പശ്ചിമേഷനിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹോർമൂസ് കടലിടുക്കിൽ രണ്ട് കണ്ടെയ്നർ കപ്പലുകൾക്ക് നേരെ ഇറാൻ വെടിയുതിർത്തു. പാക്കിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടത് പിന്നാലെയാണ് വീണ്ടും ആക്രമണമെന്നാണ് സൂചന. അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ കരാർ അനിശ്ചിതമായ നീട്ടുകയാണെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് പ്രഖ്യാപനം വന്ന മണിക്കൂറുകൾക്കകം തന്നെ ആക്രമണം ഉണ്ടായി.
ഹോർമോസ് കടലിടുക്ക് വീണ്ടും അടച്ചിട്ട് ഇറാൻ. അമേരിക്കയുടെ ഉപരോധം തുടരുന്ന സാഹചര്യത്തിലാണ് നടപടി എന്ന് അറിയിച്ചു. ഹോർമൂസിന്റെ നിയന്ത്രണം ഇപ്പോൾ പൂർണ്ണമായും തങ്ങൾക്കാണെന്നും ഇറാൻ അറിയിച്ചു. കടലിടുക്ക് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായും വ്യക്തമാക്കി.