D A I L Y  M A L A Y A L A M  N E W S

Archives
SUBSCRIBE
തീയായി ഓപ്പറേഷന്‍ തൂഫാന്‍ : സംസ്ഥാന വ്യാപക റെയ്ഡില്‍ 192 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എംഎയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 182 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 192 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ നിന്നായി ആകെ എം.ഡി.എം.എ (31.15 ഗ്രാം), കഞ്ചാവ് (3.59089 കി.ഗ്രാം), കഞ്ചാവ് ബീഡി (113 എണ്ണം) എന്നിവ പിടിച്ചെടുത്തു.
രാഹുൽ ഗാന്ധി പറഞ്ഞതുകൊണ്ട് മാത്രം! മന്ത്രി സ്ഥാനത്തെക്കുറിച്ച് രമേശ് ചെന്നിത്തല
ഇത്തവണ മന്ത്രിസഭയിൽ ചേരണമോ എന്ന കാര്യത്തിൽ തനിക്ക് സംശയമുണ്ടായിരുന്നു എന്നും പിന്നീട് രാഹുൽഗാന്ധി പറഞ്ഞതുകൊണ്ട് മാത്രമാണ് മന്ത്രിസഭയിൽ ഉൾപ്പെട്ടത് എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.പാർട്ടിയ്ക്ക് എതിരായി ഒരു ശബ്ദവും ഒരു കാലത്തും ഞാൻ ഉയർത്തിയില്ല. തനിക്ക് വലുത് തന്നെ വളർത്തി വലുതാക്കിയ കോൺഗ്രസ് തന്നെ ആണ്. നഷ്ടങ്ങൾ ഉണ്ടാവും എങ്കിലും പാർട്ടിയാണ് വലുതെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു. ഈ കഴിഞ്ഞപ്പോൾ ബിജെപി തന്നെ വ്യക്തിഹത്യ നടത്തി.ബിജെപി സ്ഥാനാർഥി വർഗീയത പറഞ്ഞു. എൽഡിഎഫിനോട് തനിക്ക് ഒരു പരാതിയുമില്ല. ഗൺമാൻമാരുടെ മർദനത്തിൽ എസ്ഐടി രൂപീകരിക്കാൻ പറഞ്ഞത് കോടതിയാണ്. കേസിൽ ഇതുവരെ ഇടപെടൽ നടത്തിയിട്ടില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഖജനാവ് കാലിയാക്കിയിട്ടാണ് പിണറായി വിജയൻ പോയത്, നടപടികൾ ഇനിയും ഉണ്ടാകും; രമേശ് ചെന്നിത്തല
കേരളത്തിന്റെ ഖജനാവ് കാലിയാക്കിയിട്ടാണ് മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ സ്ഥാനം ഒഴിഞ്ഞത് എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല.എന്തിനുവേണ്ടിയാണ് ഈ പണം ചെലവാക്കിയത്. സംസ്ഥാനത്തിന്റെ പുരോഗതിക്കുവേണ്ടി ആയിരുന്നില്ല എന്ന് വ്യക്തമാണ്.അഴിമതിയും കൊള്ളയും നടത്തിയ സർക്കാരാണ് ഇവിടെ ഭരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നടപടികൾ ഇനിയും വരാനിരിക്കുന്നതേയുള്ളൂ എല്ലാ അഴിമതികളും പുറത്തുകൊണ്ടുവരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉണ്ട്. എന്നാലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞു വയ്ക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പോലീസിനൊ ആഭ്യന്തരവകുപ്പിനോ ഈ റെയ്ഡ് സംബന്ധിച്ച ഒരു വിവരവും ഇല്ല; രമേശ് ചെന്നിത്തല
