തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ടിവിയികേയ്ക്ക് വേണ്ടി സുപ്രീംകോടതിയിൽ വീണ്ടും ഹർജി. വിജയിക്കുവേണ്ടി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമ സുബ്രഹ്മണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി വിജയിയെ ക്ഷണിക്കാൻ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് വിസമ്മതിച്ചതിനെ ചോദ്യം ചെയ്താണ് ഹർജി. വിശ്വാസ വോട്ടെടുപ്പിലൂടെ വിജയുടെ പാർട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ഗവർണർക്ക് നിഷേധിക്കാൻ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
വണ്ടിപ്പെരിയാറിൽ വിവാഹ സൽക്കാരത്തിനിടയിൽ ഉഗ്രൻ തല്ല്. വരന്റെ ബന്ധുക്കളും കാറ്ററിംഗ് ജീവനക്കാരും തമ്മിലാണ് സംഘർഷം ഉണ്ടായത്. സംഭവത്തിൽ എട്ടുപേർക്ക് പരിക്കേറ്റു. ഗ്രാമ്പീ സ്വദേശികളുടെ വിവാഹ സൽക്കാരത്തിനിടെ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം ഭക്ഷണം വിളമ്പുമ്പോൾ ആയിരുന്നു കാറ്ററിംഗ് സർവീസുകാരും ബന്ധുക്കളും തമ്മിൽ തർക്കം ഉണ്ടായത്. വിവാഹ ചടങ്ങിന്റെ അവസാന നേരത്തായിരുന്നു വരന്റെ സഹോദരിയുടെ ഭർത്താവും മറ്റു ചില ബന്ധുക്കളും ഭക്ഷണം കഴിക്കുന്നതിനായി പന്തിയിൽ എത്തിയത്. കാറ്ററിംഗ് ജീവനക്കാർ വൃത്തിയാക്കി കൊണ്ടിരുന്ന ഒരു മേശയിൽ ആയിരുന്നു ഇവർ ഇരുന്നത്. അതിനാൽ തന്നെ അവിടെ നിന്നും മാറി മറ്റൊരു മേശയിലേക്ക് ഇരിക്കാമോ എന്ന് ചോദിച്ചതാണ് തർക്കത്തിൽ കലാശിച്ചത്.