സമൂഹമാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടുന്നതിന് രംഗബോധവും സ്ഥലകാലബോധവും ഇല്ലാതെ ഇനി മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഓടിക്കയറാം എന്ന് ആരും കരുതണ്ട. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുകയറി ദൃശ്യങ്ങൾ പകർത്തുന്നവർക്കെതിരെ കർശന നടപടിയുമായി കേരള പൊലീസ്. അപകടങ്ങൾ മരണാനന്തര ചടങ്ങുകൾ വ്യക്തിപരമായ ദുഃഖങ്ങൾ എന്നിവയെപ്പോലും വിനോദത്തിനായോ പ്രശസ്തിക്കായോ ഉപയോഗിക്കുന്ന പ്രവണത വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കും എന്ന മുന്നറിയിപ്പുമായി കേരള പോലീസ് എത്തിയിരിക്കുന്നത്.അന്തരിച്ച നടന്‍ സലിംകുമാറിന്റെ സംസ്‌കാര ചടങ്ങുകളുടെ ദൃശ്യം പകർത്തുന്നതിന് വേണ്ടി അനാവശ്യമായ ഉന്തും തള്ളും ശ്രദ്ധിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
പ്രിയ നടൻ സലിംകുമാറിന്റെ വിയോഗത്തിന്റെ ആഘാതത്തിലാണ് കേരളമൊട്ടാകെ. അതിനിടയിൽ ചർച്ചയാവുകയാണ് രംഗബോധമില്ലാത്ത ഓൺലൈൻ മീഡിയകളുടെ കടന്നു കയറ്റം. ഇന്ന് കേരളത്തിൽ എന്തൊരു കാര്യം സംഭവിക്കുമ്പോഴും സാധാരണ മാധ്യമങ്ങളെ മാത്രമല്ല ഓൺലൈൻ മാധ്യമങ്ങളെ കൂടി പരിഗണിക്കേണ്ടതും പല ഘട്ടങ്ങളിലും സഹിക്കേണ്ടതുമായ അവസ്ഥയാണ്. എന്നാൽ പലപ്പോഴും സാഹചര്യം നോക്കാതെ ഇടപെടുന്ന ഒരു രീതിയാണ് പല ഓൺലൈൻ ചാനലുകളും ചെയ്യുന്നത്. അത്തരത്തിൽ സ്വന്തം അച്ഛൻ മരിച്ച വേദനയിൽ നിൽക്കുന്ന സമയത്ത് വിടാതെ പിന്തുടർന്ന ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ കയർക്കുന്ന ചന്തു സലിംകുമാറിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.