യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ തകർന്ന സൈനിക താവളം ഇറാൻ പുനർ നിർമ്മിക്കുന്നതായി റിപ്പോർട്ട്. മാത്രമല്ല വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ശരവേഗത്തിൽ ഡ്രോണുകൾ നിർമ്മിച്ചു കൂട്ടുന്നതായും റിപ്പോർട്ട്. മിസൈൽ സ്ഥാനങ്ങൾ, വിക്ഷേപണ ഉപകരണങ്ങൾ, സംഘർഷത്തിൽ തകർന്ന അവശ്യ ആയുധ സംവിധാനങ്ങൾക്കായുള്ള ഉൽപാദന ലൈനുകൾ എന്നിവ നന്നാക്കി മാറ്റി ഇറാൻ നഷ്ടപ്പെട്ട സൈനിക ശക്തി പുനഃസ്ഥാപിക്കുന്നുണ്ടെന്ന് വൃത്തങ്ങൾ നൽകുന്ന സൂചന.യുദ്ധം പുനരാരംഭിച്ചാൽ ഇറാൻ വീണ്ടും പ്രാദേശിക സഖ്യകക്ഷികൾക്ക് ഭീഷണിയാകുമെന്ന് ഇതിനർത്ഥം.ദീർഘകാലാടിസ്ഥാനത്തിൽ ഇറാൻ സൈന്യത്തിന് യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾ എത്രത്തോളം തിരിച്ചടി നൽകിയിട്ടുണ്ടെന്ന് യുഎസ് ഇന്റലിജൻസ് വിലയിരുത്തലുകൾ വെല്ലുവിളിക്കുന്നു.
ആറ് മാസത്തിനുള്ളിൽ ഇറാന് ഡ്രോൺ ആക്രമണ ശേഷി പൂർണ്ണമായും പുനഃസ്ഥാപിക്കാൻ കഴിയുമെന്നാണ് റിപ്പോർട്ട്.ഇറാന് മിസൈലുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഘടകങ്ങൾ നൽകാൻ ചൈന സഹായിച്ചു വരികയാണെങ്കിലും, യുഎസ് ഉപരോധം കാരണം അത് പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്റലിജൻസ് റിപ്പോർട്ട് ചെയ്യുന്നു



