ഇറാന്റെ പുതിയ 14 പോയിന്റ് സമാധാന നിർദ്ദേശം പുനഃപരിശോധിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ അതിന്റെ സാധ്യതകളിൽ അദ്ദേഹം സംശയവും പ്രകടിപ്പിച്ചു. കഴിഞ്ഞ 47 വർഷമായി ഇറാൻ നടത്തിയ പ്രവർത്തനങ്ങൾക്ക് ഇതുവരെ വലിയ വില നൽകിയിട്ടില്ല എന്നും അദ്ദേഹം വാദിച്ചു. ഇറാന്റെ പദ്ധതി സ്വീകാര്യമാകുമെന്ന് തനിക്ക് സങ്കൽപ്പിക്കാൻ കഴിയില്ല എന്ന് ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇറാൻ തങ്ങൾക്ക് അയച്ചുതന്ന പദ്ധതി ഉടൻ അവലോകനം ചെയ്യും. പക്ഷേ കഴിഞ്ഞ 47 വർഷമായി അവർ മനുഷ്യരാശിക്കും ലോകത്തിനും ചെയ്തതിന് വലിയ വില ഇതുവരെ നൽകിയിട്ടില്ലാത്തതിനാൽ അത് സ്വീകാര്യമാകുമെന്ന് സങ്കൽപ്പിക്കാൻ കഴിയില്ല എന്ന് ട്രംപ് പറഞ്ഞു.
വിവേക് വിഹാറിൽ ഫ്ലാറ്റിൽ തീപിടുത്തം. ഞായറാഴ്ച പുലർച്ചയോടെ ഉണ്ടായ തീപ്പടുത്തത്തിൽ 9 പേർ മരിച്ചു. സംഭവത്തിൽ നാല് പേർക്ക് ഗുരുതരമായ പരിക്കേറ്റതായും റിപ്പോർട്ട്. എസി പൊട്ടിത്തെറിച്ചാണ് തീപിടിച്ചത് എന്നാണ് നിഗമനം. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും നിലകളിലെ അപ്പാർട്ട്മെന്റുകളിലാണ് തീപ്പിടുത്തം ഉണ്ടായത്.താമസക്കാർ ഉറങ്ങുന്ന സമയത്താണ് അപകടം ഉണ്ടായതിനാൽ തന്നെ അപകടത്തിന്റെ ആഴം വർദ്ധിച്ചു.
കേരളത്തിൽ പിണറായി സർക്കാർ തന്നെ ഇനിയും വരും എന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എക്സിറ്റ് ഫലങ്ങളിൽ ഒന്നും കാര്യം ഇല്ലെന്നും അതെല്ലാം ഇപ്പോഴും മാറിമറിയാറുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യുഡിഎഫ് ഭരണത്തിൽ വരാൻ സാധ്യതയില്ല എന്നും അഥവാ വന്നാൽ തന്നെ അവർ തമ്മിലുള്ള കലഹം തീരാൻ തന്നെ സമയമെടുക്കും എന്നും വെള്ളാപ്പള്ളി നടേശൻ. ഇപ്പോൾതന്നെ മുഖ്യമന്ത്രിപദത്തിനു വേണ്ടി കലഹം ആരംഭിച്ചു കഴിഞ്ഞു.
സംവിധായിക ഗ്രേറ്റ ഗെർവിഗ് ഒരുക്കുന്ന നാർണിയ ചിത്രം 2027-ലേക്ക് മാറ്റിവച്ചതായി നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി അറിയിച്ചു. സി.എസ്. ലൂയിസിന്റെ പ്രശസ്ത കൃതിയായ 'ദ മാജിഷ്യൻസ് നെഫ്യൂ' ആണ് ചിത്രത്തിന്റെ ആധാരം. ഈ ചിത്രം ആഗോളതലത്തിൽ ഐമാക്സ് സ്ക്രീനുകൾ ഉൾപ്പെടെ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കി. സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ തിയേറ്റർ റിലീസിനെ കൂടുതലായി ആശ്രയിക്കുന്ന പ്രവണതയുടെ ഭാഗമായാണ് ഈ തീരുമാനം. ബാർബി ചിത്രത്തിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ ഗ്രേറ്റ ഗെർവിഗ് ആണ് നാർണിയ സംവിധാനം ചെയ്യുന്നത്. ഈ പദ്ധതി സിനിമാ ലോകത്ത് വലിയ പ്രതീക്ഷകൾ ഉണർത്തിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിൽ സ്ട്രോങ് റൂമുകൾ തുറന്നെന്ന യുഡിഎഫ് ആരോപണം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിക്കളഞ്ഞു. ജില്ലയിൽ യാതൊരു ചട്ടലംഘനവും നടന്നിട്ടില്ലെന്നും വോട്ടിങ് യന്ത്രങ്ങൾ പൂർണ സുരക്ഷിതമാണെന്നും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ അറിയിച്ചു. കൊയിലാണ്ടി വരണാധികാരി സ്ട്രോങ് റൂമിന് സമീപം എത്തിയത് പതിവ് സുരക്ഷാ പരിശോധനയുടെ ഭാഗമായി മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കി. സ്ട്രോങ് റൂമുകൾ തുറന്നിട്ടില്ലെന്നും തുറന്നത് മെറ്റീരിയൽ റൂമുകൾ മാത്രമാണെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കമ്മീഷനെ അറിയിച്ചു. പേരാമ്പ്ര മണ്ഡലത്തിലും സ്ഥിതി സമാനമാണ്. എല്ലാ നടപടിക്രമങ്ങളും കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്നും ആരോപണങ്ങൾക്ക് യാതൊരു തെളിവുമില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു
ആറ്റിങ്ങൽ മേഖലയിൽ പത്രപ്രവർത്തനത്തിന്റെ പര്യായമായിരുന്ന കെ.വി.ജയപാലൻ അന്തരിച്ചു. ദീർഘകാലം പ്രാദേശിക പത്രപ്രവർത്തനത്തിൽ നിറഞ്ഞുനിന്ന അദ്ദേഹം സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും മനം കവർന്ന വ്യക്തിത്വമായിരുന്നു. എൺപതിലേറെ വർഷക്കാലം പത്രവിതരണ-ലേഖന മേഖലകളിൽ സജീവ സേവനം അനുഷ്ഠിച്ച ജയപാലൻ ഒരു പ്രമുഖ മലയാള പത്രത്തിന്റെ ഏജന്റായും ലേഖകനായും ആറ്റിങ്ങലിന്റെ വാർത്തകൾ ജനങ്ങളിലേക്ക് എത്തിച്ചു. പ്രാദേശിക വാർത്തകൾ കൃത്യതയോടെ അവതരിപ്പിക്കുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണം ആറ്റിങ്ങൽ പ്രദേശത്തെ പത്രപ്രവർത്തന സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും 24 ഹെറാൾഡ് അനുശോചനം അറിയിക്കുന്നു.