അമ്മയിൽ പുകയുന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടനും എംഎൽഎയുമായ രമേഷ് പിഷാരടി. അൻസിബയേയും ടിനിയേയും ശ്വേതാ മേനോനെയും വിളിച്ചു യോഗം ചേർന്ന് പരിഹാരം കണ്ടെത്താൻ ആവശ്യപ്പെട്ടുവെന്നും രമേശ് പിഷാരടി പറഞ്ഞു. ടിനി ടോമിനെയും ശ്വേത മേനോനോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു എന്നും അദ്ദേഹം പ്രതികരിച്ചു.
പൊതുജനങ്ങൾ വിലയിരുത്തലത്തിൽ സംഘടനയ്ക്കുള്ളിൽ വിഷയങ്ങൾ പുറത്തേക്ക് കൊണ്ടുവരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് രമേശ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായി അമ്മയിൽ നടി അൻസിബ നടത്തിയ തുറന്നുപറച്ചിലുകൾ ആണ് വിവാദങ്ങൾക്ക് കാരണമായത്. നടൻ ടിനിടോം തന്നെ ജിഹാദി എന്ന ആക്ഷേപിച്ചു മറ്റു നടന്മാരുമായി അവഹിതങ്ങൾ പറഞ്ഞു പരത്തുന്നു എന്നായിരുന്നു ആരോപണം.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറല്ലെന്ന് നടൻ ജഗദീഷ്. ഏറ്റെടുക്കണമെന്ന് ബന്ധപ്പെട്ടവർ സമീപിച്ചിരുന്നതായും അദ്ദേഹം പ്രതികരിച്ചു. അഭിനയത്തിൽ തന്നെ തുടരാനാണ് താത്പര്യമെന്നും 24 മണിക്കൂറും ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞാൽ മാത്രമേ അങ്ങനെ ഒരു സ്ഥാനം ഏറ്റെടുക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെ പരിഗണിച്ചതിൽ വലിയ അഭിമാനമുണ്ടെന്നും യോഗ്യരായ പലരും സിനിമ മേഖലയിൽ തന്നെ ഉണ്ടെന്നും ജഗദീഷ് പറഞ്ഞു . താനാരുടേയും പേര് നിർദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എൽഡിഎഫ് സർക്കാറിന്റെ കാലത്തായിരുന്നു റസൂൽ പൂക്കുട്ടി ആയത്. സർക്കാർ മാറിയ പശ്ചാത്തലത്തിലാണ് റസൂൽ പൂക്കുട്ടി രാജിക്കത്ത് കൈമാറിയത്. പദവികൾ വേണ്ടെന്ന് ജഗദീഷ് പറയുന്നുണ്ടെങ്കിലും ചർച്ചയിൽ പേരുണ്ട്.