വിസ്‌കോൺസിനിൽ സ്വന്തം മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ 21 വയസ്സുകാരനായ പിതാവ് അറസ്റ്റിൽ. മൂന്ന് വർഷം മുമ്പാണ് സംഭവം. ലോഗൻ ക്രൂക്കൻബെർഗ് ആൻഡേഴ്സന് എന്ന പിതാവിന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 2021-ൽ നടന്ന ഈ ദാരുണ സംഭവത്തിൽ, അന്ന് 16 വയസ്സുകാരനായിരുന്ന ലോഗൻ തന്റെ കാമുകി ജന്മം നൽകിയ പെൺകുഞ്ഞിനെ മഞ്ഞുമൂടിയ കാട്ടിലെത്തിച്ച് തലയ്ക്ക് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞ് തന്റെ ഭാവിജീവിതത്തിന് തടസ്സമാകുമെന്ന് കരുതിയാണ് ലോഗൻ ഈ ക്രൂരകൃത്യം ചെയ്തതെന്ന് പ്രോസിക്യൂട്ടർമാർ കോടതിയിൽ വ്യക്തമാക്കി.
കുഞ്ഞിനെ ദത്തെടുക്കാൻ മറ്റൊരാൾക്ക് കൈമാറി എന്നായിരുന്നു പ്രതി ആദ്യം പോലീസിനോട് പറഞ്ഞിരുന്നതെങ്കിലും അന്വേഷണത്തിനൊടുവിൽ സത്യം പുറത്തുവരികയായിരുന്നു. മാർച്ച് 16 തിങ്കളാഴ്ച നടന്ന വാദത്തിനൊടുവിലാണ് കോടതി ശിക്ഷാവിധി പ്രഖ്യാപിച്ചത്. ജീവപര്യന്തം തടവ് അനുഭവിക്കേണ്ടി വരുന്ന ഇയാൾക്ക് 45 വർഷത്തെ ജയിൽവാസത്തിന് ശേഷം മാത്രമേ ശിക്ഷാ ഇളവിനായി അപേക്ഷിക്കാൻ സാധിക്കൂ.



