യുഡിഎഫ് സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രതികരണത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്മായി മുഹമ്മദ് റിയാസ്. മുഖ്യമന്ത്രി വി ഡി സതീശൻ ഇപ്പോൾ നടത്തിയ പത്രസമ്മേളനത്തിൽ ഞങ്ങൾ ഉയർത്തിയ നിലപാട് ശരിയാണെന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. വന്ദേമാതരത്തിൻ്റെ ആദ്യ ഈരടികൾക്ക് പകരം ഗാനം മുഴുവനായി പാടിയത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതനിരപേക്ഷതയ്ക്ക് വിരുദ്ധമാണെന്നായിരുന്നുവെന്ന തങ്ങളുടെ നിലപാട് ശരിയാണെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചുവെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.
മൂന്നുദിവസം നീണ്ട ചർച്ചകൾക്കൊടുവിൽ കേരളത്തിലെ മന്ത്രിമാരും അവരുടെ വകുപ്പുകൾ സംബന്ധിച്ച് തീരുമാനമായി.പ്രോടെം സ്പീക്കറുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി വി.ഡി സതീശൻ മന്ത്രിമാരുടെ വകുപ്പുകൾ അടങ്ങിയ അന്തിമ പട്ടിക ഗവർണർ രാജേന്ദ്ര ആർലേക്കർക്ക് കൈമാറി.
പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കുന്നതിനായി പുതുപ്പള്ളിയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര നടത്താൻ ചാണ്ടി ഉമ്മൻ. യുഡിഎഫ് മന്ത്രിസഭയിൽ ചാണ്ടിയമ്മന് മന്ത്രിസ്ഥാനം നൽകാത്തതിൽ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഈ യാത്ര.വിവിധ ഇടങ്ങളിൽ അദ്ദേഹത്തിന് സ്വീകരണങ്ങൾ ഉണ്ടാകും. എംസി റോഡിലൂടെ യാത്ര നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് . ഉമ്മൻചാണ്ടിയുടെ കല്ലറയിൽ നിന്നുമാണ് യാത്ര ആരംഭിക്കുക.