തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ അപ്രതീക്ഷിത പരാജയത്തെത്തുടർന്ന് , ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിൻ പാർട്ടിയുടെ അടുത്ത നടപടികളെക്കുറിച്ചും ആന്തരിക മാറ്റങ്ങളെക്കുറിച്ചും തീവ്രമായ കൂടിയാലോചനകൾ നടത്തുകയാണ്. ചെന്നൈയിലെ അണ്ണാ അറിവാലയത്തിൽ നടക്കുന്ന ഈ സുപ്രധാന യോഗത്തിൽ പാർട്ടിയുടെ ഭാവി സംബന്ധിച്ച നിരവധി സുപ്രധാന തീരുമാനങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.ഡിഎംകെ പ്രസിഡന്റ് എം.കെ. സ്റ്റാലിന്റെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ പാർട്ടിയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാന എക്സിക്യൂട്ടീവുകൾ പങ്കെടുക്കുന്നു. പ്രത്യേകിച്ച്, കനിമൊഴി, ഉദയനിധി സ്റ്റാലിൻ തുടങ്ങിയവർ ഈ യോഗത്തിൽ പ്രധാനമായും പങ്കെടുക്കുകയും തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാർട്ടിയെ എങ്ങനെ ശക്തിപ്പെടുത്താമെന്ന് ചർച്ച ചെയ്യുകയും ചെയ്യുന്നു.
തമിഴ്നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ടിവിയികേയ്ക്ക് വേണ്ടി സുപ്രീംകോടതിയിൽ വീണ്ടും ഹർജി. വിജയിക്കുവേണ്ടി വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമ സുബ്രഹ്മണിയാണ് സുപ്രീംകോടതിയെ സമീപിച്ചത്. സർക്കാർ രൂപീകരിക്കുന്നതിന് വേണ്ടി വിജയിയെ ക്ഷണിക്കാൻ തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് വിസമ്മതിച്ചതിനെ ചോദ്യം ചെയ്താണ് ഹർജി. വിശ്വാസ വോട്ടെടുപ്പിലൂടെ വിജയുടെ പാർട്ടിക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം ഗവർണർക്ക് നിഷേധിക്കാൻ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.
തമിഴ്നാട്ടിൽ അപ്രതീക്ഷിതമായ വമ്പൻ വിജയത്തിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ പോകുന്ന വിജയിയുടെ ടിവികെയുടെ മന്ത്രിസഭയിൽ മലയാളി സാന്നിധ്യം ഉണ്ടാകുമെന്ന് സൂചന.CSI മധ്യകേരള മഹായിടവക സെക്രട്ടറി പ്രവീൺ മന്ത്രിയാകാൻ സാധ്യതയേറി. കേരളത്തോട് ചേർന്ന് കിടക്കുന്ന കന്യാകുമാരി ജില്ലയിലെ വിളവൻകോട് മണ്ഡലത്തിൽ നിന്നാണ് മലയാളിയായ പ്രവീൺ തിരഞ്ഞെടുക്കപ്പെട്ടത്.പാറശ്ശാലയോട് ചേർന്ന് തമിഴ്നാട്ടിലുള്ള ചെറിയകൊല്ല സ്വദേശിയാണ് പ്രവീൺ.20970 വോട്ടിനാണ് പ്രവീൺ TVK സ്ഥാനാർഥി മൈക്കിൾ കുമാറിനെ പരാജയപ്പെടുത്തിയത്
തമിഴ്നാട് രാഷ്ട്രീയത്തിൽ ചരിത്രമായി മാറുകയാണ് വിജയേയും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകവും. കന്നിയങ്കത്തിൽ തന്നെ 17 സീറ്റ് ആണ് വിജയുടെ പാർട്ടിക്ക് നേടാൻ ആയത്. വിജയിയാകട്ടെ മത്സരിച്ച രണ്ടു മണ്ഡലങ്ങളിൽ നിന്നും വിജയിച്ചു. സ്റ്റാലിന്റെ ഡിഎംകെ കയ്യടക്കി വച്ചിരുന്ന മണ്ഡലങ്ങളാണ് ഇവ രണ്ടും.പേരമ്പൂരിലും ട്രിച്ചിയിയും വിജയിച്ച സ്ഥിതിക്ക് ഏതെങ്കിലും ഒരു എംഎല്‍എ സ്ഥാനം വിജയ് രാജിവച്ചേ മതിയാകൂ. ഈ മണ്ഡലങ്ങളില്‍ ഏത് മണ്ഡലം വിജയ് കൈവിടും എന്നതാണ് ചര്‍ച്ച. പതിനാല് ദിവസത്തിനകം വിജയ് ഏതെങ്കിലും സീറ്റ് രാജി വയ്ക്കുകയും വേണം.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കേ, ചെന്നൈയിലെ പനയൂരിൽ പാർട്ടി സ്ഥാനാർത്ഥികളുമായി യോഗം നടത്തി ടിവികെ നേതാവ വിജയ്."മെയ് 4 ന് വിജയിച്ചതിന് ശേഷം നേരെ പനയൂരിലേക്ക് വരൂ, ഞാൻ നിങ്ങൾക്കായി ഇവിടെ കാത്തിരിക്കും" എന്ന് അദ്ദേഹം പറഞ്ഞതായി റിപ്പോർട്ടുണ്ട്.
