D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണം; പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ പൊട്ടിത്തെറി
പിണറായി വിജയനെ പ്രതിപക്ഷ നേതാവാക്കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ്. പാർട്ടി തിരഞ്ഞെടുപ്പിൽ ഇത്ര വലിയ തോൽവി നേരിട്ടിട്ടും ഭരണം നഷ്ടപ്പെട്ടിട്ടും ഇനിയും നേതാവാകുന്നത് ശരിയല്ല എന്ന വിമർശനമാണ് യോഗത്തിൽ ഉയർന്നുവന്നത്. പാർട്ടിക്ക് ഇത്തരത്തിൽ ഒരു വലിയ തകർച്ച ഉണ്ടായിട്ടും അക്കാര്യത്തിൽ പിണറായി വിജയൻ യാതൊരു വിധത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല. ഉത്തരവാദിത്വം പോലും ഏറ്റെടുക്കാൻ തയ്യാറായിട്ടില്ല എന്നും കുറ്റപ്പെടുത്തി.സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യോഗത്തില്‍ വിമര്‍ശനം.
പിച്ചിച്ചീന്തിയില്ലേ മതിയായില്ലേ? കെ സി പക്ഷം എന്നൊന്നില്ല, സർക്കാറിന് പൂർണ്ണ പിന്തുണ; കെ സി വേണുഗോപാൽ
കെ സി വേണുഗോപാൽ കേരളത്തിൽ എത്തി. മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് വേണ്ടിയാണ് അദ്ദേഹം എത്തിയത്. കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്നാണ് കെസി വേണുഗോപാലിനെ സ്വീകരിച്ചത്. അതേസമയം കെ സി എന്ന ഒരു പക്ഷമില്ലെന്നും സർക്കാറിന് പൂർണ പിന്തുണ എന്നും അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തലയുടെ പ്രശ്നങ്ങൾ സംസാരിച്ചു പരിഹരിക്കും. അദ്ദേഹത്തിനോട് നിലവിൽ ചർച്ചകൾ നടന്നതായും കെ സി വേണുഗോപാൽ പ്രതികരിച്ചു
ഇന്ത്യയിൽ 5 ബില്യൺ ഡോളർ നിക്ഷേപം നടത്തുമെന്ന് യുഎഇ; പ്രഖ്യാപനം മോദിയുടെ സന്ദർശനത്തിനിടെ
യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അബുദാബിയിൽ വിപുലമായ ചർച്ചകൾ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് രാജ്യങ്ങൾ പങ്കെടുക്കുന്ന നയതന്ത്ര പര്യടനത്തിലെ ആദ്യ സന്ദർശനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഫലങ്ങൾ പ്രതിരോധ പങ്കാളിത്ത ചട്ടക്കൂട്, 5 ബില്യൺ ഡോളറിന്റെ നിക്ഷേപ പാക്കേജ്, നിരവധി ഊർജ്ജ കരാറുകൾ എന്നിവയ്ക്ക് ഈ കൂടിക്കാഴ്ച്ച വഴിയൊരുക്കി.പ്രധാനമന്ത്രി മോദിയെ വിമാനത്താവളത്തിൽ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിക്കുകയും ആചാരപരമായ സ്വീകരണം നൽകുകയും ചെയ്തു. തുടർന്ന് ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ മുഴുവൻ വ്യാപ്തിയും ഉൾക്കൊള്ളുന്ന വിശദമായ ചർച്ചകൾക്കായി ഇരു നേതാക്കളും നീങ്ങി.‌
ചെന്നിത്തലയെ ഇഷ്ടമാണ്; മുഖ്യമന്ത്രിയാകേണ്ടത് വി ഡി സതീശൻ തന്നെ; സത്യൻ അന്തിക്കാട്
കേരളത്തിന്റെ മുഖ്യമന്ത്രി വിഡി സതീശന് ആശംസകളുമായി സംവിധായകൻ രമേശ് ചെന്നിത്തല.വി.ഡി.സതീശൻ മുഖ്യമന്ത്രിയാകുന്നതിൽ വ്യക്തിപരമായി ഒരുപാട് സന്തോഷമുണ്ടെന്നു മേശ് ചെന്നിത്തലയോടും വ്യക്തിപരമായി ഒരുപാട് ഇഷ്‌ടമുണ്ട്. പക്ഷെ ഇന്നത്തെ കേരളത്തിനു വേണ്ടത് സതീശൻ്റെ നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.സന്ദേശത്തിൻ്റെ അവസാനഭാഗത്ത് തിലകൻ പറയുന്നുണ്ട് "രാഷ്ട്രീയം നല്ലതാണ്. അത് നല്ല ആളുകൾ കൈകാര്യം ചെയ്യുമ്പോൾ"എന്ന്.സതീശൻ ആ നല്ല ആളുകളിൽപെട്ട ഒരാളാണ്. ആൾക്കൂട്ടത്തിനുള്ളിലും തനിച്ചാകാൻ സാധിക്കുന്ന ആളാണ് സതീശൻ.
