ്രായേൽ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവ നശിപ്പിക്കപ്പെടുമായിരുന്നു. ആണവായുധങ്ങൾ അത്തരം ഭ്രാന്തന്മാരുടെ കൈകളിൽ എത്താൻ നമുക്ക് അനുവദിക്കാനാവില്ല.മിഡിൽ ഈസ്റ്റിനെ ആണവ ഭീഷണിയിൽ നിന്ന് അമേരിക്ക വിജയകരമായി രക്ഷിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. യുദ്ധം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിൽ നിന്നുള്ള ഒരു വാഗ്ദാനം താൻ വീണ്ടും നിരസിച്ചതായും ട്രംപ് സ്ഥിരീകരിച്ചു. ഇതിനുമുമ്പ്, ഏപ്രിൽ 26 നും 27 നും ഇറാൻ നിർദ്ദേശങ്ങൾ സമർപ്പിച്ചിരുന്നു, ഇവ രണ്ടും പിന്നീട് അദ്ദേഹം നിരസിച്ചു.
അമേരിക്കയുമായുള്ള യുദ്ധം വീണ്ടും ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നൽകി ഇറാന്‍.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യുദ്ധം അവസാനിപ്പിക്കാനുള്ള ഇറാന്റെ പുതിയ നിര്‍ദ്ദേശത്തില്‍ തൃപ്തനല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്റെ യുദ്ധ പ്രഖ്യാപനം. യുദ്ധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചത്ഇറാനിയന്‍ സൈന്യത്തിന്റെ കേന്ദ്ര കമാന്‍ഡിലെ മുഹമ്മദ് ജാഫര്‍ അസദിയാണ്. അമേരിക്കയുടെ ഏത് നീക്കം നേരിടാനും സായുധ സേന പൂര്‍ണ്ണ സജ്ജമെന്നും ഇറാന്‍ വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷം നിലവിൽ സ്തംഭിച്ചിരിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിൽ നിലവിൽ വെടിനിർത്തൽ പ്രാബല്യത്തിൽ ഉണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ടെലിഫോൺ സംഭാഷണങ്ങളും തുടരുകയാണ്.എന്നിരുന്നാലും ഇടക്കിടെ വെല്ലുവിളികളും ഉയർന്നു വരുന്നുണ്ട്. ഈ അനിശ്ചിതത്വങ്ങൾക്കിടയിലും, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) അടുത്തിടെ നടത്തിയ ഒരു നീക്കം ഒരു കോളിളക്കം സൃഷ്ടിച്ചു. യുഎഇ ഉടനടി പ്രാബല്യത്തിൽ വരുന്ന തരത്തിൽ, ഇറാൻ, ഇറാഖ്, ലെബനൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് തങ്ങളുടെ പൗരന്മാർക്ക് വിലക്കേർപ്പെടുത്തി.
ഇറാനിൽ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കാൻ യുഎസ് ശ്രമിക്കുന്നതിനിടെ, ഹോർമുസ് കടലിടുക്കിൽ വിപുലമായ യുഎസ് നാവിക ഉപരോധത്തിന് തയ്യാറെടുക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സഹായികളോട് പറഞ്ഞതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തു.
ബോംബാക്രമണം പുനരാരംഭിക്കുന്നതിനേക്കാൾ അല്ലെങ്കിൽ സംഘർഷത്തിൽ നിന്ന് യുഎസിനെ പൂർണ്ണമായും ഒഴിവാക്കുന്നതിനേക്കാൾ അപകടസാധ്യത കുറഞ്ഞ ഒരു ഓപ്ഷനാണിതെന്ന് ട്രംപ് നിർണ്ണയിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള ചർച്ചയിൽ ബ്രിക്‌സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) അംഗരാജ്യങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തു . ഇന്ത്യ, ചൈന, റഷ്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്‌സ് ഗ്രൂപ്പിലെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിമാരുടെയും പ്രത്യേക പ്രതിനിധികളുടെയും യോഗം അടുത്തിടെ ഡൽഹിയിൽ നടന്നു. മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷങ്ങൾ ഈ യോഗത്തിൽ ചർച്ച ചെയ്തു.ഈ യോഗത്തിൽ ഇറാൻ യുദ്ധത്തെക്കുറിച്ചുള്ള ചർച്ച നടന്നെങ്കിലും, അംഗരാജ്യങ്ങൾക്കിടയിൽ ഇക്കാര്യത്തിൽ അഭിപ്രായവ്യത്യാസമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതുമൂലം, ഗ്രൂപ്പിൽ ഒരു സമവായത്തിലെത്താതെ യോഗം അവസാനിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുറഞ്ഞത് ഏഴ് കപ്പലുകളെങ്കിലും - പ്രധാനമായും ഡ്രൈ ബൾക്ക് കപ്പലുകൾ - ഹോർമുസ് കടലിടുക്ക് കടന്നിട്ടുണ്ടെന്ന് തിങ്കളാഴ്ച ഷിപ്പിംഗ് ഡാറ്റ വ്യക്തമാക്കുന്നു.കെപ്ലറിൽ നിന്നുള്ള കപ്പൽ ട്രാക്കിംഗ് ഡാറ്റയും ഡാറ്റാ അനലിറ്റിക്സ് വിദഗ്ധരായ സിൻമാക്സിൽ നിന്നുള്ള പ്രത്യേക ഉപഗ്രഹ വിശകലനവും അനുസരിച്ച്, ഇറാഖി തുറമുഖങ്ങളിൽ നിന്ന് പുറപ്പെടുന്ന കപ്പലുകളും ഇറാനിയൻ തുറമുഖത്ത് നിന്നുള്ള ഒരു ഡ്രൈ ബൾക്ക് കപ്പലും കപ്പലുകളിൽ ഉൾപ്പെടുന്നു.
