നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം പരിവർത്തനത്തിന് വിധേയമാകുന്ന തമിഴ്‌നാട്ടിൽ പുതിയ പാർട്ടികൾ ഉയർന്നുവന്നു. ബിജെപിയിലായിരുന്ന അണ്ണാമലൈ പാർട്ടി വിട്ട് പുതിയ പാർട്ടി ആരംഭിച്ചപ്പോൾ, ഇപ്പോൾ ലത രജനീകാന്തും പുതിയ പ്രസ്ഥാനത്തിന് തുടക്കമിട്ടിരിക്കുന്നു.
തമിഴ്നാട്ടിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഒരു മാറ്റം വിതച്ചുവെന്ന് പറയാം. പാർട്ടി രൂപീകരിച്ച് വെറും രണ്ട് വർഷത്തിനുള്ളിൽ നടൻ വിജയ് അധികാരത്തിലെത്തി. ഇതുമൂലം, 50 വർഷത്തിലേറെയായി പോരാടിയ ദ്രാവിഡ പാർട്ടികൾ ഇന്ന് വലിയ പരാജയം നേരിട്ടു. ഇത് രണ്ട് പ്രധാന പാർട്ടികളായ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും വലിയ തിരിച്ചടിയായി.
തമിഴ്നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ ബിജെപി അംഗത്വം രാജിവച്ചു.ദേശീയ അധ്യക്ഷൻ നിതിൻ നബിന് രാജിക്കത്ത് കൈമാറി. നിതിൻ നബീനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിക്കത്ത് സമർപ്പിച്ചത്. സൗഹാർദ പൂർവ്വമായി വിട നൽകണമെന്നാണ് അണ്ണാമലൈ ആവശ്യപ്പെട്ടു. നടൻ രജനീകാന്തുമായി ചേർന്ന് പുതിയ രാഷ്ട്രീയ പാർട്ടിയോ അല്ലെങ്കിൽ രാഷ്ട്രീയത്തിന് അതീതമായ ഒരു സംഘടനയോ രൂപീകരിയ്ക്കാനാണ് അണ്ണാമലയുടെ ശ്രമമെന്നാണ് സൂചന.