D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ സ്പീക്കര്‍ സ്ഥാനാര്‍ഥി; 21 മന്ത്രിമാരുടേയും പേരുകൾ പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി
വിഡിഎസ് മന്ത്രിസഭയിലെ 20 യുഡിഎഫ് മന്ത്രിമാരുടെ പേരുകള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. വി ഡി സതീശന്‍, രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ മുരളീധരന്‍, ബിന്ദു കൃഷ്ണ, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, ടി സിദ്ദിഖ്, ഒ ജെ ജനീഷ്, കെ എ തുളസി, പി കെ കുഞ്ഞാലിക്കുട്ടി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, കെ എം ഷാജി, അബ്ദുള്‍ ഗഫൂര്‍, ഷിബു ബേബി ജോണ്‍, സി പി ജോണ്‍, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ് എന്നിവരാണ് മന്ത്രിമാര്‍.ഇതിൽ അനൂപ് ജേക്കബും മാണി സി കാപ്പനും ടേം വ്യവസ്ഥയിലാണ് മന്ത്രിമാരാകുക. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകും യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനാര്‍ഥിയുമാകും
കേരള സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ല
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുക്കില്ലെന്ന് റിപ്പോർട്ട്. സുരക്ഷാ കാരണങ്ങളും അദ്ദേഹത്തിന്റെ തിരക്കേറിയ ഔദ്യോഗിക മുൻഗണനകളും കണക്കിലെടുത്താണ് ഈ തീരുമാനമെന്നാണ് സൂചന. മുൻപ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയപ്പോഴുണ്ടായ അമിതമായ ജനത്തിരക്ക് വലിയ സുരക്ഷാ വെല്ലുവിളികൾ ഉയർത്തിയിരുന്നു. ഇത്തരത്തിലുള്ള ഒരു വലിയ ചടങ്ങിൽ വിജയ് കൂടി എത്തുകയാണെങ്കിൽ നിയന്ത്രണാതീതമായ തിരക്കുണ്ടാകുമെന്നും ചടങ്ങിന്റെ പ്രധാനശ്രദ്ധ തിരിയുമെന്നും അധികൃതർ വിലയിരുത്തുന്നു.സത്യപ്രതിജ്ഞാചടങ്ങിലേക്ക് അയൽസംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ക്ഷണിക്കാറുണ്ട്.
അത് വിജയ്‌യുടെ പ്രതിച്ഛായയെ ബാധിക്കും! എഐഎഡിഎംകെയെ സർക്കാരിൽ ഉൾപ്പെടുത്തരുതെന്ന് കോൺ​ഗ്രസ്
മുഖ്യമന്ത്രി വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിൽ എഐഎഡിഎംകെയുടെ വിമത വിഭാഗത്തെ ഉൾപ്പെടുത്താനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്. അത്തരമൊരു നടപടി സർക്കാരിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്തുകയും തന്റെ പൊതു പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തുകയും ചെയ്യുമെന്ന് എംപി കാർത്തി പി ചിദംബരം കർശനമായ മുന്നറിയിപ്പ് നൽകി.കോൺഗ്രസ്, ഇടതുപക്ഷ പാർട്ടികൾ, ഐയുഎംഎൽ, എഐഎഡിഎംകെ നിയമസഭാംഗങ്ങളിലെ ഒരു വിഭാഗം എന്നിവരുടെ പിന്തുണയോടെ വിശ്വാസ വോട്ടെടുപ്പിനെ അതിജീവിച്ച് പുതുതായി രൂപീകരിച്ച ഭരണകൂടം അധികാരത്തിൽ പ്രവേശിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ പരാമർശങ്ങൾ നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടന്നപ്പോൾ എഐഎഡിഎംകെ വിഭാഗത്തിന്റെ പിന്തുണ ഉണ്ടായിരുന്നിട്ടും അവരെ സർക്കാരിലേക്ക് കൊണ്ടുവരേണ്ട ആവശ്യമില്ലെന്ന് കാർത്തി ഒരു മാധ്യമസമ്മേളനത്തിൽ ശക്തമായി പറഞ്ഞു.