ഇന്ത്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത വിലക്ക് നീട്ടി പാകിസ്ഥാൻ.പാകിസ്താൻ എയർപോർട്ട് അതോറിറ്റി പുറപ്പെടുവിച്ച നോട്ടാം പ്രകാരം മെയ് 24-ന് ഇന്ത്യൻ സമയം പുലർച്ചെ 05:30 വരെ ഈ നിരോധനം നിലനിൽക്കുമെന്നാണ് റിപ്പോർട്ട്. പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റി നൽകിയ നോട്ടീസ് പ്രകാരം ഇന്ത്യയിൽ രജിസ്റ്റർ ചെയ്തതോ ഇന്ത്യൻ വിമാന കമ്പനികൾ പ്രവർത്തിക്കുന്നതുമായ യാതൊരു വിമാനങ്ങൾക്കും പാക്കിസ്ഥാൻ വ്യോമപാത ഉപയോഗിക്കാൻ സാധിക്കില്ല. സൈനിക വിമാനങ്ങൾക്കും ഇന്ത്യയിൽ നിന്നുള്ള വിമാനക്കമ്പനികൾ പാട്ടത്തിനെടുത്ത വിമാനങ്ങൾക്കും ഈ വിലക്ക് ബാധകമാണ്.അതേസമയം പാക്കിസ്ഥാനെതിരെ ഇന്ത്യ ഏർപ്പെടുത്തിയ വിലക്ക് 24ന് പുലർച്ചെ അഞ്ചരയോടെ അവസാനിക്കും.
ഇറാന്റെ പ്രതിനിധികളുമായി പാക്കിസ്ഥാനിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയിൽ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപും പങ്കെടുത്തേക്കും എന്ന് റിപ്പോർട്ട്. പാക്കിസ്ഥാനിൽ വച്ച് നടക്കുന്ന ചർച്ചയിൽ ഡൊണാൾഡ് ട്രംപ് നേരിട്ടോ അല്ലെങ്കിൽ ഓൺലൈൻ വഴിയോ സംവദിക്കും എന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. അതേസമയം അമേരിക്കയും ഇറാനും തമ്മിലുള്ള വെടി നിർത്തൽ കരാർ ബുധനാഴ്ച അവസാനിക്കും. ഇതിനിടെയാണ് പാകിസ്താനിൽ വച്ച് രണ്ടാംഘട്ട ചർച്ച നടക്കാൻ ഒരുങ്ങുന്നത്.
ഹോർമോസ് കടലിടുക്ക് വീണ്ടും അടച്ചിട്ട് ഇറാൻ. അമേരിക്കയുടെ ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് നടപടി എന്ന് അറിയിച്ചു. ഹോർമൂസിന്റെ നിയന്ത്രണം ഇപ്പോൾ പൂർണ്ണമായും തങ്ങൾക്കാണെന്നും ഇറാൻ അറിയിച്ചു. കടലിടുക്ക് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായും വ്യക്തമാക്കി.
ഇസ്രയേലും ലെബനനും തമ്മിൽ 10 ദിവസത്തെ താൽക്കാലിക യുദ്ധവിരാമത്തിന് കാരണമായത് താനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ മധ്യസ്ഥതയാണ് ഇതിന് കാരണം എന്നാണ് ട്രംപിന്റെ അവകാശവാദം. ലോകത്താകമാനം ഇതുവരെ ഒമ്പത് യുദ്ധങ്ങൾ തന്റെ ഇടപെടലിലൂടെ പരിഹരിക്കാൻ സാധിച്ചിട്ടുണ്ടെന്നും ഇത് പത്താമത്തേത് ആണെന്നും ട്രംപ് അവകാശപ്പെട്ടു.
ഹോർമൂസിൽ ഉപരോധം കടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഉപരോധം മറികടന്ന് നീങ്ങുകയാണെങ്കിൽ ശക്തമായ നടപടികൾ നേരിടേണ്ടി വരുമെന്നും സൈന്യത്തെ ഇറക്കാൻ താൻ നിർബന്ധിതനാകും എന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഉപരോധം ലംഘിക്കരുത് എന്നും ഇറാൻ തുറമുഖങ്ങളിലേക്ക് പോകാനോ അവിടെ നിന്ന് വരാനോ ശ്രമിക്കരുത്.