കേന്ദ്ര ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ് സംബന്ധിച്ച് ഒരു വിവരവും കേരള പോലീസിനൊ ആഭ്യന്തരവകുപ്പിനോ നൽകിയിട്ടില്ല എന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് തുടങ്ങിയതിനുശേഷം പിണറായിയിലും കോഴിക്കോടും ആളുകൾ സംഘടിക്കുന്നത് കണ്ട് ക്രമസമാധാനം നിലനിർത്തുക എന്ന ഉദ്ദേശത്തോടെ പോലീസ് സ്വമേധയാ എത്തുക ആണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം അറിയിച്ചു. ഈ രണ്ടു സ്ഥലത്തും ഒരു പ്രശ്നങ്ങളും ഇല്ലാതെ ഇഡി ഉദ്യോഗസ്ഥർ പരിശോധന കഴിഞ്ഞ് തിരിച്ചു പോവുകയാണ് ഉണ്ടായത്. എന്നാൽ തിരുവനന്തപുരത്ത് ഉണ്ടായത് ആസൂത്രിതമായ ആക്രമണം ആണ്. പിണറായിയിലും കോഴിക്കോടും ഉണ്ടാകാത്ത ആക്രമണം തിരുവനന്തപുരത്ത് എങ്ങനെയാണ് ഉണ്ടായത് എന്നും ആഭ്യന്തര മന്ത്രി ചോദിക്കുന്നു. ബോധപൂർവ്വം ഇവിടെ ആക്രമണം നടത്തുകയായിരുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലഹരിക്കെതിരെ ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്; ജനമൈത്രി പൊലീസ് കൂടുതൽ ശക്തിപ്പെടുത്തുമെന്ന് രമേശ് ചെന്നിത്തല
പൊലീസ് സേന ജനങ്ങൾക്കുള്ളതാണെന്നും നിയമം വെല്ലുവിളിക്കുന്നവരെവെറുതെ വിടില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേരളത്തിൽ യുവാക്കളിൽ പടർന്നു പിടിച്ചിരിക്കുന്ന ലഹരി മരുന്നുകളുടെ ഉപയോഗം വേരോടെ പിഴുതെറിയും എന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് എന്ന പേരിൽ പോലീസ് പുതിയ പദ്ധതി ആരംഭിക്കും. പൊലീസ് സ്റ്റേഷനുകൾക്ക് പുതിയ മുഖം നൽകുമെന്നും സ്റ്റേഷനിലെത്തുന്നവരെ ഗുഡ് മോണിങ്ങ് ആശംസിച്ച് സ്വീകരിക്കും. ജനമൈത്രി പോലീസ് കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.ജൂൺ ഒന്നിന് ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട് പ്രവർത്തനമാരംഭിക്കും.പുറത്തുനിന്ന് മയക്കുമരുന്ന് വരുന്ന സംസ്ഥാനങ്ങളിലെ ഡിജിപി മാരുമായി സംസ്ഥാന ഡിജിപി ബന്ധപ്പെടും. പുകയില ഉൽപന്നങ്ങൾ സ്കൂൾ പരിസരങ്ങളിൽ വിൽക്കുന്ന ആളുകളെ കർശനമായി പൊലീസ് നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. ‌
വിഡി സതീശൻ മുഖ്യമന്ത്രിയായതിൽ സന്തോഷമെന്ന് ചെന്നിത്തല: രമേശ് ചെന്നിത്തല ജ്യേഷ്ഠസഹോദരന് തുല്യമെന്ന് വി ഡി സതീശൻ
വി ഡി സതീശൻ രമേശ്‌ ചെന്നിത്തലയെ സന്ദർശിച്ചു. ചെന്നൈ മുഖ്യമന്ത്രിയാകാത്തതിൽ രമേശ് ചെന്നിത്തല അതൃപ്തി പരസ്യമാക്കുന്നതിനിടയിലാണ് ഈ സന്ദർശനം.രമേശ് ചെന്നിത്തല എൻ്റെ നേതാവാണെന്നും അദ്ദേഹം ജ്യേഷ്ഠസഹോദരന് തുല്യമാണെന്നും വിഡി സതീശൻ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രതികരണം നടത്തി. അദ്ദേഹത്തിന്റെ എല്ലാ അനുഗ്രഹവും എനിക്ക് ഉണ്ടാകുമെന്നും അക്കാര്യത്തിൽ തനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെന്നും വി ഡി സതീശൻ
അത്ര ഹാപ്പി അല്ല! രമേശ് ചെന്നിത്തലക്ക് കടുത്ത അതൃപ്തി, തിരുവനന്തപുരം വിട്ടു
മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തത് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തലയ്ക്ക് കടുത്ത അതൃപ്ത്തി എന്ന് റിപ്പോർട്ട്. എഐസിസി വി ഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനു പിന്നാലെ തിരുവനന്തപുരത്തു നിന്നും രമേശ് ചെന്നിത്തല പോയതായും റിപ്പോർട്ട്. കൂടാതെ ഗുരുവായൂരിലേക്ക് ആണ് പോയതെന്നും സൂചന. സമവായം എന്ന രീതിയിലും മുതിർന്ന കോൺഗ്രസ് നേതാവ് എന്ന രീതിയിലും രമേശ് ചെന്നിത്തലയെ പരിഗണിക്കും എന്ന് അദ്ദേഹത്തിന് നല്ല പ്രതീക്ഷയുണ്ടായിരുന്നു
ആരാകും മുഖ്യമന്ത്രി? വി ഡി സതീശന് 6 പേരുടെ പിന്തുണ മാത്രം, കെ സിക്ക് 46 MLAമാരുടെ പിന്തുണ, രമേശ് ചെന്നിത്തലയെ പിന്തുണച്ച് 8 പേർ
കേരളത്തിന്റെ മുഖ്യമന്ത്രി ആരെന്ന ചോ​ദ്യത്തിന്റെ ഉത്തരം ഇപ്പോഴും അനശ്ചിത്വത്തിൽ. വിഡി സതീശന്റെ പേര് ഉയർന്നു വരുന്നണ്ടെങ്കിലും കോണ്ഡഹ്സിനകത്തു നിന്നും പിന്തുണ കുറവെന്ന് സൂചന. വി.ഡി സതീശനെ പിന്തുണച്ചത് 6 പേർ മാത്രം.കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ സി വേണുഗോപാലിന് 46 MLAമാരുടെ പിന്തുണ. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന എംഎല്‍എമാരുടെ കൂടിക്കാഴ്ച പൂർത്തിയായി. 8 പേർ രമേശ് ചെന്നിത്തലയുടെ പേര് നിർദ്ദേശിച്ചു. മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് തന്നെ അനുകൂലിക്കുന്ന എംഎൽഎമാരോട് കെസി വേണുഗോപാലും വ്യക്തമാക്കി. 3 പേർ ഹൈക്കമാൻഡിൻ്റെ തീരുമാനം അംഗീകരിക്കുമെന്ന് അറിയിച്ചു.
മുഖ്യമന്ത്രി ചർച്ച: ഫ്ലക്സ് ബോർഡുകളെല്ല മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; രമേശ് ചെന്നിത്തല
മുഖ്യമന്ത്രി ചർച്ച പുരോഗമിക്കവെ മുതിർന്ന നേതാവാണെന്ന പരിഗണന നൽകണമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയ അല്ലെന്നും ഉയർന്നുകൊണ്ടിരിക്കുന്ന ഫ്ലക്സ് ബോർഡുകൾ അല്ല മാനദണ്ഡമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.എം.എൽ.എ മാരുടെ പിന്തുണയ്ക്കായി മത്സരമില്ല. എല്ലാം ഹൈക്കമാൻഡ് തീരുമാനിക്കും. ഒരു കാലതാമസവുമുണ്ടായിട്ടില്ല. എല്ലാം മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു. യുഡിഎഫ് നേടിയത് തിളക്കമാർന്ന വിജയമെന്നും അദ്ദേഹം പ്രതികരിച്ചു.
144 പേരെ പിരിച്ചു വിട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നുണ: രമേശ് ചെന്നിത്തല
തിരുവനന്തപുരം: ആഭ്യന്തരവകുപ്പിൽ നിന്നു 144 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റാണെന്ന്
‘ശബരിമലയിൽ ആചാരലംഘനം നടത്തിയ മുഖ്യമന്ത്രി ജനങ്ങളോട് മാപ്പ് പറയണം’: രമേശ് ചെന്നിത്തല
മാപ്പ് പറയാതെ സർക്കാർ നടത്തുന്ന 'ആഗോള അയ്യപ്പ സംഗമം' തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ നാടകമാണെന്നും അദ്ദേഹം വിമർശിച്ചു
Ramesh Chennithala:’ഇനിയും പരാതികളെത്താൻ സാധ്യത, ഉടൻ രാജിവെപ്പിക്കണം’; രാഹുലിനെ കൈവിട്ട് ചെന്നിത്തലയും
വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ടെന്നും സൂചനയുണ്ട്.
Advertisement