കഴിഞ്ഞദിവസം തന്റെ വീട്ടിൽ നടന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ മിന്നൽ പരിശോധനയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ . ഇ ഡി റെയ്ഡില്‍ ഉദ്യോഗസ്ഥര്‍ തന്നോട് ഒന്നും ചോദിച്ചില്ലെന്നും മകൾ വീണ വിജയന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി. താൻ അവിടെ ഉണ്ടായിരുന്നു എന്നുള്ളതാണ് വാസ്തവം പക്ഷേ തന്നോട് ഒന്നും തന്നെ ചോദിച്ചിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു. മാത്രമല്ല പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനും അദ്ദേഹം മറുപടി നൽകി. എല്ലായിടത്തും സമാധാനപരമായ ഒരു പ്രതിഷേധമാണ് പ്രതീക്ഷിച്ചിരുന്നത് എന്നാണ് പിണറായി വിജയന്റെ പ്രതികരണം.ബിജെപി ഇതര പാര്‍ട്ടികള്‍ക്കെതിരെ കേന്ദ്രം പ്രയോഗിക്കുന്ന ആയുധമാണ്
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ നടന്ന ഈ ഡിറൈഡിൽ തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. എന്തൊക്കെ തമാശയാണ് ഇത് കേരളത്തിലെ ജനങ്ങളുടെ സാമാന്യബുദ്ധിയെ പരീക്ഷിക്കരുത് എന്നും ഇതൊക്കെ സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ പോലും മനസ്സിലാകില്ലെയെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു. ഹൈക്കോടതിയാണ് അന്വേഷണം തുടരാനായി ഉത്തരവിട്ടത്. അല്ലാതെ ഞാൻ തലേദിവസം ചെന്ന് പ്രധാനമന്ത്രിയോട് നാളെ പ്രതിപക്ഷ നേതാവിലെ വീട്ടിൽ ചെന്ന് ഒരു റെയ്ഡ് നടത്തണം എന്നൊന്നും പറഞ്ഞതല്ല. ഈ രാജ്യത്തിലെ ഏത് സംസ്ഥാനത്തെ മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിയെ ചെന്ന് കാണാം. ആ അടിസ്ഥാനത്തിൽ തന്നെയാണ് താനും പ്രധാനമന്ത്രിയെ സന്ദർശിച്ചത്. അല്ലാതെ പ്രതിപക്ഷ നേതാവിന്റെ വീട്ടിൽ റെയ്ഡ് നടത്താൻ ആവശ്യപ്പെടാനല്ല
ക്ഷേത്രത്തിൽ വേഗം ദർശനം ലഭിക്കുന്നതിനുവേണ്ടി ദേവസ്വം മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങിയ സംഭവത്തിൽ പൂജാരി അടക്കം മൂന്നുപേർ പിടിയിൽ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് പൂജാരിമാർ മന്ത്രിയിൽ നിന്നും കൈക്കൂലി വാങ്ങിയത്.ഹിന്ദു മത, ചാരിറ്റബിൾ എൻഡോവ്‌മെന്റ്‌സ് (എച്ച്ആർ & സിഇ) മന്ത്രി രമേശ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഭവം. ആളെ തിരിച്ചറിയാതിരിക്കാൻ വേണ്ടി മന്ത്രി മാസ്ക് ധരിച്ചാണ് എത്തിയത്.
സിഎംആർഎൽ- എക്സാലോജിക്ക് മാസപ്പടി കേസിൽ ഡയറക്ടറേറ്റിന്റെ അന്വേഷണം തടയണമെന്ന് ആവശ്യവുമായി സിഎംആർഎൽ ഹൈക്കോടതിയെ സമീപിച്ചു.നേരത്തെ സിംഗിൾ ബെഞ്ച് ഈ ആവശ്യം നിരസിച്ചിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ വിജയനെ ഇ ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിനിടെയാണ് സിഎംആർഎൽ വീണ്ടും ഇടിയുടെ അന്വേഷണം തടയണമെന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുന്നത്.
മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ഷെയർ ചെയ്ത സർക്കാർ സ്കൂളിലെ പ്രിൻസിപ്പൽ സസ്പെൻഷൻ. തിരുവനന്തപുരം ജില്ലയിലെ സർക്കാർ സ്കൂൾ പ്രിൻസിപ്പലിനാണ് നടപടി നേരിടേണ്ടിവന്നത്. ആറ്റിങ്ങൽ ഗവൺമെന്റ് ബോൾസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജവാദ് സുബൈറിനെയാണ് സസ്പെൻഡ് ചെയ്തത്. വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കുകയാണ് സസ്പെൻഷൻ നേരിടേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്കുവെച്ചെന്നും സസ്പെൻഷൻ ഉത്തരവിൽ വ്യക്തമാക്കുന്നു. കൂടാതെ വിദ്യാർഥികളിലും അധ്യാപകരിലും രാഷ്ട്രീയ ദ്രവീകരണത്തിന് അധ്യാപകൻ ശ്രമിച്ചതും ഉത്തരവിൽ പരാമർശം. കൂടാതെ അധ്യാപകനെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്
നഗരത്തിലെ ആഡംബര സെക്കൻഡ് വീടുകൾക്ക് പുതിയ നികുതി ഏർപ്പെടുത്താൻ ന്യൂയോർക്ക് സംസ്ഥാന നിയമനിർമ്മാതാക്കൾ അംഗീകാരം നൽകി. തന്റെ അഭിലാഷമായ താങ്ങാനാവുന്ന വില അജണ്ടയ്ക്ക് ധനസഹായം നൽകുന്നതിനായി സമ്പന്നരായ സ്വത്തുടമകൾക്ക് നികുതി വർദ്ധിപ്പിക്കാനുള്ള മേയർ സൊഹ്‌റാൻ മംദാനിയുടെ പ്രചാരണത്തിന് ഇത് ഒരു വലിയ വിജയമാണ്.സംസ്ഥാന ബജറ്റിന്റെ ഭാഗമായി ബുധനാഴ്ച പൈഡ്-എ-ടെറെ നികുതി പാസാക്കി, 1 മില്യൺ ഡോളറോ അതിൽ കൂടുതലോ വിലമതിക്കുന്ന പ്രൈമറി അല്ലാത്ത വീടുകളെയാണ് ഇത് ലക്ഷ്യമിടുന്നത്. ഈ നടപടി പ്രതിവർഷം 500 മില്യൺ ഡോളർ വരെ അധിക വരുമാനം ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പരസ്യ ചിത്രീകരണത്തിന് വേണ്ടി എത്തിയ മോഡൽ പാറമടയിൽ മുങ്ങി മരിച്ചു. ഡൽഹി അംബേദ്കർ നഗർ സ്വദേശി ദിയാൻഷൂ ജോഷി ആണ് മരിച്ചത്.26 വയസ്സായിരുന്നു. പെരുമ്പാവൂർ മുടക്കുഴ പെട്ടമല പാറമടയിൽ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം ഉണ്ടായത് . സംഘത്തിലുള്ളവർ ലൊക്കേഷൻ നോക്കുന്നതിനിടെ ദിയാൻഷു വെള്ളത്തിൽ നീന്താൻ ശ്രമിക്കുന്നതിന് ഇടയിലാണ് അപകടം സംഭവിച്ചതെന്നും റിപ്പോർട്ട്.