“സൈനിക പരിഹാരമില്ല, ഗൗരവമായി ചർച്ച നടത്തുക”: ഡൽഹിയിൽ നിന്ന് അമേരിക്കയ്ക്ക് ഇറാന്റെ സന്ദേശം
ഇസ്ലാമിക് റിപ്പബ്ലിക്കിന് അമേരിക്കയെ വിശ്വസിക്കാതിരിക്കാൻ നിരവധി കാരണങ്ങളുണ്ടെന്നും എന്നാൽ മറുവശത്ത്, അമേരിക്കക്കാർക്ക് ഇറാനികളെ സംശയമില്ലാതെ വിശ്വസിക്കാൻ കഴിയുമെന്നും ബ്രിക്സ് കോൺക്ലേവിൽ പങ്കെടുക്കാൻ ന്യൂഡൽഹിയിൽ എത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.രാജ്യങ്ങൾ തമ്മിലുള്ള ചർച്ചകൾ വിശ്വാസക്കുറവിനെ നേരിടുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇറാനെതിരായ യുദ്ധത്തിൽ ഏതെങ്കിലും ലക്ഷ്യം കൈവരിക്കാനാകുമെന്ന് അമേരിക്ക നിരാശരായപ്പോൾ,
വിഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യമെന്ന് വി ഡി സതീശൻ
വി ഡി സതീശൻ രമേശ്‌ ചെന്നിത്തലയെ സന്ദർശിച്ചു. ചെന്നൈ മുഖ്യമന്ത്രിയാകാത്തതിൽ രമേശ് ചെന്നിത്തല അതൃപ്തി പരസ്യമാക്കുന്നതിനിടയിലാണ് ഈ സന്ദർശനം.രമേശ് ചെന്നിത്തല എൻ്റെ നേതാവാണെന്നും അദ്ദേഹം ജ്യേഷ്ഠസഹോദരന് തുല്യമാണെന്നും വിഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരണം നടത്തി. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും എനിക്ക് ഉണ്ടാകുമെന്നും അക്കാര്യത്തിൽ തനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെന്നും വി ഡി സതീശൻ
രാജ്യത്തിന്റെ പ്രധാനമന്ത്രി വിജയ്, തമിഴ്നാട് മുഖ്യമന്ത്രി അജിത് കുമാർ! വീണ്ടും രഥൻ പണ്ഡിറ്റിന്റെ പ്രവചനം
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ 108 സീറ്റുകൾ നേടി വിജയിയുടെ TVK പാർട്ടി അധികാരം ഏൽക്കുമ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെട്ട മറ്റൊരു വ്യക്തിയായിരുന്നു വിജയിയുടെ ജ്യോതിഷയായ രഥൻ പണ്ഡിറ്റ്. വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും തമിഴ്നാടിന്റെ മുഖ്യമന്ത്രിയാകും എന്നും അദ്ദേഹം പ്രവചനം നടത്തിയതായാണ് പറയപ്പെടുന്നത്. മാത്രമല്ല വിജയത്തിന് പിന്നാലെ രഥൻ പണ്ഡിറ്റ്‌ വിജയിയെ വസതിയിൽ എത്തി കാണുകയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ പ്രസ്തുത ജ്യോതിഷിയെ ഓഫീസിലെ സ്പെഷ്യൽ ഓഫീസറായി രഥൻ പണ്ഡിറ്റിനെ വിജയ് നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നാലെ വിമർശനങ്ങളും വിവാദങ്ങളും ഉയർന്നതോടെ അദ്ദേഹം ആ നിയമനം റദ്ദാക്കുകയായിരുന്നു.
Advertisement