മെഡിക്കല്‍ കോളജില്‍ 24 വയസുകാരന് ഗര്‍ഭപാത്രമുണ്ടെന്ന് വിചിത്ര സ്കാനിങ് ഫലം. മറ്റൊരു ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സ്കാനിങ് റിപ്പോർട്ടിലെ ഗുരുതരമായ തെറ്റുകൾ പുറംലോകം അറിയുന്നത്. തിരിച്ചെത്തി മെഡിക്കൽ കോളേജിൽ ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അധികൃതർ കൃത്യമായ മറുപടി പറയാതെ ഒഴിഞ്ഞുമാറിയെന്നും ആരോപണം. യുവാവ് പരാതിപ്പെട്ടപ്പോൾ മറ്റൊരു സ്കാനിങ് നടത്താതെ തന്നെ പുതിയ റിപ്പോർട്ട് കൊടുത്തതായി ആരോപണം.