വോട്ട് ചെയ്യാൻ പണം തന്നില്ലെന്ന് ആരോപിച്ച ഡിഎംകെ സ്ഥാനാർഥിയുടെ വീട്ടിലേക്ക് സ്ത്രീകളുടെ പ്രതിഷേധ മാർച്ച്.തിരുനെൽവേലി പാളയം കോട്ടയിലെ ഡിഎംകെ സ്ഥാനാർഥി അബ്ദുൾ വഹാബിന്റെ വീട്ടിലേയ്ക്കാണ് സ്ത്രീകൾ മാർച്ച് നടത്തിയത്. ചിലർക്ക് മാത്രം പണം നൽകി ഞങ്ങൾക്ക് പണം കിട്ടിയില്ല എന്ന് ആരോപിച്ചാണ് സ്ത്രീകൾ മാർച്ച് നടത്തിയത്.
തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയിയുടെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ സമർപ്പിച്ച ആസ്ഥിയിൽ പൊരുത്തക്കേട്. തമിഴ്നാട്ടിൽ രണ്ട് മണ്ഡലങ്ങളെ കേന്ദ്രീകരിച്ചാണ് വിജയ് മത്സരത്തിനിറങ്ങിയിരിക്കുന്നത്. പെരമ്പൂരിലും ട്രിച്ചിയിൽ നിന്നും ആണ് വിജയ് മത്സരിക്കുന്നത്. എന്നാൽ രണ്ട് മണ്ഡലങ്ങളിലും സമർപ്പിച്ച ആസ്തി വിവരങ്ങളിൽ 100 കോടി രൂപയുടെ വ്യത്യാസമാണ് കാണിച്ചിരിക്കുന്നത്.അതായത് പെരമ്പൂർ മണ്ഡലത്തിൽ 115.13 കോടി രൂപയുടെ ആസ്ഥിയാണ് കാണിച്ചിരിക്കുന്നത്
നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയിയും ഭാര്യ സംഗീത സ്വർണ ലിംഗവും വേർപിരിയുന്ന കാര്യത്തിൽ ധാരണയിൽ എത്തിയതായി സൂചന. അഭിഭാഷകരുടെയും ഇരുകൂട്ടർക്കും അറിയാവുന്ന ഒരു ജ്യോത്സ്യന്റേയും മധ്യസ്ഥതയിലാണ് പരസ്പര ധാരണയോടെ വേർപിരിയാമെന്ന തീരുമാനത്തിലേക്ക് ദമ്പതികൾ എത്തിയത് എന്നാണ് റിപ്പോർട്ട്. അതേസമയം ഇന്ന് സംഗീത നൽകിയ വിവാഹമോചന ഹർജിയിൽ കോടതി വാദം കേൾക്കാനിരിക്കെയാണ് ഒത്തുതീർപ്പായിയെന്ന തരത്തിലുള്ള വാർത്തകൾ എത്തുന്നത്.
മാതൃഭാഷ സംരക്ഷിക്കാൻ ജീവൻ നൽകിയ തമിഴരുടെ ചരിത്രം സ്മരിച്ച ഉദയനിധി, ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെ തമിഴ്‌നാട് സ്വീകരിക്കുന്ന നിലപാട് ഇപ്പോൾ മറ്റ് സംസ്ഥാനങ്ങളും പിന്തുടരുന്നുണ്ടെന്ന് അവകാശപ്പെട്ടു.