ഓരോ സ്ത്രീയെയും എങ്ങനെ മാനിപ്പുലേറ്റ് ചെയ്യണമെന്ന് രാഹുലിന് കൃത്യമായി അറിയാമെന്നും, ഇക്കാര്യങ്ങൾ താൻ നേരത്തെ മനസ്സിലാക്കിയതിനാലാണ് അദ്ദേഹത്തെ കൃത്യമായ അകലത്തിൽ നിർത്തിയതെന്നും ഷഹനാസ് വ്യക്തമാക്കി.
ധൈര്യമുണ്ടെങ്കിൽ അതിജീവിതമാർ മുഴുവൻ ചാറ്റുകളും പുറത്തുവിടട്ടെയെന്ന് രാഹുൽ വെല്ലുവിളിച്ചു. 24 ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് രാഹുൽ ഇതേക്കുറിച്ച് സംസാരിച്ചത്.
മൂന്നാം ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച രാഹുൽ നിലവിൽ അടൂരിലെ വീട്ടിലാണുള്ളത്. അന്വേഷണ സംഘത്തിന് മുന്നിൽ ശനിയാഴ്ച ഹാജരാകണമെന്ന ജാമ്യവ്യവസ്ഥ നിലനിൽക്കുന്നതിനാൽ അദ്ദേഹം ഉടൻ പാലക്കാട്ടേക്ക് പോകില്ല.
ആദ്യ കേസിലെ അതിജീവിത ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലമടക്കം ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ ജാമ്യഹർജിയെ ശക്തമായി എതിർക്കും. നേരത്തെ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി രാഹുലിന് ജാമ്യം നിഷേധിച്ചിരുന്നു.