ഇറാനുമായുള്ള ചർച്ചകൾക്കിടെ അമേരിക്ക അഞ്ച് പ്രധാന വ്യവസ്ഥകൾ ഇറാനു മുന്നിൽ വച്ചതായി റിപ്പോർട്ട്.ഇറാന്റെ ഫാർസ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, നേരത്തെ ഏർപ്പെടുത്തിയ ഉപരോധങ്ങളും നയപരമായ തീരുമാനങ്ങളും മൂലമുണ്ടായ നഷ്ടങ്ങൾക്ക് ഇറാന് നഷ്ടപരിഹാരം നൽകുന്നതിൽ അമേരിക്ക വിസമ്മതിച്ചു.
ഇതിനുപുറമെ, ചർച്ചകളുടെ ഭാഗമായി ഇറാൻ 400 കിലോഗ്രാം സമ്പുഷ്ട യുറേനിയം അമേരിക്കയ്ക്ക് കൈമാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.ഇറാന്റെ ഒരു സെറ്റ് ആണവ സൗകര്യങ്ങൾ മാത്രമേ പ്രവർത്തനക്ഷമമായി തുടരാവൂ എന്നതാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മറ്റൊരു വ്യവസ്ഥ. ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികളിൽ 25 ശതമാനം പോലും വിട്ടുകൊടുക്കാൻ യുഎസ് വിസമ്മതിച്ചതായി പറയപ്പെടുന്നു.
കൂടാതെ, വിവിധ മേഖലകളിലെ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിനെ ചർച്ചകളുടെ തുടർച്ചയും പൂർത്തീകരണവുമായി ബന്ധിപ്പിച്ചിരിക്കുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്കുള്ള ഇറാന്റെ നിർദ്ദേശത്തോടുള്ള പ്രതികരണത്തിൽ യുഎസ് വ്യക്തമായ ഇളവുകൾ നൽകുന്നതിൽ പരാജയപ്പെട്ടുവെന്ന് ഇറാനിയൻ മാധ്യമങ്ങൾ ഞായറാഴ്ച പറഞ്ഞു



