നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിൽ ഉണ്ടായ പരാജയം അപ്രതീക്ഷിതമാണെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സംഘടനാപരമായ പ്രശ്നങ്ങളും സിപിഎമ്മിനെ എതിരായ പ്രചാരണവുമാണ് തോൽവിക്ക് കാരണമായതെന്നും എംവി ഗോവിന്ദൻ പ്രതികരിച്ചു. പാർട്ടി അണികളെയും ജനങ്ങളെയും കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. തോൽവിക്ക് കാരണം രാഷ്ട്രീയ സംഘടന പരമായ പ്രശ്നങ്ങൾ, എതിരായ പ്രചാരവേല തുടങ്ങിയവയാണെന്ന് അദേഹം പറഞ്ഞു.
കേരളത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗം ഇല്ല എന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കേരളത്തിൽ മൂന്നാമതും വരുക ഇടതുപക്ഷ സർക്കാർ ആണ് എന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ഇടതുപക്ഷ മുന്നണിക്ക് വിജയസാധ്യതയുണ്ടെന്നാണ് എക്സിറ്റ് പോളിന് ഉള്ളിലും കാണാനായത്.ജന വിധി നാലാം തീയതി അറിയാം. കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ച അടക്കം ഒരുപാട് പ്രശ്നങ്ങൾ രൂപം കൊണ്ടു. എക്സിറ്റ് പോൾ ഫലങ്ങൾ കൃത്യമായി വിലയിരുത്തി.
മരണം സംഭവിച്ച ശേഷം പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവും മകളും പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോയെങ്കിലും മൊഴിയെടുക്കാൻ പോലും പോലീസ് തയ്യാറായില്ലെന്ന് സതീശൻ ആരോപിച്ചു.