യുറേനിയം കൈമാറ്റം, ആണവ പരിധികൾ: ഇറാൻ ചർച്ചകളിൽ 5 നിബന്ധനകളുമായി യുഎസ്
ഇറാനുമായുള്ള ചർച്ചകൾക്കിടെ അമേരിക്ക അഞ്ച് പ്രധാന വ്യവസ്ഥകൾ ഇറാനു മുന്നിൽ വച്ചതായി റിപ്പോർട്ട്.ഇറാന്റെ ഫാർസ് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം, നേരത്തെ ഏർപ്പെടുത്തിയ ഉപരോധങ്ങളും നയപരമായ തീരുമാനങ്ങളും മൂലമുണ്ടായ നഷ്ടങ്ങൾക്ക് ഇറാന് നഷ്ടപരിഹാരം നൽകുന്നതിൽ അമേരിക്ക വിസമ്മതിച്ചു. ഇതിനുപുറമെ, ചർച്ചകളുടെ ഭാഗമായി ഇറാൻ 400 കിലോഗ്രാം സമ്പുഷ്ട യുറേനിയം അമേരിക്കയ്ക്ക് കൈമാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.ഇറാന്റെ ഒരു സെറ്റ് ആണവ സൗകര്യങ്ങൾ മാത്രമേ പ്രവർത്തനക്ഷമമായി തുടരാവൂ എന്നതാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മറ്റൊരു വ്യവസ്ഥ. ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികളിൽ 25 ശതമാനം പോലും വിട്ടുകൊടുക്കാൻ യുഎസ് വിസമ്മതിച്ചതായി പറയപ്പെടുന്നു.‍‍
ഇറാനിൽ വൻ ആക്രമണങ്ങൾ നടത്തുമോ ട്രംപ്? AI പോസ്റ്റ് വിവാദങ്ങൾക്ക് വഴിയൊരുക്കുന്നു
ഇറാനെതിരായ വ്യോമാക്രമണം പുനരാരംഭിക്കുന്നതിനെക്കുറിച്ച് തന്റെ ഉന്നത സഹായികളുമായി ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകൾക്കിടെ, മിഡിൽ ഈസ്റ്റിൽ സൈനിക നടപടിയുടെ അഭാവം "കൊടുങ്കാറ്റിന് മുമ്പുള്ള ശാന്തത" എന്ന് വിശേഷിപ്പിച്ചുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ പോസ്റ്റ് ചർച്ചകൾക്ക് കാരണമാകുന്നു. തന്റെ സോഷ്യൽ മീഡിയയിൽ പങ്കിട്ട ഒരു AI-യിൽ നിർമ്മിച്ച ചിത്രത്തിൽ, ട്രംപ് 'മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ' തൊപ്പി ധരിച്ചിരിക്കുന്നതും, ഒരു യുഎസ് നേവി അഡ്മിറൽ അദ്ദേഹത്തിന്റെ അരികിൽ നിൽക്കുന്നതും കാണാം. പ്രക്ഷുബ്ധമായ വെള്ളത്തിനും ഇടിമിന്നലിനും നടുവിൽ ഇരുവരും ഇറാനിയൻ കപ്പലുകൾ പശ്ചാത്തലത്തിൽ ഉള്ള ഒരു യുഎസ് നേവി കപ്പലിൽ ഇരിക്കുന്നത് ചിത്രത്തിൽ കാണാം.
വി ടി ബൽറാം സ്പീക്കർ? കോൺഗ്രസിന്റെ മന്ത്രിസഭാ സാധ്യതകൾ
നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ കോൺഗ്രസിന്റെ മന്ത്രിസഭ പട്ടികയിൽ ഇനിയും വ്യക്തതയില്ല . വി ടി ബൽറാം സ്പീക്കറായേക്കുമെന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. കോട്ടയത്ത് നിന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയാകുമെന്നും സൂചന. പാർട്ടി പറയുന്നത് പോലെ പോകുമെന്നായിരുന്നു തിരുവഞ്ചൂർ നേരത്തെ പറഞ്ഞത്. എന്നാൽ അദ്ദേഹം പാർട്ടിക്കുള്ളിൽ സമ്മർദം ശക്തമാക്കിയിരുന്നു എന്നാണ് വിവരം. എന്നാൽ ചാണ്ടിന്റെ കാര്യത്തിൽ ഇനിയും തീരുമാനമായില്ല.
Advertisement